അഞ്ചു പതിറ്റാണ്ടിന് ശേഷം ഓര്‍മത്തണലില്‍ ഒത്തുകൂടി നിലമ്പൂര്‍ ഗവ. മാനവേദനന്‍ സ്‌കൂളിലെ പൂർവ വിദ്യാർഥികൾ
Tuesday, April 30, 2024 1:41 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ഗവ. മാനവേദനന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1973-74 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിലെ സഹപാഠികൾ അഞ്ചു പതിറ്റാണ്ടിനുശേഷം നിലമ്പൂരില്‍ വീണ്ടും ഒത്തുകൂടി. 49 പേരായിരുന്നു അന്ന് ബാച്ചില്‍ ഉണ്ടായിരുന്നത്.

കുറച്ചുപേര്‍ മരണമടഞ്ഞു. അസുഖം കാരണം ചിലര്‍ക്ക് എത്താനായില്ല. അവശേഷിക്കുന്ന 31 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. പരസ്പരം കുശലം പറഞ്ഞും കേക്കുമുറിച്ചും അഞ്ചു പതിറ്റാണ്ട് മുമ്പത്തെ രസകരമായ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്തും ഒത്തുകൂടല്‍ അവര്‍ മനോഹരമാക്കി. ശാന്ത എഡ്വേര്‍ഡ് യോഗം ഉദ്ഘാടനം ചെയ്തു.

ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. ബാബു വര്‍ഗീസ് മുഖ്യസന്ദേശം നല്‍കി. അന്നത്തെ കായികാധ്യാപികയായ ശാന്തയെ ചടങ്ങില്‍ ആദരിച്ചു. തോമസ് തോമസ്, പി.പി. തോമസ്, പി. സുകുമാരന്‍, എം. ഹരിദാസന്‍, സി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഒത്തുചേരലിന് നേതൃത്വം നല്‍കി.ചടങ്ങിലേക്ക് കയറി വന്ന പലരേയും സംഘാടകര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഓരോരുത്തര്‍ വരുമ്പോഴും പേര് ചോദിച്ചാണ് പഴയ സഹപാഠികളെ ഓര്‍മിച്ചെടുത്ത് തിരിച്ചറിഞ്ഞത്.