പോളിംഗ് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞു : കൂട്ടിയും കിഴിച്ചും മുന്നണികള്‍
Sunday, April 28, 2024 6:06 AM IST
കോഴിക്കോട്: വോട്ട് പെട്ടിയിലായെങ്കിലും ആശങ്ക ഒഴിയാതെ കൂട്ടിയും കിഴിച്ചും സ്ഥാനാര്‍ഥികള്‍ ആശങ്കയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് ഇവരെ ചിന്തിപ്പിക്കുന്നത്. കനത്ത ചൂടാണ് വില്ലനെന്നാണ് ഒരു വിഭാഗം പറയുന്നത്. നട്ടുച്ചയ്ക്ക് ബൂത്ത് പരിസരത്തുപോലും ആളില്ലായിരുന്നത്രെ.

ആളുകൾ വന്നുതുടങ്ങിയപ്പോഴാകട്ടെ സമയം കഴിയുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. പ്രായമായവരാണ് വോട്ട് ചെയ്യാതെ പോയവരില്‍ ഏറെയുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നതാണ് ഇതിന് കാരണം.

ഏറ്റവും അവസാനത്തെ കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ 76.42 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വടകരയില്‍ 77.91 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.സ്ത്രീകളിൽ 77.01 ശതമാനവും പുരുഷന്മാരിൽ 71.95 ശതമാനവും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 27 ശതമാനം പേരും വോട്ട് ചെയ്തു.

നിയമസഭ മണ്ഡലതലത്തിൽ കൂടുതൽ പേർ വോട്ട് ചെയ്തത് കുന്നമംഗലത്തും (78.15%) കുറവ് വോട്ട് കോഴിക്കോട് നോർത്തിലുമാണ് (70.95%). ജില്ലയിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. വൈകീട്ട് ആറുമണി കഴിഞ്ഞപ്പോൾ 40 ശതമാനം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്.

വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വൈകിയിട്ടും വോട്ടെടുപ്പ് തുടർന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ 82.48, കോഴിക്കോട് 81.46 ആയിരുന്നു വോട്ടിംഗ് ശതമാനം.
വോട്ടിംഗ് ശതമാനം കൂടിയാല്‍ യുഡിഎഫിനും കുറഞ്ഞാല്‍ എല്‍ഡിഎഫിനും ഗുണം ലഭിക്കുമെന്ന പണ്ടുമുതല്‍ക്കേയുള്ള വിശ്വാസത്തിലൂന്നിയാണ് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. എന്തായാലും കണക്കൂകൂട്ടി ഒരുമാസത്തിലധികം കാത്തിരിക്കണമെന്നതാണ് മറ്റൊരു പ്രശ്‌നം.