കുടിവെള്ളക്ഷാമത്തിനു പരിഹാരമില്ല; യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
Saturday, May 4, 2024 5:17 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. പുഴകള്‍ വറ്റി വരണ്ടിരിക്കുകയാണ്. കിണറുകളില്‍ ജലനിരപ്പ് കുറയുകയും വറ്റുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയാക്കിയതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

പ്രളയത്തിനു ശേഷം പുഴയില്‍ വന്നടിഞ്ഞ മണ്ണും മണലും നീക്കം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്തില്ലെന്നും മുന്‍ ഭരണസമിതി ചെളിയും മണ്ണും മണലും നീക്കം ചെയ്യാന്‍ പരിശ്രമിച്ച് ലഭ്യമാക്കിയ തുക എല്‍ഡിഎഫ് ഭരണസമിതി പാഴാക്കി കളയുകയും ചെയ്തുവെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ കുടിവെള്ളക്ഷാമമുണ്ടാകുന്ന സമയത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലേക്ക് വാഹനങ്ങളില്‍ കുടിവെള്ളം വിതരണം നടത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതി അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. പഞ്ചായത്ത് ഭരണസമിതി കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കുകയാണെങ്കില്‍ സഹകരിക്കുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

ഒരു കുടുംബത്തിന് ഒരു ബക്കറ്റ് വെള്ളം എന്ന നിലയിലാണ് ചില പ്രദേശങ്ങളില്‍ ലഭിക്കുന്നതെന്നും ജീവിതം ദുസഹമായിരിക്കുകയാണെന്നും ഇത് ഭരണസമിതി അംഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ടി. ആദില്‍ ജഹാന്‍, പി. ജാഫര്‍, മുസ്തഫ മുത്തു, ഇയാസ് കേരള, ഹനീഫ, ഷാമില്‍, സിനാന്‍ കുരിക്കള്‍ പങ്കെടുത്തു.