ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഭരണഘടന ബഞ്ച് ആണ് കേസിൽ വാദം കേൾക്കുക. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവും സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നതിനിടെ ആരാഞ്ഞിരുന്നു.
യുവതീപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
Tags : Sabarimala Supreme Court womens entry new delhi