140 വർഷത്തെ പാരമ്പര്യമുള്ള ദീപിക പ്രൗഢിയോടെ നിലനിൽക്കുകയെന്നത് അഭിമാനമാണ്. എന്റെ വളർച്ചയ്ക്ക് ദീപിക വഹിച്ചത് വലിയ പങ്കാണ്. ഞാൻ 2002ൽ സ്പോർട്സിലേക്ക് പ്രവേശിക്കുന്നതും പിന്നീടുണ്ടായ നേട്ടങ്ങളും സംബന്ധിച്ച് ദീപികയിൽ നല്ല വാർത്തകൾ വന്നിരുന്നു.
അന്നൊക്കെ പത്രവാർത്ത പ്രധാനമായിരുന്നു. ഫോട്ടോ സഹിതം പത്രത്തിൽ ഒന്നാം പേജിൽ അടക്കം വാർത്ത വരുന്നത് അഭിമാനമായിരുന്നു. ദീപികയിൽ അന്നു വാർത്തയും പടവും നന്നായി വന്നിരുന്നു. അന്നു ദീപികയിൽ വന്ന വാർത്ത ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അത്ലറ്റിക്സിൽ നല്ല പിന്തുണയാണ് ദീപിക എനിക്കു തന്നിരുന്നത്. സത്യത്തിനൊപ്പം നിൽക്കുന്ന പത്രമാണ് ദീപിക. ഇത്രയും പാരമ്പര്യത്തോടെ നിലനിൽക്കുന്ന ദീപിക പത്രത്തിന്റെ 140-ാം വാർഷികം ആഘോഷിക്കുമ്പോൾ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.
-ടിന്റു ലൂക്ക കായികതാരം