ഇൻസ്റ്റാഗ്രാമിലൂടെ സുഹൃത്തുക്കളായി; മരണത്തിലും അവർ ഒരുമിച്ചു
Sunday, May 5, 2024 6:23 AM IST
ചാത്തന്നൂർ: ഇൻസ്റ്റാഗ്രാമിലൂടെപരിചയപ്പെട്ട് സുഹൃത്തുക്കളായ അവർ മൂന്നുപേരും മരണത്തിലും ഒരുമിച്ചു. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താൻ മുക്കിൽ കയത്തിൽ മുങ്ങിമരിച്ച ദമ്പതികളും സുഹൃത്തായ യുവതിയും ഒരാഴ്ച മുമ്പാണ് മുട്ടയ്ക്കാവിൽ താമസിക്കാനെത്തിയത്. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ച് അയൽക്കാർക്ക് കാര്യമായ വിവരങ്ങളൊന്നുമറിയില്ല.

മുളവറക്കുന്ന് ബിജു ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കഠിനംകുളം ചിറ്റാറ്റുമുക്ക് തെക്കതിൽ വീട്ടിൽ ഷെബീർ (35),ഭാര്യ തിരുവനന്തപുരം വെമ്പായം നന്നാട്ടുകാവ് റിഹാസ് മൻസിലിൽ സുമയ്യ (30), ഇവരുടെ സുഹൃത്തായ കൊല്ലം പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തില്‍ അര്‍ഷാദിന്‍റെ ഭാര്യ കായംകുളം വള്ളിക്കുന്നം സ്വദേശി സജീന (30) എന്നിവരാണ് മരിച്ചത്.

ഷെബീറും ഭാര്യയും ഒരാഴ്ച മുമ്പാണ് മുട്ടയ്ക്കാവിലേക്ക് വാടയ്ക്ക് താമസിക്കാനെത്തിയത്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഏഴോടെയായിരുന്നു അപകടം. വീടിനു സമീപത്തെ ചെളിയെടുത്ത കുളത്തിൽ കുളിക്കാന്‍ പോകുമ്പോൾ വരമ്പിലൂടെ നടന്ന സജീന കാല്‍വഴുതി ചെളിയെടുത്ത കയത്തിൽ അകപ്പെടുകയായിരുന്നു.

ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെബീറും സുമയ്യയും വെള്ളക്കെട്ടിലെ ചെളിയില്‍ താഴ്ന്നത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടി ഷെബീറിനെയും സുമയ്യയെയും കരയ്‌ക്കെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏറെക്കഴിയും മുമ്പേ മരിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് സജീനയുടെ മൃതദേഹം രാത്രിപുറത്തെടുത്തത്.

മരിച്ച സജിനയും രണ്ടാം ഭർത്താവ് അർഷാദും ചേർന്നാണ് വീട് വാടകയ്ക്ക് എടുത്തത്. വാടക കരാർ തിങ്കളാഴ്ച രജിസ്റ്റർ ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ഷെബീറും സുമയ്യയും നെടുമ്പനയിലെ വാടക വീട്ടിൽ താമസമാക്കിയപ്പോൾ, അവരോടൊപ്പം സജീനയും സജീനയുടെ രണ്ട് മക്കളും താമസിക്കാനെത്തി.

സുമയ്യയും സജീനയും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായതുമെന്ന് പോലീസ് പറയുന്നു. സജീനയും സുമയ്യയും ചേർന്ന് എന്തോ ബിസിനസ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിന് വേണ്ടിയാണ് വാടക വീട് എടുത്തതെന്നും ബന്ധുക്കൾ പറയുന്നു.

ഇവരുടെ മുങ്ങി മരണത്തിൽ ദുരുഹത ഇല്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. ദുരന്തം സംഭവിക്കുമ്പോൾ സജീനയുടെ മക്കളായഅൽ അമീൻ, അൽ സിന എന്നിവർ മുട്ടയ്ക്കാവിലെ വാടക വീട്ടിലുണ്ടായിരുന്നു. മാതാവിന്‍റെ മരണം അറിയാതെ കുട്ടികൾ അയൽപക്കത്തെ വീട്ടിലാണ് കഴിഞ്ഞത്. ഷെബീർ , സുമയ്യ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.