വേനൽക്കെടുതി: പ്രത്യേക കാർഷിക പാക്കേജ് വേണം
Monday, April 29, 2024 3:26 AM IST
തൊടുപുഴ: കടുത്ത വേനലിന്‍റെ ആഘാതത്താൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി നഷ്ടം സംഭവിച്ച കർഷകർക്കായി പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി.
വേനൽ കാർഷിക മേഖലക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കർഷകർക്ക് കൈത്താങ്ങായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. ഏലം, കുരുമുളക്, ജാതി, ഗ്രാന്പു, കൊക്കോ ഉൾപ്പെടെ വിവിധ കാർഷിക വിളകളാണ് വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയത്.

കർഷകർ കടക്കെണിയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയിൽ മുന്പോട്ട് പോകവേയാണ് നഷ്ടപരിഹാരത്തിനു പുറമേ പ്രത്യേക പാക്കേജുമെന്ന ആവശ്യമുയർന്നിട്ടുള്ളത്. ഇത്തവണ കാലവർഷത്തിൽ കുറവു വന്നതിനു പുറമേ പ്രതീക്ഷിച്ച രീതിയിലുള്ള തുലാമഴയും വേനൽ മഴയും ലഭ്യമായില്ല.

ഇതു കർഷകർക്ക് കൂടുതൽ തിരിച്ചടിയായി. ജലസ്രോതസുകൾ വരളുകയും ജല ലഭ്യത കുറയുകയും ചെയ്തതോടെ കൃഷിക്കായുള്ള പല കർഷകരുടെയും ജലസേചന മാർഗങ്ങൾ പൂർണമായി അടഞ്ഞു.

കൊടുംചൂടും പകൽസമയത്തെ ഉയർന്ന അന്തരീക്ഷ താപനിലയും കാർഷിക വിളകൾ ഉണങ്ങി നശിക്കാൻ ഇടയാക്കി. ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളിൽ ഇതിനോടകം വലിയ തോതിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി നശിച്ചു കഴിഞ്ഞു.

ഏലം കൃഷിക്കാണ് ഏറ്റവും അധികം നാശം സംഭവിച്ചത്. ഏലച്ചെടികൾ ഉണങ്ങി നിലംപൊത്തി. ചെടി ഒന്നുപോലുമില്ലാതെ ഉണങ്ങി നിലംപൊത്തിയ കൃഷിയിടങ്ങളുണ്ട്. ചെടികളിലുള്ള ചരവും ഉണങ്ങി നശിച്ചു. ഏലച്ചെടികൾ ഉണങ്ങി നിലം പതിച്ചതോടെ കർഷകർ വലിയ ആശങ്കയിലാണ്.

പലരും വായ്പയും മറ്റുമെടുത്താണ് കൃഷി നടത്തിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയവരുമുണ്ട്. അടുത്ത വർഷത്തെ വിളവെടുപ്പിലായിരുന്നു കർഷകരുടെ പ്രതീക്ഷ. ചെടികൾ കരിഞ്ഞുണങ്ങിയതോടെ വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്കയാണ് കർഷകർ പങ്ക് വയ്ക്കുന്നത്.

കുരുമുളക് ചെടികളും വലിയ തോതിൽ ഉണങ്ങി നശിച്ച തോട്ടങ്ങൾ ഹൈറേഞ്ചിലുണ്ട്. ജാതി കൃഷിക്കും കടുത്ത വേനൽ തിരിച്ചടിയായി. ഇനിയും വേണ്ട രീതിയിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ കൂടുതൽ കർഷകർ പ്രതിസന്ധിയിലാകും.

നിലവിലെ സ്ഥിതി വലിയ തോതിലുള്ള ഉത്പാദനക്കുറവിന് ഇടവരുത്തുമെന്നും കർഷകർ പറയുന്നു. വേനൽ വറുതി ഇത്രത്തോളം കാർഷിക മേഖലക്ക് തിരിച്ചടി നൽകിയ സാഹചര്യത്തിലാണ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നഷ്ട പരിഹാരവും പ്രത്യേക സാന്പത്തിക പാക്കേജും അനുവദിക്കണമെന്ന ആവശ്യമുയരുന്നത്.