തൃശൂർ: പൂരം കഴിഞ്ഞു വരാമെന്ന് ഉറപ്പുനൽകി കഴിഞ്ഞയാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയതാണ് എടപ്പാൾ പൊൽപ്പാക്കര തറയ്ക്കൽ ചൊങ്ങലത്തേൽ സ്വദേശി വിജയൻ (59). ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോൾത്തന്നെ സഹോദരൻ അജയൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പാഞ്ഞെത്തി.
മുഖവും ശരീരഭാഗങ്ങളും കണ്ടപ്പോൾതന്നെ തിരിച്ചറിഞ്ഞെന്ന് അജയൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്കു മുന്പുതന്നെ മൃതദേഹം വിട്ടുനൽകി. ഉച്ചയ്ക്ക് ഒന്നിനു സംസ്കാരവും നടത്തി. സാധാരണഗതിയിൽ വാർക്കപ്പണികൾക്കു പോയിരുന്ന വിജയൻ, ഒരുവർഷമായാണ് സതീശനൊപ്പവും അല്ലാതെയും വെടിക്കോപ്പുനിർമാണത്തിനു പോയിരുന്നത്. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ്, സിന്ധുജ.