പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ സാമൂഹികവിരുദ്ധശല്യം
Monday, April 29, 2024 11:21 PM IST
പാലാ: ടൗണ്‍ സ്റ്റാന്‍ഡില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷമെന്നു പരാതി. തെരഞ്ഞെടുപ്പിന്‍റെ ചുവടുപിടിച്ച് സ്റ്റാന്‍ഡില്‍ പോലീസ് സേവനം കാര്യമായി ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം.

കഴിഞ്ഞ ദിവസം ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയും ഒരു ലോട്ടറി വില്പനക്കാരനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണിനു സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു രണ്ടുദിവസംമുമ്പ് ടൗണ്‍ ബസ്റ്റാന്‍ഡില്‍ രണ്ടു കൂട്ടര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മുന്നുപേര്‍ക്കു പരിക്കേറ്റിരുന്നു.

കഴിഞ്ഞ കുറെ നാളായി ഇവിടെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളും കൈയേറ്റങ്ങളും അസഭ്യവര്‍ഷവും നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.

ടൗണ്‍ ബസ് സ്റ്റാന്‍ഡിലും പരിസരപ്രദേശങ്ങളിലുമായി ഒരു വിഭാഗം തമ്പടിക്കുകയാണെന്നാണ് ആക്ഷേപം. മോഷണം, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇവിടെ നിര്‍ബാധം നടക്കുന്നു. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മദ്യപിച്ച് അസഭ്യവര്‍ഷവുമായി നടക്കുന്ന ചിലരുണ്ട്. സ്റ്റാന്‍ഡിലെ വെയ്റ്റിംഗ് ഷെഡില്‍ തമ്പടിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമുണ്ട്. തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായിരുന്നപ്പോള്‍ പോലീസ് ഇവിടേക്ക് കൂടുതല്‍ ശ്രദ്ധിക്കാതിരുന്നത് ഇവര്‍ക്കു തുണയായി.

ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു ശല്യമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് തയാറാകണമെന്നു പാലാ പൗരസമിതി ആവശ്യപ്പെട്ടു. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പോലീസ് സേവനം ലഭ്യമാകുമെന്ന് പാലാ ഡിവൈഎസ്പി പറഞ്ഞു.