ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Friday, September 23, 2022 10:20 PM IST
പത്തനംതിട്ട: ഒറ്റയ്ക്കു കഴിയുകയായിരുന്ന ഇലന്തൂർ കിഴക്ക് നാഗവര തടത്തിൽ ജോർജ് ജോൺസണെ (സന്തോഷ്‌ -49) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
പത്തനംതിട്ടയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സന്തോഷ്‌ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രണ്ടുദിവസമായി ഇദ്ദേഹം ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നില്ല, അയൽക്കാരും സന്തോഷിനെ കണ്ടിരുന്നില്ല.
ഇന്നലെ രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ അന്വേഷണം നടത്തിയത്. ഉടൻ തന്നെ പത്തനംതിട്ട പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസത്തെ പഴക്കമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
മരിച്ച സന്തോഷിനെ രണ്ടു മാസം മുന്പ് നായ കടിച്ചിരുന്നുവെന്ന് പറയുന്നു. എന്നാൽ മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാവൂവെന്ന് പോലീസ് പറഞ്ഞു.

കൈത്തോട്ടിൽ മരിച്ച നിലയിൽ

അടൂർ: ടൗണിലെ കൈത്തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ ചിരണിക്കൽ പള്ളിതാഴേതിൽ ജോസഫി(48)നെയാണ് കെഎസ്ആർടിസി ജംഗ്ഷന് സമീപം കൈത്തോട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ജോസഫ് കൈത്തോട്ടിൽ മരിച്ച് കിടക്കുന്നത് സമീപവാസികൾ കണ്ടത്. എസ്ഐ വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.