കൊച്ചിക്ക് മാമ്പഴക്കാലം
Monday, May 6, 2024 4:42 AM IST
കൊച്ചി: നൂറിലധികം ഇനങ്ങളിലുള്ള മാമ്പഴങ്ങള്‍ രുചിക്കാന്‍ കൊച്ചിക്ക് സുവര്‍ണാവസരം. എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്രീന്‍ എര്‍ത്ത് ഫാം ഒരുക്കിയിട്ടുള്ള കൊച്ചി ഇന്‍റര്‍നാഷണല്‍ മാംഗോ ഫെസ്റ്റിലാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി വിവിധയിനത്തിലുള്ള മാമ്പഴങ്ങള്‍ അണിനിരന്നിട്ടുള്ളത്. ചൂട് കുറയാതെ തുടരുന്ന സാഹചര്യത്തില്‍ മേളയിലും തിരക്കേറുകയണ്.

ചന്ദ്രക്കാരന്‍, ഉറുമാനി, കല്‍നീലം, ചൗസ, ശര്‍ക്കര മാങ്ങ, ഹിമപസന്ത്, സുവര്‍ണ രേഖ, മല്‍ഗോവാ, മൂവാണ്ടന്‍, ലാല്‍ബാദ് ഷാ കാശ്മീര്‍, അല്‍ഫോണ്‍സാ, രത്‌നഗിരി തുടങ്ങി നാവില്‍ രുചിയൂറുന്ന നിരവധി മാമ്പഴങ്ങളുടെ വിപുലമായ ശേഖരമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തേനൂറും മാമ്പഴങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഇനങ്ങളും ഇതില്‍ ഉള്‍പ്പെടും. വിവിധ മാമ്പഴങ്ങളുടെ ജ്യൂസുകളും, മാമ്പഴ പായസവും ഫെസ്റ്റിന്‍റെ മധുരം കൂട്ടുന്നയാണ്. പല ഇനം മാവിന്‍ തൈകളും മേളയിലുണ്ട്.

രാവിലെ 11 മുതലാണ് പ്രവേശനം. എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ കലാ സന്ധ്യകളും ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കു പ്രവേശനം സൗജന്യമാണ്. മുതിര്‍ന്നവര്‍ക്കു100 രൂപയാണു ടിക്കറ്റ് നിരക്ക്. മേള 19ന് സമാപിക്കും.