‘റെയിൽവേ അധികാരികളുടെ ശ്രദ്ധയ്ക്ക്... ഞങ്ങളുടെ വഴിമുടക്കരുത് ’
Friday, April 26, 2024 1:53 AM IST
ഒറ്റപ്പാലം: എറക്കോട്ടിരിക്കാർ റെയിൽവേയോട് പറയുന്നു.... സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. എറക്കോട്ടിരിയിൽ ഭാരതപ്പുഴയ്ക്കും റെയിൽവേ ലൈനിനും മധ്യേ താമസിക്കുന്ന നിരവധി കുടുംബങ്ങളും കർഷകരുമാണ് സഞ്ചാരമാർഗം നിഷേധിക്കപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്.

ട്രെയിനുകളുടെ വേഗം വർധിച്ചതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വഴി കൊട്ടിയടയ്‌ക്കുമെന്ന വിവരമാണ് പാലപ്പുറം റെയിൽവേസ്റ്റേഷന്‍റെ സമീപമടക്കം താമസിക്കുന്ന നൂറിലേറെ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. പ്രദേശത്തെ കുടുംബങ്ങൾ നടക്കാനുപയോഗിച്ചിരുന്ന അഴുക്കുചാലിനു മുകളിലെ സ്ലാബുകൾ എടുത്തുമാറ്റിയനിലയിലാണ്. എറക്കോട്ടിരി മുതൽ കയറമ്പാറ കേന്ദ്രീയ വിദ്യാലയ ഭാഗംവരെ ഏകദേശം ആറുസ്ഥലങ്ങളിലായി ജനങ്ങൾ കാലങ്ങളായി സഞ്ചരിച്ചിരുന്ന വഴികളാണ് അടയ്‌ക്കുന്നത്. ചില ഭാഗങ്ങളിലെ വഴികളിൽ റെയിൽവേ ഇരുമ്പു കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ ലൈനിനപ്പുറത്ത് നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നതിനൊപ്പം നൂറേക്കറിലേറെ കൃഷിഭൂമിയുമുണ്ട്. ഭാരതപ്പുഴയ്‌ക്കും റെയിൽവേ ലൈനിനും മധ്യേയാണ് വീടുകളും കൃഷിസ്ഥലങ്ങളുമെന്നതിനാൽ വഴിയടയ്ക്കുന്നതോടെ കർഷകരടക്കമുള്ള കുടുംബങ്ങളെ ബാധിക്കും.

ഇവിടെ താമസിക്കുന്നവർക്ക് അസുഖംവന്നാലടക്കം കസേരയിൽ ചുമന്നുവേണം റെയിൽവേ ലൈൻ കടന്നു വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ. കൃഷിക്കാവശ്യമായ വിത്ത്, വളം, ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവ എത്തിക്കാൻ ഇപ്പോൾ ലക്കിടി റെയിൽവേ അടിപ്പാതയെയാണ് ആശ്രയിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ നെല്ല്, നാളികേരം, വൈക്കോൽ തുടങ്ങി സാധനങ്ങൾ ചന്തയിലെത്തിക്കാനും കർഷകർ ഏറെ ബുദ്ധിമുട്ടിലാണ്.

റെയിൽവേവികസനം നടപ്പാക്കുമ്പോൾ റെയിൽവേ ലൈനിന് കുറുകെ നടപ്പാതകളോ അടിപ്പാതയോ സ്ഥാപിച്ച് പ്രദേശവാസികൾക്ക് നടക്കാനും വാഹനങ്ങൾ കൊണ്ടുപോകാനും സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.