തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിസിസി പ്രസിഡന്‍റ്
Sunday, April 28, 2024 4:19 AM IST
പത്തനംതിട്ട: നിഷ്പക്ഷവും നീതിപൂര്‍വവും സ്വതന്ത്രവും കാര്യക്ഷമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ മറ്റ് മണ്ഡലങ്ങളില്‍ എന്ന പോലെ പത്തനംതിട്ട ലോക്സഭാ വരണാധികാരിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി ഡിസിസി പ്രസിഡന്‍റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍.

എതിര്‍സ്ഥാനാര്‍ഥികള്‍ നടത്തിയ നിരവധി ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥരുടെ പേര് അടങ്ങുന്ന ലിസ്റ്റ് ചോര്‍ന്ന സംഭവം ഉള്‍പ്പെയുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണവും കര്‍ശന നടപടികളും ഉണ്ടാകണമെന്നും സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പണാധിപത്യത്തെയും അധികാരത്തിന്‍റെ അഹന്തയെയും മറ്റ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിശ്രമരഹിതമായി രാപകല്‍ ഭേദമെന്യേ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം നടത്തി. പോളിംഗ് ശതമാനത്തിലെ കുറവ് യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി ഏകോപനത്തോടെയുള്ള ചിട്ടയായ പ്രവര്‍ത്തങ്ങള്‍മൂലം പരാമവധി യുഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞതായും ഇത് നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം സുനിശ്ചിതമാക്കുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

അഭ്യസ്ത വിദ്യരുടെ തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പരാജയം മൂലമുള്ള അവരുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലെ കാര്യക്ഷമതയില്ലായ്മയും കഠിനമായ വേനല്‍ ചൂടും പത്തനംതിട്ടയിലെ പോളിംഗ് ശതമാനത്തിലെ കുറവിന് കാരണങ്ങളായിട്ടുണ്ട്. കള്ളവോട്ട് ചെയ്യാനുള്ള എല്‍ഡിഎഫ് ശ്രമത്തെ യുഡിഎഫ് ചെറുത്തു തോല്പിച്ചിരുന്നു.

സിപിഎം പക്ഷപാതികളും ഇടതുപക്ഷ സര്‍വീസ് സംഘനാ പ്രവര്‍ത്തകരുമായ ബിഎല്‍ഒമാര്‍ യുഡിഎഫ് അനുഭാവികളുടെ വീടുകള്‍ ഒഴിവാക്കി വോട്ടര്‍ സ്ലിപ്പ് വിതരണം നടത്തിയതായും തെരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതായും ഡിസിസി പ്രസിസന്‍റ് കുറ്റപ്പെടുത്തി.