കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവനായിട്ട് ഇന്ന് 18 വര്‍ഷം
Tuesday, April 30, 2024 12:32 AM IST
രാമപുരം: ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ 18-ാമത് വാര്‍ഷിക അനുസ്മരണം ഇന്ന് രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ നടക്കും. 2006 ഏപ്രില്‍ 30 നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോള്‍തന്നെ കുഞ്ഞച്ചന്‍ വിശുദ്ധനായി കരുതപ്പെട്ടിരുന്നു.

അദ്ദേഹത്തിന്‍റെ ജീവിത ലാളിത്യവും പ്രാർഥനാ ചൈതന്യവും ദിവ്യകാരുണ്യ ഭക്തിയും വിനയപൂര്‍വമുള്ള പെരുമാറ്റവും ഏവരിലും ആദരവും ബഹുമാനവും ഉളവാക്കിയിരുന്നു. ദളിതരെ സവിശേഷമാംവിധം സ്നേഹിച്ചിരുന്നതുകൊണ്ട് അവര്‍ കുഞ്ഞച്ചനെ ഞങ്ങളുടെ അച്ചന്‍ എന്ന് വിളിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ ഭക്തജനങ്ങള്‍ അനുദിനം രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ കബറിടത്തിങ്കല്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ അനുസ്മരണത്തിന് ഒരുക്കമായി 21 മുതല്‍ 29 വരെ വിശുദ്ധകുര്‍ബാനയും നവനാള്‍ പ്രാര്‍ഥനയും നടത്തപ്പെട്ടു. സമാപന ദിവസമായ ഇന്ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങള്‍ക്ക് മൂഴൂര്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കാലായില്‍ കാര്‍മികത്വം വഹിക്കും.