നൊച്ചാട്ട് യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; നാലുപേർക്ക് പരിക്ക്
Sunday, April 28, 2024 6:06 AM IST
പേരാമ്പ്ര: തെരഞ്ഞെടുപ്പിന് ശേഷം നൊച്ചാട്ട് യുഡിഎഫ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ അക്രമിച്ചു. പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്. നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴെ മാവട്ടയിൽ വോട്ടെടുപ്പു ദിവസം രാത്രിയിലാണ് സംഭവം. പോളിംഗ് കഴിഞ്ഞ് രാത്രി പത്തോടെ പിരിഞ്ഞു പോകുകയായിരുന്ന യുഡിഎഫ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയാണുണ്ടായതെന്നു നാട്ടുകാർ പറയുന്നു.

സംഘട്ടനത്തിൽ നാല് യുഡിഎഫ് പ്രവർത്തകർക്കു പരിക്കേറ്റു. ഇവരെ മൊടക്കല്ലൂർ മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ മാവട്ടയിൽ ലിജാസ് (28), തയ്യുള്ളതിൽ യാസർ (26), മാപ്പറ്റ സമീർ (27), മരുതോടി വികാസ് (32) എന്നിവരെയാണു ആശുപത്രിയിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പേരാമ്പ്ര പോലീസ് ലോക്കപ്പിൽ അടച്ചത്. മൂന്ന് എൽഡിഎഫ്കാർക്കും പരിക്കേൽക്കുകയുണ്ടായി.

സിപിഎം പ്രവർത്തകരായ മമ്മിളി ചാലിൽ മോഹനൻ, പുളിച്ചാൽ പുതിയേടത്ത് ഷിജു, നിലമ്പറ മീത്തൽ അർജുൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകപക്ഷീയമായ പോലീസ് നടപടിക്കെതിരേ യുഡിഎഫ് പ്രതിഷേധിച്ചു. പരിക്കേറ്റ ആളുകളെ ബലമായാണു കസ്റ്റഡിയിലെടുത്തെതെന്നാണ് യുഡിഎഫ് ഉയർത്തുന്ന ആരോപണം.

എൽഡിഎഫുകാരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ലെന്നും പരാതി ഉന്നയിച്ചു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജയിൽ ഡോക്ടർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.