മാലിന്യമല പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നുവെന്ന്
Tuesday, May 7, 2024 4:33 AM IST
മൂവാറ്റുപുഴ : നഗരമധ്യത്തിലെ മാലിന്യമല പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നതായി ആക്ഷേപം. സക്കീർ ഹുസൈൻ നഗർ റോഡിലെ നഗരസഭയുടെ കീഴിലെ അഞ്ച് സെന്‍റ് സ്ഥലത്തെ മാലിന്യ കൂന്പാരമാണ് വൻ പാരി സ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുന്നു കൂടുന്നത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന പൊതു കക്കൂസ് പൊളിച്ചു നീക്കിയിടത്താണ് ഇപ്പോൾ മാലിന്യം തള്ളുന്നത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യം കുന്നു കൂടിയിരിക്കുകയാണ്. ഫുഡ് വേസ്റ്റിനു പുറമെ എല്ലാത്തരം മാലിന്യവും ഇവിടെയാണ് തള്ളുന്നത്.

ഈ സ്ഥലത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ തീരുമാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. മാലിന്യം കുന്നുകൂടിയതോടെ മഴ പെയ്യുന്പോൾ ഇവ ഇതിനു സമീപത്തു കൂടി കടന്നുപോകുന്ന കീഴ്ക്കാവിൽ തോട് വഴി പുഴയിലേക്കാണ് എത്തിച്ചേരുന്നത്. ഓരോ ദിവസവും ഇവിടെ തള്ളുന്ന പ്ലാസ്റ്റിക് കൂടുകളിൽ പകുതിയും പുഴയിലേക്ക് എത്തുകയാണ് .

ഇതിനു പുറമെ ദുർഗന്ധവും ഈച്ചയും കൊതുകും വർധിക്കുകയും ചെയ്യുന്നുണ്ട്. മാലിന്യം നീക്കം ചെയ്ത് ഇവിടം വൃത്തിയാക്കി കാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നഗരസഭാധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഇവിടെ നിന്നും 2018 ലെ മഹാ പ്രളയത്തിനു ശേഷം ഭൂരിപക്ഷം നാട്ടുകാരും മറ്റു സ്ഥലങ്ങളിലേക്ക്താമസം മാറിയിരുന്നു.

ഇതിനു ശേഷം അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ അധികവും താമസിക്കുന്നത്. നൂറുകണക്കിനു പേരാണ് ഇവിടെ കഴിയുന്നത്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ നഗരസഭ അധികൃതർക്ക് വീണ്ടും പരാതി നൽകി.