വയനാട് നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു
Sunday, May 5, 2024 5:13 AM IST
നടവയൽ: വയനാട് നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് സേനാംഗം മുണ്ടക്കൽ അജേഷിന്‍റെ കാറിനും ബൈക്കിനും നേരേയായിരുന്നു കാട്ടാനയുടെ പരാക്രമം. വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടതാണ് വാഹനങ്ങൾ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കാറിന്‍റെ മുൻഭാഗം ആന ചവിട്ടിത്തകർത്തു. പിൻഭാഗത്ത് ബോഡിയിൽ കുത്തി. കാർ മൂടിയിട്ടിരുന്നടാർപോളിൻ ഷീറ്റ് വലിച്ചുകീറി. ബൈക്ക് ചവിട്ടിമറിച്ചു. വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പിഡബ്ല്യുഡി എൻജിനിയർ പരിശോധിച്ച് നൽകുന്ന റിപ്പോർട്ട് പ്രകാരം വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് വനപാലകർ പറഞ്ഞു.

വീടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ ആന തകർക്കുന്നത് തുടർക്കഥയാണെന്നു നെയ്ക്കുപ്പ നിവാസികൾ പറഞ്ഞു. ആഴ്ചകൾക്ക് മുന്പ് ഓട്ടോയും ബൈക്കും കാറും ആന കേടുവരുത്തിയിരുന്നു. നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് മുതൽ അയനിമല വരെയുള്ള തൂക്കുവേലി നിർമാണം അധികൃതരുടെ ഉദാസീനത മൂലം വൈകുകയാണെന്നു അവർ കുറ്റപ്പെടുത്തി.