ആശങ്ക ഉയര്‍ത്തി ജില്ലയില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു
Thursday, May 9, 2024 4:33 AM IST
കൊച്ചി: ആശങ്ക പടര്‍ത്തി ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കൊച്ചി നഗരത്തിലുള്‍പ്പെടെ ജില്ലയുടെ വിവിധയിടങ്ങളിലായി 48 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനുപുറമേ എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, മലേറിയ എന്നീ പകര്‍ച്ച വ്യാധികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി പടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

ചിക്കന്‍പോക്‌സ്-45, മഞ്ഞപ്പിത്തം-34, എലിപ്പനി-7, മലേറിയ-4 എന്നിങ്ങനെയാണ് മറ്റ് പനി കണക്കുകള്‍. കളമശേരി, പൊന്നുരുന്നി, ചൂര്‍ണിക്കര, തമ്മനം, കുട്ടമ്പുഴ, പല്ലാരിമംഗലം, തേവര, പിറവം, കീഴ്മാട്, അയ്യമ്പുഴ, പിഴല, കലൂര്‍, മുളവുകാട്, മുനമ്പം, ഗോതുരുത്ത്, കൂനമ്മാവ്, വെണ്ണല, വരാപ്പുഴ, വെങ്ങോല, ബിനാനിപുരം, ചെറുവട്ടൂര്‍, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കേസുകള്‍ അധികവും. അതേസമയം പനി പടരുന്ന സാഹചര്യത്തിലും നഗരത്തിലടക്കം ഫോഗിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ അവതാളത്തിലാണ്.

ഇതോടെ കൊതുകിന്‍റെ ശല്യവും രൂക്ഷമാണ്. ഇടവിട്ടു പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകാന്‍ കാരണം. മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യ വിഭഗം മുന്നറിയിപ്പ് നല്‍കുന്നു. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികിത്സ ചെയ്യാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണം.

തൃക്കാക്കര, വാഴക്കുളം, കടയിരുപ്പ്, മഞ്ഞപ്ര എന്നീ പ്രദേശങ്ങളിലാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണീട്, ആലുവ, വേങ്ങൂര്‍, മൂക്കന്നൂര്‍, രായമംഗലം, എടവനക്കാട് എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.