പുലിയെ കുടുക്കാൻ ആർആർടി സംഘം വരണം
Friday, May 3, 2024 12:05 AM IST
തൊടുപുഴ: കരിങ്കുന്നം, മുട്ടം, പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാൻ പ്രത്യേക ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് കരിങ്കുന്നം പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ആവശ്യം. രണ്ടു മാസത്തോളമായി ജനങ്ങളിൽ ഭീതി പരത്തി വിഹരിക്കുന്ന പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നത്. ജനപ്രതിനിധികൾക്കു പുറമേ വനംവകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.

പുലിയെ പിടികൂടുന്നതിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ ഒട്ടേറെ വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിനിരയാകുകയും പലരും പുലിയെ കാണുകയും ചെയ്തെങ്കിലും ദിവസങ്ങൾക്കു ശേഷമാണ് പ്രദേശത്ത് കാമറ സ്ഥാപിക്കാൻ വനംവകുപ്പ് തയാറായതെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.തോമസ് കുറ്റപ്പെടുത്തി.

കാമറ സ്ഥാപിച്ച് അഞ്ചു ദിവസങ്ങൾക്കു ശേഷം പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം ലഭിച്ചത്. ചിത്രം ലഭിച്ചെങ്കിലും പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് കൂടു സ്ഥാപിച്ചതെന്നും നടപടികളിൽ വനംവകുപ്പിന് ഏകോപനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുട്ടം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പുലിയെ കണ്ടതായി ഇതിനോടകം വിവരം ലഭിച്ചെന്നും ഇതിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി അഗസ്റ്റിൻ ആവശ്യപ്പെട്ടു.

പുലി വിഹരിക്കുന്ന മേഖലകളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കണമെന്നും ആർആർടി സംഘത്തെ നിയോഗിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി വനംവകുപ്പധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് വനംമന്ത്രിയോടും സിസിഎഫിനോടും ആവശ്യപ്പെടുമെന്ന് പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു.

കൂടുതൽ കാമറകളും കൂടും എത്തിക്കും

പുലിയെ പിടി കൂടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കൂടുതൽ കാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു. നിലവിൽ കരിങ്കുന്നം പഞ്ചായത്തിലെ പൊട്ടൻപ്ലാവിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇല്ലിചാരിയിൽ സ്ഥാപിച്ചിരുന്ന കൂടാണ് ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്.

ഇതിനു പുറമേ ഇല്ലിചാരി മലയുടെ മുകളിലായി ഒരു കൂടു കൂടി സ്ഥാപിക്കും. മൂന്നു കാമറകളാണ് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. തൊടുപുഴ റേഞ്ച് ഓഫീസിലുള്ള രണ്ടു കാമറകൾ കൂടി സ്ഥാപിക്കും. കൂടുതൽ കാമറകൾ തേക്കടി, തട്ടേക്കാട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കും. നിലവിൽ വനംവകുപ്പുദ്യോഗസ്ഥർ പ്രദേശത്ത് നടത്തിവരുന്ന പട്രോളിംഗ് വിപുലീകരിക്കും. കൂടാതെ ആർആർടി സംഘത്തെ നിയോഗിക്കാൻ ശിപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ട്രീസ ജോസ് കാവാലത്ത്, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്വപ്ന ജോയൽ, ബേബിച്ചൻ കൊച്ചുകരൂർ, മുട്ടം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുണ്‍ പൂച്ചക്കുഴി, റേഞ്ച് ഓഫീസർ ടോമിൻ ജെ.അരഞ്ഞാണി, ഫോറസ്റ്റ് ഓഫീസർ എ.ജി.സുനിൽ കുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

വീണ്ടും പുലിയെ
കണ്ടെന്ന്

ഇതിനിടെ കഴിഞ്ഞ ദിവസവും മുട്ടം പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ പുലിയെ വിവിധ മേഖലകളിൽ കണ്ടതായി നാട്ടുകാർ വനവംകുപ്പധികൃതർക്ക് വിവരം നൽകി. മുട്ടം കോടതിപ്പടിക്കു സമീപം വിജിലൻസ് ജില്ലാ ഓഫീസിനു സമീപം പുലിയെ കണ്ടതായി ഇതു വഴി കാറിൽ സഞ്ചരിച്ചിരുന്നവർ അറിയിച്ചു.

തുടർന്ന് പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാൽപ്പാട് കണ്ടെങ്കിലും ഇത് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിജിലൻസ് ഓഫീസിലെ സിസിടിവിയിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. പഴയമറ്റം ഭാഗത്ത് പുലിയെ കണ്ടതായി ചില അന്യസംസ്ഥാന തൊഴിലാളികളും വിവരം നൽകിയിട്ടുണ്ട്.

ആർആർടി: മന്ത്രി
നിർദേശം നൽകി

പുലിയെ പിടികൂടാൻ ആർആർടി സംഘത്തെ നിയോഗിക്കാമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പു നൽകിയതായി പി.ജെ.ജോസഫ് എംഎൽഎ അറിയിച്ചു. കോതമംഗലം ഡിഎഫ്ഒയ്ക്ക് ആവശ്യമായ നിർദേശം നൽകാമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേർന്ന യോഗത്തിനു ശേഷമാണ് മന്ത്രിയുമായി പി.ജെ.ജോസഫ് സംസാരിച്ചത്. കഴിഞ്ഞ ദിവസം സിസിഎഫിനെ വിളിച്ചും പ്രശ്നത്തിന്‍റെ ഗൗരവം അറിയിച്ചിരുന്നതായി എംഎൽഎ പറഞ്ഞു.
പുലിയെ കണ്ടതായി പറയപ്പെടുന്ന പഴയമറ്റം ഭാഗത്ത് ഡീൻ കുര്യാക്കോസ് എംപി സന്ദർശനം നടത്തി. പ്രദേശവാസികളിൽ നിന്നും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. നാട്ടുകാർ അതീവ ഭീതിയോടെയാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.