വ്യവസ്ഥാപിതമായ ഭരണവ്യവസ്ഥയ്ക്കു മാത്രമേ മാനവികത സംരക്ഷിക്കാനാകൂ: മാര്‍ ജോസഫ് പാംപ്ലാനി
Monday, May 6, 2024 3:57 AM IST
റാന്നി: വ്യവസ്ഥാപിതമായ ഭരണവ്യവസ്ഥയ്ക്കു മാത്രമേ മാനവികത സംരക്ഷിക്കാനാകൂവെന്നു തലശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മാര്‍ത്തോമ്മ സഭയുടെ നേതൃത്വത്തില്‍ റാന്നി ക്രിസ്തോസ് മാര്‍ത്തോമ്മ പള്ളിയില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയിലൂന്നിയ ധര്‍മസംഹിതയാണ് സുവിശേഷ മൂല്യങ്ങള്‍. ഭാരതത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്നതും ഇതേ മൂല്യങ്ങളാണ്. ക്രിസ്തീയത മുറുകെ പിടിക്കുന്ന മനുഷ്യത്വം ആർജിക്കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്യുകയെന്നതാണ് ഭാരത ഭരണഘടനയും ലക്ഷ്യം വയ്ക്കുന്നത്. ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ ഒത്തൊരുമയിലൂടെ വളര്‍ന്നുവരുന്ന മാനവികതയാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ലക്ഷ്യംവച്ചത്.

ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍ നില്‍ക്കുന്ന ഭരണസംവിധാനത്തിനു മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാകൂവെന്ന് ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഭൂരിപക്ഷമുണ്ടെന്ന പേരില്‍ അധാര്‍മികതയെ അംഗീകരിക്കുകയും അടിച്ചേല്പിക്കുകയും ചെയ്യുന്ന സമീപനം രാജ്യത്തു നിലനിന്നുവന്ന വ്യവസ്ഥാപിത ഭരണസംവിധാനത്തിന് എതിരാണ്. ഭരണഘടനാപരമായും നിയമസംഹിതയിലൂന്നിയതുമായ ഒരു ഭരണക്രമമാണ് ഭാരതത്തില്‍ അനുവര്‍ത്തിച്ചുവന്നിരുന്നത്.

ഇതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ മേഖലയിലും ജനാധിപത്യം പണാധിപത്യത്തിനു കീഴടങ്ങുകയാണെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെയും ദേശീയതയെയും വിസ്മരിക്കരുത്.

ഗാന്ധിയന്‍ സെക്കുലറിസമാണ് നമ്മുടെ രാജ്യത്തിന്‍റെ ശക്തി. ഇന്നിപ്പോള്‍ സെക്കുലറിസം എന്ന പദംതന്നെ ഏറ്റവുമധികം വ്യഭിചരിക്കപ്പെടുന്നു. കൂട്ടായ്മയുടെ പിന്‍ബലം നമുക്കു നഷ്ടപ്പെട്ടുകൂട. എന്നാല്‍, രാജ്യം വിട്ടോടുന്ന മനുഷ്യരെയാണ് ഇന്ന് നമുക്കു ചുറ്റും കാണുന്നത്. കുടിയേറ്റത്തെ എന്നും ഇഷ്ടപ്പെട്ടിരുന്ന ക്രൈസ്തവ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ മാത്രമായി അവശേഷിക്കുന്നു.

രാജ്യത്തിന്‍റെ യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കാന്‍ കഴിയാത്ത ഒരു തലമുറ വളര്‍ന്നുവരികയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വേണ്ടി മനുഷ്യത്വത്തിന്‍റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതിനോടു യോജിക്കാനാകില്ല. ഭയപ്പെട്ടു പിന്‍മാറുകയല്ല വേണ്ടത്. നിരന്തരമായ സംഭാഷണങ്ങള്‍ നടക്കണം. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ക്രൈസ്തവ ചിന്തകളെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സന്ദേശം നല്‍കി.

ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ദാനിയേല്‍, അല്മായ ട്രസ്റ്റി അന്‍സില്‍ സഖറിയ, സീനിയര്‍ വികാരി ജനറാള്‍ റവ. ജോര്‍ജ് മാത്യു, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.