കിണറില്ല, വെള്ളവുമില്ല; ദുരിതക്കയത്തിൽ പത്തു കുടുംബങ്ങൾ
Monday, April 29, 2024 11:21 PM IST
കുറവിലങ്ങാട്: ദൈനംദിന ആവശ്യത്തിനുപോലും വെള്ളമില്ലാതെ പത്തോളം കുടുംബങ്ങൾ. ശുദ്ധജലപദ്ധതിയിലെ ജലവിതരണം നിലച്ചതാണ് കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. കോഴായിലെ നയാഗ്രശുദ്ധജലപദ്ധതിയെ ആശ്രയിച്ചിരുന്ന മാടശേരി ഭാഗത്തെ കുടുംബങ്ങളാണ് എന്തുചെയ്യണമെന്നറിയാത്തത്. പ്രതിസന്ധിയിലായിട്ടുള്ള കുടുംബങ്ങൾക്ക് സ്വന്തമായി കിണറില്ലാത്തതിനാൽ പ്രതിസന്ധിയെ മറികടക്കാനുള്ള സാധ്യതയുമില്ല.

പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുപോലും വെള്ളമില്ലാത്ത അവസ്ഥയിലെത്തിയിട്ടും ജനപ്രതിനിധികളടക്കമുള്ളവർ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്. ശുദ്ധജലക്ഷാമത്തെ മറികടക്കാൻ ഒരുതവണ വാഹനത്തിൽവെള്ളമെത്തിച്ച് നൽകിയെങ്കിലും തുടർസഹായങ്ങളുണ്ടായില്ല.

സാധരണക്കാരായ കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നതെന്നതിനാൽ പണം നൽകി വെള്ളം വാങ്ങേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. ആഴ്ചയിലേറെയായി ശുദ്ധജലം ലഭിക്കാതായതോടെ പ്രതിസന്ധി നേരിടുന്നവർക്ക് പിന്തുണയുമായി പലരും രംഗത്തുണ്ട്.