ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായി
Tuesday, May 7, 2024 4:18 AM IST
പറവൂർ: ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായി. നഗരത്തിലെ പ്രധാന കവലകളിലെല്ലാം തന്നെ മാസങ്ങളായി ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമാണ്.

ചേന്ദമംഗലം കവലയിൽ അടിക്കടിയുള്ള അപകടങ്ങളും, ഒരു മാസം മുമ്പ് അപകടത്തിൽ ഒരാൾ മരിക്കാനിടയായതും ട്രാഫിക് സിഗ്നലിന്‍റെ അഭാവം മൂലമാണെന്നുള്ള ആക്ഷേപം ശക്തമായിരുന്നു.

സിഗ്നൽ തകരാർ പരിഹരിക്കാത്ത നഗരസഭയ്ക്കെതിരേ പ്രതിഷേധം ഉയർന്നതോടെയാണ് സിഗ്നലുകൾ സ്ഥാപിച്ച ഏജൻസിയുടെ സഹായത്തോടെ തകരാറുകൾ പരിഹരിച്ചെന്ന് നഗരസഭ അവകാശപ്പെട്ടത്. എന്നാൽ ദിവസങ്ങൾ പിന്നിടും മുമ്പേ സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായിരിക്കുകയാണ്.

പറവൂരിൽ നിന്ന് ആലുവ ഭാഗത്തേക്ക് പച്ചയും ചുവപ്പും സിഗ്നലുകൾ ഒരുമിച്ച് തെളിയും. ഇതേ സമയം തന്നെ പുല്ലംകുളം ഭാഗത്തുനിന്നും ആലുവ, ചേന്ദമംഗലം ഭാഗത്തേക്കുള്ള പച്ച സിഗ്നലും തെളിഞ്ഞു കിടക്കും.

സിഗ്നൽ തകരാറാണെന്ന് മനസിലാക്കാതെ വാഹനങ്ങൾ ഒരുമിച്ച് കവലയിലേക്കെത്തുന്നത് ഗതാഗതകുരുക്കിന് വഴിവയ്ക്കും. മാത്രമല്ല അമിതവേഗതയിൽ അശ്രദ്ധമായി എത്തുന്ന വാഹനങ്ങൾ അപകടം വരുത്തുകയും ചെയ്യും. അപകടങ്ങൾ തുടർക്കഥയാകുന്ന ഇവിടെ വീണ്ടും അപകടം ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് നഗരസഭയുടെ അനാസ്ഥമൂലമുണ്ടാകുന്നത്.

പ്രശ്ന പരിഹാരത്തിന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കാൻ നഗരസഭാധ്യക്ഷ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ കുറ്റപ്പെടുത്തി. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ തുടങ്ങുമെന്ന് നിഥിൻ പറഞ്ഞു.