റോഡോ അതോ തോടോ ?
Saturday, May 4, 2024 7:08 AM IST
നെടുമങ്ങാട്: ആനാട് ബാങ്ക് ജംഗ്ഷൻ , ഹോമിയോ ആശുപത്രി, വടക്കേല കരിങ്കട റോഡിലൂടെയുള്ള യാത്ര ദുരിതമെന്ന് നാട്ടുകാരും യാത്രക്കാരും.

റോഡിലെ ടാർ എല്ലാം ഇളകി പൂർണമായും സഞ്ചാര യോഗ‍്യമല്ലാതിരിക്കുകയാണ്. എന്നാൽ ഒരു വർഷത്തിനു മുന്നേ റോഡിന്‍റെ നവീകരണത്തിനായി ഡി.കെ.മുരളി എംഎൽഎയുടെ ഫണ്ടിൽ 30 ലക്ഷം അനുവദിച്ചിരുന്നു.

എന്നാൽ നവീകരണ പ്രവർത്തനങ്ങൾ മാത്രം ഇതുവരേയും ആരംഭിച്ചിട്ടില്ല. 2017ലും 2018ലും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ, റോഡ് ടാർ ചെയ്ത് നവീകരച്ച് സഞ്ചാരയോഗ്യം ആക്കിയതാണ്.
അതിനു ശേഷം റോഡിൽ ഇതുവരെ യാതൊരും പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ റോഡിലെ ടാർ പൂർണമായി ഇളകി കുണ്ടും കുഴിയുമായി അതീവ ദുർഘടാവസ്ഥയിലാണ്.

ആനാട് ഹോമിയോ ആശുപത്രി, കൃഷിഭവൻ, പെരിങ്ങാവൂർ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, വടക്കേല പള്ളി എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന റോഡിന്‍റെ ഇരുവശത്തും ധാരാളം പേർ താമസിക്കുന്നുണ്ട്.

ആനാട്-കരിങ്കട-ചുള്ളിമാനൂരിലേക്കും വേഗത്തിൽ പോകുവാനുള്ള റോഡാനിദ്്. റോഡിന്‍റെ ശോച‍്യാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് വാഹനാപകടങ്ങളും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.