ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൊതുകുളം വൃത്തിയാക്കി
Tuesday, April 30, 2024 1:41 AM IST
വണ്ടൂർ: വണ്ടൂർ പഞ്ചായത്ത് ഓഫീസിന് പിറകിൽ തച്ചുണ്ണിക്കുന്നിലെ അമ്പതോളം വരുന്ന യുവാക്കളും കുട്ടികളും അടങ്ങുന്ന സംഘം പഞ്ചായത്ത് കുളം വൃത്തിയാക്കി.

അഞ്ചു വർഷങ്ങൾക്കു മുമ്പാണ് അവസാനമായി കുളം വൃത്തിയാക്കിയത്. അതുകൊണ്ടുതന്നെ മൂന്നടിയോളം ഉയരത്തിൽ ചെളി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ടൗൺപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള ഏക ആശ്രയമായിരുന്നു ഈ കുളം . എന്നാൽ വർഷങ്ങളായി ക്ലീനിങ് പ്രവൃത്തി നടക്കാത്തതിനാൽ കുളം ഉപയോഗശൂന്യമായിരുന്നു.

പഞ്ചായത്ത് മുഖേന ക്ലീനിംഗ് പ്രവൃത്തി നടത്തണമെങ്കിൽ സമയം എടുക്കുമെന്ന നിർദേശം ലഭിച്ചതിനെ തുടർന്ന് മഴക്ക് മുൻപായി കുളം വൃത്തിയാക്കാൻ ജനകീയ കൂട്ടായ്മ തീരുമാനിച്ചത്. പ്രദേശവാസികളിൽ നിന്നും പ്രവാസികളിൽ നിന്നുമായി പിരിവെടുത്താണ് ഇതിനു വേണ്ട ഫണ്ട് കണ്ടെത്തിയത്.

വേനലവധിക്കാലമായതുകൊണ്ട് കൊച്ചുകുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ക്ലീനിംഗിന് ഒപ്പം മീൻ പിടിക്കാനും കുട്ടികൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. മുഹസിൻ നാലകത്ത്, അജ്മൽ കുഴിക്കാടൻ, നവാസ് കുരിക്കൾ ,നിഷാദ് കുഴിക്കാടൻ, സുധീർ ബാബു എ.പി., ഷിബു തോപ്പിൽ, ജിൻസാജ് ആനങ്ങാടൻ, സുജിത്ത്.ടി, യദു.ഇ , അശ്വിൻ.ടി, വിനീഷ് .ടി, റിഷിൻ സി.എം എന്നിവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.