അറ്റ് ലസ് നിശാ ശലഭം കൗതുകക്കാഴ്ചയായി
Wednesday, May 8, 2024 5:00 AM IST
തിരുമാറാടി : മണ്ണത്തൂരിലെ പുരിയിടത്തിലെത്തിയ അറ്റ് ലസ് നിശാ ശലഭം കൗതുകക്കാഴ്ചയായി. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ ഇനങ്ങളിൽ ഒന്നാണ് അറ്റ് ലസ് നിശാശലഭം. മണ്ണത്തൂർ സൗത്ത് വടക്കേക്കര മോഹൻദാസിന്‍റെ പുരയിടത്തിൽ ഇന്നലെ രാവിലെയാണ് ചിത്രശലഭത്തെ കണ്ടത്.

അസഹനീയമായി ചൂടിൽ പറക്കാൻ കഴിയാത്ത നിലയിൽ കണ്ടെത്തിയ ചിത്രശലഭത്തെ മോഹൻദാസിന്‍റെ അയൽവാസിയും മേരിഗിരി സ്കൂളിലെ അധ്യാപകരായ വാത്യാപ്പിള്ളിൽ ജിജു രാജു സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

പിന്നീട് ചിത്രശലഭത്തിന് സുരക്ഷിതമായി ഇരിക്കാനുള്ള ആവാസ വ്യവസ്ഥ ഒരുക്കി നൽകി. നിമിഷനേരം കൊണ്ട് ജിജു സമൂഹമാധ്യമം വഴി വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. ഇതോടെ 25 സെന്‍റി മീറ്റർ വലുപ്പമുള്ള ചിത്രശലഭത്തെ കാണാൻ നിരവധി ആളുകളാണ് എത്തിയത്.