മലപ്പുറം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് മലപ്പുറം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കമ്മീഷൻ റിപ്പോർട്ട് നടപ്പാകാൻ കാലതാമസം ഉണ്ടാകുന്നതുമൂലം അർഹതപ്പെട്ടവരുടെ ആനുകൂല്യം നഷ്ടപ്പെടുകയാണെന്ന് യോഗം വിലയിരുത്തി.
മലയോര മേഖലകളിൽ നിലനിൽപ്പിനു വേണ്ടി പാടുപെടുന്ന കർഷകർ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു പരിധിവരെ എങ്കിലും പരിഹാരം കാണുന്നതിന് കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പുത്തൻ പാക്കേജുകൾ നടപ്പിൽ വരുത്തണമെന്നും ഇനി ഒരു കർഷകനും വന്യമൃഗങ്ങളുടെ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവാൻ ഇടയാവരുതെന്നും, ഇത് ഒഴിവാക്കാൻ വനം വന്യജീവി നിയമത്തിൽ പുതിയ നയം രൂപപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മേഖലാ ഡയറക്ടർ ഫാദർ മാത്യു നിരപ്പേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലപ്പുറം മേഖല ഭാരവാഹികളായി എ.ജെ. ആന്റണി ആലക്കൽ (പ്രസിഡന്റ് ), ഡെന്നീസ് ജോസഫ് തിരൂർ, ജിനു ജേക്കബ് മറ്റത്തിൽ(വൈസ് പ്രസിഡന്റുമാർ), ജോസഫ് കര്യായാങ്കൽ മഞ്ചേരി (സെക്രട്ടറി ), ഷാജു കോട്ടക്കൽ (ജോയിന്റ് സെക്രട്ടറി ), വി.എ.രാജു പന്തല്ലൂർ(ട്രഷറർ), തേജസ് മാത്യു (യൂത്ത് കോഡിനേറ്റർ ), റാണി സനീഷ് ( വിമൻസ് ഫോറം കൺവീനർ ) എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. എ.ജെ.ആന്റണി ആലക്കൽ, ജോസഫ് പുല്ലൻകുന്നേൽ, ഫ്രാൻസിസ് ചോഴംപടത്തിൽ, ജോഷി ഏബ്രഹാം, ബോബി ജോസഫ് കൊണ്ടോട്ടി, ജോസഫ് കര്യായാങ്കൽ, വി.എ.രാജു എന്നിവർ സംസാരിച്ചു.