തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു
Tuesday, April 30, 2024 1:41 AM IST
തുവ്വൂർ: തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ജ്യോതി രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരമാണ് രാജി. പി.ടി. ജ്യോതിക്കെതിരേ മുസ്ലിം ലീഗ് നേരത്തെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. യുഡിഎഫിലെ മുൻധാരണ പ്രകാരം 15 മാസത്തെ കാലാവധി പൂർത്തീകരിച്ചിട്ടും കോൺഗ്രസ് പ്രതിനിധിയായ പി.ടി ജ്യോതി പ്രസിഡന്‍റ് സ്ഥാനം രാജി വയ്ക്കാത്തതിനെ തുടർന്നാണ് ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

17 ൽ 17 സീറ്റും യുഡിഎഫ് നേടിയ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ അഞ്ച് വർഷത്തിൽ ഇടയ്ക്കുള്ള 15 മാസം കോൺഗ്രസിന് പ്രസിഡന്‍റ് സ്ഥാനം നൽകുമെന്നായിരുന്നു യുഡിഎഫിലെ ധാരണ. ഇതുപ്രകാരം കോൺഗ്രസ് പ്രതിനിധിയായ പി.ടി. ജ്യോതിയെ ഈ കാലയളവിൽ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഏപ്രിൽ അഞ്ചിന് രാജിവയ്ക്കുമെന്നായിരുന്നു ധാരണ.

എന്നാൽ ജ്യോതി പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാതായതോടെയാണ് ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അതേ സമയം പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മുന്നണി ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനാണ് ലീഗ് നേരത്തെ മുന്നോട്ടുവെച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടു പോയത്.17 അംഗങ്ങളുള്ള പഞ്ചായത്തിൽ ലീഗിന് പത്തും, കോൺഗ്രസിന് ഏഴും സീറ്റുകളാണുള്ളത്.