മഴയില്ല; മലയോരം കരിഞ്ഞുണങ്ങുന്നു
Tuesday, April 30, 2024 1:41 AM IST
നിലമ്പൂര്‍: വേനല്‍ മഴയില്ല, മലയോരങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ജലസേചനം മുടങ്ങിയതോടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് ഉണങ്ങി നശിക്കുന്നത്. മാര്‍ച്ചില്‍ പെയ്യേണ്ട മഴ ഏപ്രിലിലും ലഭിക്കാത്തതാണ് കടുത്ത വരള്‍ച്ചക്ക് കാരണം. ചാലിയാറും പോഷകനദികളും വറ്റിവരണ്ടത് ഈ പുഴകളെ ആശ്രയിച്ച് കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

ചാലിയാര്‍ പുഴ ഉള്‍പ്പെടെ മെലിഞ്ഞ് ഉണങ്ങിയതോടെ കുടിവെള്ളമുള്‍പ്പെടെ ലഭിക്കാത്ത അവസ്ഥയിലാണ്. വേനല്‍മഴ മുന്നില്‍ കണ്ട് പച്ചക്കറി കൃഷിക്ക് ഇറങ്ങിയവരും പ്രതിസന്ധിയിലായി. വേനല്‍ ചൂട് കടുത്തതോടെ റബ്ബര്‍ ടാപ്പിംഗും നിര്‍ത്തിവച്ചിരിക്കുകയാണ്. ജലസേചനം മുടങ്ങുന്നത് തെങ്ങ്, കമുക്, നേന്ത്രവാഴ കൃഷികളെയും ബാധിച്ചു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം മഴയെ തുടര്‍ന്നുവച്ച കമുകിന്‍ തൈകളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്ന കാഴ്ച ഭീതിജനകമാണ്. വേനല്‍ മഴയുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ അടയ്ക്ക വിളവ് നന്നേ കുറവായിരുന്നു. ഈ വര്‍ഷം അതിലും കുറവായറിരിക്കും അടയ്ക്കയുടെ ഉല്‍പ്പാദനമെന്ന് ചാലിയാറിലെ കമുക് കര്‍ഷകരായ ഇഞ്ചനാല്‍ ജോസ്, ചന്ദ്രന്‍ ഇടിവണ്ണ എന്നിവര്‍ പറഞ്ഞു. 1987ന് ശേഷം ആദ്യമായാണ് ജില്ല ഇത്ര വലിയ വരള്‍ച്ചയെ നേരിടുന്നത്. പുഴകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ മുടങ്ങുമോ എന്ന ആശങ്കയും വര്‍ധിച്ച് വരികയാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് സാധാരണ പുഴകളില്‍ തടയണ നിര്‍മിക്കാറുണ്ടായിരുന്നത് ഈ വര്‍ഷം എവിടെയും ഫലപ്രദമായി നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ചാലിയാര്‍ പഞ്ചായത്തിലെ മൈലാടിയില്‍ ചാലിയാര്‍ പുഴക്ക് കുറുകെ നാട്ടുകാര്‍ നേതൃത്വം നല്‍കിയാണ് തടയണ നിര്‍മാണം തുടങ്ങിയത്. മുന്‍ വര്‍ഷങ്ങളിലെല്ലാം പഞ്ചായത്താണ് നേതൃത്വം നല്‍കിയിരുന്നത്. കാര്‍ഷിക വിളകളുടെ വിലയിടിവിനൊപ്പം കടുത്ത വരള്‍ച്ചയും കര്‍ഷിക മേഖലയുടെ നടുവൊടിക്കുമെന്നതില്‍ സംശയമില്ലെന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടേയും അഭിപ്രായം.