നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം; വഴി തടസപ്പെട്ടതിൽ പ്രതിഷേധം
Sunday, April 28, 2024 6:06 AM IST
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണത്തിനിടെ വഴി തടസപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിർമാണ പ്രവൃത്തി തടഞ്ഞു. പുളിയഞ്ചേരി എംജിഎൻ നഗറിന് സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമിക്കുന്നതിന്‍റെ ഭാഗമായി ബൈപാസിനിരുഭാഗത്തും കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമിച്ചതോടെയാണ് ഏതാനും വീട്ടുകാരുടെ വഴിയടയുന്നത്. ഇവർ ഉപയോഗിച്ചു വന്ന റോഡിന്‍റെ ഭാഗം ഒഴിവാക്കിയായിരുന്നു ഭിത്തി നിർമിച്ചത്. നാട്ടുകാർക്ക് ബൈപാസിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഒഴിച്ചിട്ട ഭാഗത്ത് കൂടി ഭിത്തി നിർമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ബദൽറോഡ് വന്ന ശേഷമേ ഭിത്തി നിർമാണം പൂർത്തിയാക്കൂവെന്ന് എൻഎച്ച്ഐ അധികൃതർ ഉറപ്പ് നൽകിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബദൽ റോഡിനുള്ള സ്ഥലം വിലയ്ക്ക് വാങ്ങിയെങ്കിലും വൈദ്യുതി തൂൺ മാറ്റാതെ വാഹനഗതാഗതം സാധ്യമാവില്ല.

പ്രതിഷേധത്തെ തുടർന്ന് കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി. യാത്രാപ്രശ്നം പരിഹരിച്ചശേഷം ഭിത്തി നിർമാണം നടത്തുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.