തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണും: ചെയർമാൻ
Friday, May 3, 2024 12:05 AM IST
തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്. പലയിടത്തും ഓടകൾ അടഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും അടയുന്ന സ്ഥിതിയാണുള്ളത്.

മഴവെള്ളം ഒഴുകുന്നതിനുവേണ്ടി നിർമിച്ചിരിക്കുന്ന ഓടകൾ പലതും കൈയേറ്റത്തിന്‍റെ ഫലമായി ഇടുങ്ങിപ്പോയിട്ടുണ്ട്. ഇതോടെയാണ് ഇതിലൂടെയുള്ള സുഗമമായ വെള്ളമൊഴുക്കിന് തടസമുണ്ടായത്.

മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ ഓടകൾ വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പകുതിയിലേറെ ഓടകൾ വൃത്തിയാക്കി. അവശേഷിക്കുന്ന ഓടകളും മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും ഉടൻതന്നെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുമെന്നും മഴവെള്ളം ഒഴുകിപ്പോകാൻ തടസമായ നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.