കവിയൂരിന് തണ്ണിമത്തന്‍ ബ്രാന്‍ഡ് വിളവെടുത്തത് നാലായിരം കിലോ
Monday, May 6, 2024 3:57 AM IST
തിരുവല്ല: തണ്ണിമത്തന്‍ കൃഷിയിലും ബ്രാന്‍ഡാകുകയാണ് കവിയൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ഡി. ദിനേശ്കുമാറും കൃഷി ഓഫീസര്‍ സന്ദീപ് പി. കുമാറും ഒപ്പം കൂടിയപ്പോള്‍ വളയിട്ട കൈകള്‍ വിളവെടുത്തത് 4000 കിലോ തണ്ണിമത്തന്‍. ഗുണത്തിലും രുചിയിലും ഏറെ സവിശേഷതകളുള്ള വിളവാണ് ലഭിച്ചത്.

കിരണ്‍ ഇനത്തിലുള്ള വിത്ത് ഉപയോഗിച്ച് പ്രഭാ സതീഷ്, അശ്വതി സദാനന്ദന്‍, ഉഷ അനില്‍കുമാര്‍, എന്‍.കെ. രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. തൈ നടീല്‍ മുതല്‍ വിളവെടുപ്പ് വരെ ഇവര്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. രണ്ടര മാസത്തെ അത്യധ്വാനമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പഞ്ചായത്തിലെ തോട്ടഭാഗം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിലെ പുരയിടങ്ങളിലാണ് കൃഷിയിറക്കിയത്.

80 ദിനങ്ങള്‍ പിന്നിട്ടാല്‍ വിളവെടുപ്പ്

കൃഷിയിറക്കി എണ്‍പതുനാള്‍ കഴിഞ്ഞ് വിളവെടുപ്പ് തുടങ്ങാമെന്നതാണ് തണ്ണിമത്തന്‍റെ പ്രത്യേകത. പടര്‍ന്ന് പാകമാകാന്‍ ആവശ്യമായ പശ്ചാത്തലമാണ് കൃഷിക്ക് ആവശ്യം. നിരപ്പായ സ്ഥലമാണ് ഏറ്റവും ഉചിതം. നിലം ഒരുക്കലിന് ശേഷം രണ്ട് മീറ്റര്‍ അകലത്തിലുള്ള തടങ്ങള്‍ ആദ്യം എടുക്കുന്നു. എതില്‍ അഞ്ച് വിത്തുകളാണ് മുളപ്പിക്കുക.

ആദ്യ ഇരുപത് ദിനത്തില്‍ തന്നെ തൈകള്‍ പ്രാഥമിക വളര്‍ച്ച പൂര്‍ത്തിയാക്കും. ആദ്യവളര്‍ച്ചയ്ക്കു ശേഷം ആരോഗ്യമുള്ള നാല് മൂടുകള്‍മാത്രം നിലനിര്‍ത്തും. തുടര്‍ന്നുള്ള ദിനങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കീട ശല്യം അടക്കം ഉണ്ടാകാം.

നാല്‍പത് ദിനം മാത്രമാണ് തണ്ണിമത്തന്‍ നനയ്ക്കുക. ഫലത്തിലെ മധുരം ക്രമീകരിക്കാന്‍ വേണ്ടിയാണ് ഇത്. ജലാംശം കൂടുന്നതിന് അനുസരിച്ച് മധുരത്തിന്‍റെ തോത് കുറയും. നേരിയ നനവ് പോലും പിന്നീടുള്ള ദിനങ്ങളില്‍ ഫലത്തിന്‍റെ സ്വഭാവത്തെ ബാധിക്കും. വിശാലമായി പടരാനുള്ള സൗകര്യം ചെടിക്ക് വേണം. ഒരു മൂടില്‍ തന്നെ ഇരുപതിനടുത്ത് തണ്ണിമത്തൻ ലഭിക്കും.

ആവശ്യക്കാര്‍ക്കു നേരിട്ട് വില്പന

ആവശ്യക്കാര്‍ നേരിട്ടെത്തിയാണ് തണ്ണിമത്തന്‍ വാങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ധാരാളം ബുക്കിംഗുകള്‍ ലഭിക്കാറുണ്ടെന്ന് കൃഷിക്കാര്‍ പറയുന്നു. കിലോയ്ക്ക് 40 മുതല്‍ അമ്പത് രൂപവരെ ലഭിക്കും. കടക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് ഉണ്ടാകാറില്ല. ഭൂരിഭാഗവും കൃഷിയിടത്തില്‍ വച്ചുതന്നെ വിറ്റുപോകുന്നുണ്ട്.

ജൈവകൃഷിക്കു മികച്ച പ്രതികരണമാണ് ഉപഭോക്താക്കളുടെ പക്കല്‍നിന്നും ഉണ്ടാകുന്നതെന്ന് കൃഷി ഓഫീസര്‍ സന്ദീപ് പി. കുമാര്‍ പറഞ്ഞു. പൂര്‍ണമായി ജൈവകൃഷിയിലാണ് പാകപ്പെടുത്തിയത്. ചാണകപ്പൊടി, എല്ലുപൊടി എന്നിവയാണ് ഉപയോഗിച്ചത്. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവയാണ് കീടനാശിനി.

വിളകളെ സംരക്ഷിക്കാനും പൊതിഞ്ഞ് സൂക്ഷിക്കാനും ജൈവികമായ പരമ്പരാഗത സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.ഡി. ദിനേശ്കുമാര്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തനമാണ് കൃഷിഭവനും കര്‍ഷകരും ചേര്‍ന്ന് പൂര്‍ത്തിയാക്കിയത്. കൂടുതല്‍ പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.