മുടിക്കയത്ത് കൃഷിയിടത്തിൽ കൊമ്പൻ ചരിഞ്ഞു
Thursday, May 9, 2024 7:10 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒറ്റപ്ലാക്കൽ ബേബിയുടെ കശുമാവിൻ തോട്ടത്തിലാണ് ആറു വയസ് തോന്നിക്കുന്ന കൊമ്പന് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കശുവണ്ടി ശേഖരിക്കാൻ വന്ന തൊഴിലാളികളാണ് ഇന്നലെ രാവിലെ ആനയുടെ ജഡം കണ്ടത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്ന് ബാരാപ്പുഴ കടന്ന് കേരളത്തിലെ കൃഷിയിടത്തിലെത്തിയ കാട്ടാനയാണ് ചരിഞ്ഞത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആന ചരിഞ്ഞ ദിവസവും ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിട്ടുണ്ട്.

ആന ചരിഞ്ഞതിൽ വനം വകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ അസ്വഭാവികത ഒന്നും കണ്ടെത്താനായില്ല. കൊമ്പന്‍റെ ജഡത്തിന് ഏകദേശം ഒരു ദിവസം പഴക്കമാണ് വനം വകുപ്പ് കണക്കാക്കുന്നത്. വനം വന്യജീവി വിഭാഗം പാലക്കാട് സർക്കിൾ സിസിഎഫിന്‍റെ നിർദേശത്തെ തുടർന്ന് കാട്ടാനയുടെ കാട്ടാനയുടെ ജഡം 35 കിലോമീറ്ററോളം ദൂരത്തുള്ള ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടത്തി മറവ് ചെയ്തത്.

കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഫ്ലയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ചർ പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. ശിവശങ്കർ, ലിയാൻഡർ അർണോൾഡ് , കെ.പി. സൗമ്യ, കെ.വി. ശ്രുതി, കൊട്ടിയൂർ റേഞ്ചിലെ കെ.വി. സിജേഷ്, വി.ടി. ഉത്തര, രാഹുൽ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്‍റ് ബീന റോജസ്, സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ്, സീമാസ് മനോജ്, പഞ്ചായത്ത് അംഗം സജി മച്ചിത്താനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.