പതിവ് പര്യടനത്തിൽ സജീവമായി എം.കെ. രാഘവൻ
Sunday, April 28, 2024 6:06 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് തിരക്കിന് ശേഷവും പതിവ് പോലെ മണ്ഡലത്തില്‍ പര്യടനത്തിൽ സജീവമായി എം.കെ. രാഘവന്‍ എംപി. രാവിലെ തന്നെ എലത്തൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കായിരുന്നു യാത്ര.

വെങ്ങാലിയിലെ മരണ വീട്ടിലും തുടർന്ന് മേഖലയിലെ വിവിധ മണ്ഡലം, ബൂത്ത് കമ്മിറ്റികളെയും സന്ദര്‍ശിച്ച സ്ഥാനാര്‍ഥി ഉച്ചവരെ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കിടയിലുമായാണ് തന്‍റെ സമയം ചെലവിട്ടത്.

ഉച്ചയ്ക്ക് സൗത്ത് മണ്ഡലത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ കുന്ദമംഗലത്തും അദ്ദേഹം സന്ദര്‍ശിച്ചു. ബൂത്ത് ഏജന്‍റുമാരെയും പ്രവര്‍ത്തകരെയും കണ്ടു.

ഇതിനിടെ ചില മരണ വീടുകളും കിടപ്പു രോഗികളെയും അദ്ദേഹം സന്ദര്‍ശിച്ചു. വൈകീട്ട് വരെ മണ്ഡലത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപ്പെട്ടും വോട്ടര്‍മാരെ കണ്ട് നന്ദി അറിയിച്ചുമാണ് മുന്നോട്ടു നീങ്ങിയത്.