തുപ്പനാട്ട് വാഹനാപകട പരമ്പര
Saturday, May 4, 2024 1:56 AM IST
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട് മൂന്നുകാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മുക്കം സ്വദേശി ബിജുവിനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കാറുകൾ കൂട്ടിയിടിച്ചത്. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. നിർമാണം ദേശീയപാതയുടെ പേരിലാണെങ്കിലും നിലവാരം സംസ്ഥാനപാതയുടേതു പോലും ഇല്ലെന്നാണു പ്രദേശ വാസികൾ പറയുന്നത്.

വളവും തിരിവും, തെരുവുവിളക്കുകളുടെ അഭാവവും നിർമാണത്തിലെ നിലവാരമില്ലായ്മയുമാണ് അപകടങ്ങൾക്ക് കാരണം.

ഓവുചാലുകളോ നടപ്പാതകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. ഇതും ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനു കാരണമാകുന്നു.