കുടിവെള്ള പ്രശ്‌നം പരിഹരിക്കണം: പ്രതിഷേധവുമായി നാട്ടുകാര്‍
Friday, May 3, 2024 5:52 AM IST
നിലമ്പൂര്‍: മുതുകാട് കോളനിയില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് അടിയിന്തിര പരിഹാരമുണ്ടാക്കണമെന്നാവശ്യം. നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നഗരസഭ ചെയര്‍മാനും സെക്രട്ടറിക്കും പരാതി നല്‍കി.

80ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതിനാല്‍ കുടിക്കാനും കുളിക്കുവാനും അലക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്.

മേല്‍ഭാഗത്ത് താമസിക്കുന്ന 35 വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ ചെളി നിറഞ്ഞ് വെള്ളം വറ്റിയത് കാരണം മണ്ണും ചെളിയും അടിയന്തിരമായി മാറ്റണം. താഴെ ഭാഗത്ത് താമസിക്കുന്നവര്‍ ഉപയോഗിക്കുന്ന കിണറും വറ്റിയ നിലയിലാണ്. കൂടുതല്‍ തുക അനുവദിച്ച് കിണറിലെ ചെളി വാരി വൃത്തിയാക്കണം.

അതുവരെ കോളനിയില്‍ നഗരസഭ ടാങ്കര്‍ ലോറിയില്‍ അടിയിന്തിരമായി വെള്ളമെത്തിച്ചു നല്‍കണമെന്നും പ്രശ്‌നത്തിന് സാശ്വത പരിഹാരം വേണമെന്നും കൗണ്‍സിലര്‍ പാലോളി മെഹബൂബും പ്രദേശവാസികളും ആവശ്യപ്പെട്ടും. വിഷയം ഗൗരവമായി എടുത്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ചെയര്‍മാനും സെക്രട്ടറിയും ഉറപ്പ് നല്‍കി.