ഭൂപതിവു നിയമം ഉപ്പുതറയിൽ കർഷകർക്ക് പ്രതീക്ഷയും ആശങ്കയും
Monday, April 29, 2024 11:21 PM IST
ഉപ്പുതറ: പ്രാബല്യത്തിൽ വരുന്ന പുതിയ ഭൂപതിവു ഭേദഗതി നിയമം ഉപ്പുതറയിലെ ഭൂമി പ്രശ്നത്തിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും. രാജമാണിക്യം റിപ്പോർട്ടും ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടും ഉപ്പുതറ ടൗണിലെ ഏഴു സർവേ നമ്പരിലെ വ്യാപാരികൾക്കും കർഷകർക്കും കുരുക്കായിക്കിടക്കുകയാണ്.

ഇടുക്കി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ചവർക്ക് നഷ്ടപരിഹാരമായി നൽകിയതാണ് ടൗൺ റോഡിനും പെരിയാറിനും ഇടയിലുള്ള 339 സർവേയിലെ 84 പ്ലോട്ടുകൾ. ഇതിൽ 42 പേർക്ക് 1980ൽപട്ടയവും നൽകി. ബാക്കിയുള്ളവർ അപേക്ഷ നൽകിയതോടെ പട്ടയം നൽകാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടു സ്വീകരിച്ചു. സർക്കാരിന്‍റെ ആവശ്യത്തിലേക്ക് നീക്കിയിട്ടിരിക്കുന്ന സംരക്ഷിത ഭൂമിയാണെന്ന് വ്യക്തമാക്കിയാണ് പട്ടയ അപേക്ഷകൾ നിരസിച്ചത്.

അതിനിടെ ടൗൺ ഉൾപ്പെടുന്ന ആറു സർവേ നമ്പരിലെ ഭൂമിയുടെ കരം സ്വീകരിക്കുന്നത് റവന്യൂ വകുപ്പ് നിർത്തിവച്ചു. തരംമാറ്റിയ തോട്ടം ഭൂമിയാണെന്ന സ്പെഷൽ ഓഫീസർ എം.ജി. രാജ മാണിക്യം കമീഷന്‍റെ റിപ്പോർട്ടിനെത്തുടർന്ന് 2015 ഫെബ്രുവരി 23 ന് ലാൻഡ് റവന്യൂ സെക്രട്ടറിയാണ് കരം സ്വീകരിക്കുന്നതു തടഞ്ഞ് ഉത്തരവ് നൽകിയത്.

തോട്ടംഭൂമി മുറിച്ചുവിൽക്കരുതെന്ന അടിയാധാരത്തിലെ വ്യവസ്ഥയുടെ പേരിൽ 1963ലെ ഭൂപരിഷ്കരണ നിയമം ലംഘിച്ചെന്നു കാണിച്ചായിരുന്നു റവന്യൂ സെക്രട്ടറിയുടെ നടപടി .1947ന് മുൻപ് ബ്രട്ടീഷ് കമ്പനിയിൽനിന്നു വിലയ്ക്കുവാങ്ങി കരമടച്ച് എല്ലാവിധ ക്രയവിക്രയങ്ങളും നടത്തിവന്നിരുന്ന ഭൂമിയാണിത്. എന്നാൽ, അടിയാധാരത്തിൽ (ബിടിആർ) തോട്ടം ഭൂമി എന്നാണ് ഇപ്പോഴും കിടക്കുന്നത്.

ഇതാണ് 338 ,274 , 917, 794 , 800, 594 എന്നി ആറു സർവേ നമ്പരുകളിലെ അറുനൂറോളം കർഷകർക്ക് വിനയായത്. അടിയാധാരത്തിൽ ഇത്രയും ഭൂമി കുറവു ചെയ്യുന്ന നയപരമായ സർക്കാർ തീരുമാനം ഉണ്ടായാൽ പ്രശ്നം പരിഹരിക്കാം.

1913-20 കാലത്ത് കുടിയേറിയവരുടെ രണ്ടും മൂന്നും തലമുറയിൽപ്പെട്ടവരാണ് ഉപ്പുതറയിലെ കർഷകരും കച്ചവടക്കാരും. ഇവർക്ക് ബാങ്ക് വായ്പ എടുക്കാനോ എടുത്ത വായ്പ പുതുക്കാനോ സ്ഥലം വിൽക്കാനോ വാങ്ങാനോ ഒന്നിനും കഴിയാത്ത അവസ്ഥയിലാണ്. പുതിയ നിയമത്തിൽ ഏഴു സർവേ നമ്പരുകളിലെ ഭൂമി ക്രമവത്്കരിക്കാൻ തീരുമാനം ഉണ്ടാകമോ എന്നാണ് കർഷകരും വ്യാപാരികളും ഉറ്റുനോക്കുന്നത്.