ചൈനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം
ബെയ്ജിംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ ചൈനയിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹെഞ്സൂ മേഖലയിലാണ് കൂടുതൽ മരണം. ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ ഇവിടത്തെ ജലസംഭരണി ഭാഗികമായി തകർന്നതോടെ 26 പേർ മരണപ്പെട്ടു.
അതിർത്തി മേഖലയായ ഗുവാൻസിയിൽ ഒൻപതോളം പേരെ കാണാതായും അധികൃതർ അറിയിച്ചു. ഗുവാൻസിയിൽ ഇക്കുറി റിക്കാർഡ് മഴയാണ് ലഭിച്ചത്. ജലസംഭരണികൾ തകർന്നതോടെ ജനങ്ങൾ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങി. ഗുയ്ഗാംഗിലെ ഒരു മൃഗശാലയിൽനിന്ന് രണ്ടു സീബ്രകളെയടക്കം നൂറോളം മൃഗങ്ങളെ കാണാതായും റിപ്പോർട്ടുണ്ട്.
തായ്വാന്റെ കിഴക്കൻ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റിനെത്തുടർന്ന് ചൈനയുടെ ഫുജിയാൻ, ഷേജിയാംഗ് മേഖലകളിൽ മണ്ണിടിച്ചിലുണ്ടാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.