മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: ഒരാൾ‌ അറസ്റ്റിൽ
Wednesday, May 8, 2024 4:12 AM IST
അടൂർ: ഏഴംകുളത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം വയല അറുകാലിക്കൽ വെസ്റ്റ് മാളിക കിഴക്കേതിൽ വീട്ടിൽ സാജനെ(32)യാണ് പോലീസ് പിടികൂടിയത്.

ഏപ്രിൽ അവസാന ആഴ്ചയാണ് ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം കൈപ്പറ്റിയത്. സ്ഥാപനത്തിനു സമീപം താമസിക്കുന്ന ഇയാൾ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ആശുപത്രി ചികിത്സയ്ക്കെന്നു പറഞ്ഞ് 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം നൽകുകയായിരുന്നു. പണം കൈപ്പറ്റിഇയാൾ പോയ ശേഷം സംശയം തോന്നിയ ജീവനക്കാർ ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകി.

കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മുങ്ങിയ സാജനെ പോലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചു വരവെ ഇന്നലെ പുലർച്ചയോടെ കോട്ടയത്തുനിന്നു കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ഇയാൾ സമാനരീതിയിൽ വിവിധ സ്ഥലങ്ങളിൽ സ്വർണം പണയം വച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി, തീവയ്പ് അടക്കം പത്തിലധികം കേസുകൾ ഇയാൾക്കെതിരേ നിലവിലുണ്ട്.

അടൂർ ഡിവൈഎസ്പി ആർ. ജയരാജിൻറെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ആർ. രാജീവ്, എസ്ഐ എം. പ്രശാന്ത്, എസ് സിപിഒമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.