അള്ളുങ്കലിൽ തീ കൂട്ടി ഉദ്യോഗസ്ഥർ; ചുള്ളൻ കൃഷിയിടത്തിലുമെത്തി
Friday, December 9, 2022 10:38 PM IST
ചിറ്റാർ: ചിറ്റാറിൽ ആഴ്ചകളായി കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനയെ തുരത്താൻ തീയും കൂട്ടി കാത്തിരുന്ന ഉദ്യോഗസ്ഥ സംഘത്തെ കബളിപ്പിച്ചു ചുള്ളൻകൊന്പൻ മറുവഴിയിൽ ജനവാസ മേഖലയിലെത്തി. രാത്രി മുഴുവൻ കാർഷികവിളകളും ഭക്ഷിച്ചു നാടുചുറ്റിയ കൊന്പൻ പുലർച്ചെ കക്കാട്ടാറ് നീന്തി മറുകര കടക്കുന്പോഴാണ് ഉദ്യോഗസ്ഥരും നാട്ടുകാരും വിവരം അറിഞ്ഞത്.
തന്‍റെ പതിവു സഞ്ചാരപഥം വനപാലകര്‍ അടച്ചപ്പോഴാണ് ചുള്ളൻ കൊന്പൻ മറ്റുവഴികൾ കണ്ടെത്തിയത്.
കുമരംകുന്ന്, അള്ളുങ്കൽ ഭാഗങ്ങളിലെ കൃഷിയിടങ്ങൾ പൂർണമായി ആന നശിപ്പിച്ചു. ഏത്തവാഴ കർഷകർക്കാണ് നഷ്ടം ഏറെയും. വനാതിര്‍ത്തിയില്‍നിന്നു രണ്ടു കിലോമീറ്ററില്‍ അധികം സഞ്ചരിച്ചു ജനവാസ കേന്ദ്രമാണ് ആനയുടെ താവളം.
കഴിഞ്ഞദിവസം ചിറ്റാര്‍ - സീതത്തോട് റോഡിനു സമീപംവരെ ആന എത്തിയിരുന്നു. ആനയെ ഓടിക്കാനായി വനപാലകർ ഈ ഭാഗത്തു സ്ഥിരം പട്രോളിംഗും ക്യാന്പും ഏർപ്പെടുത്തിയിരിക്കുകയാണ്.