മുംബൈ: ശിവസേന ഉദ്ധവ് പക്ഷവും പിളര്‍പ്പിലേക്കെന്നു റിപ്പോര്‍ട്ട്. ഒമ്പത് എംപിമാരാണ് ഉദ്ധവ് പക്ഷത്തെ ഒമ്പത് എംപിമാരില്‍ ആറു പേര് ഷിന്ഡെപക്ഷത്തു ചേരാനൊരുങ്ങിയിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാകണമെങ്കില്‍ ഏഴ് എംപിമാരെങ്കിലും പാർട്ടി വിടണം.
ലോക്സഭാ എംപിമാര്‍ കൂറുമാറാനൊരുങ്ങുന്നവെന്ന റിപ്പോര്‍ട്ടിനിടെ ഇന്നലെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തു. താക്കറെയുടെ വസതിയായ മാതോശ്രീയിലായിരുന്നു യോഗം.
ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ അതീവ രഹസ്യമായി ചേര്‍ന്ന യോഗത്തില്‍ ഉദ്ധവ്പക്ഷ എംപിമാര്‍ പങ്കെടുത്തുവെന്നാണു റിപ്പോര്‍ട്ട്. മഹാരാഷ് ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് അറിയുന്നത്.
ഉദ്ധവ്പക്ഷ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്താക്കാന്‍ ഏക്നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് മാസങ്ങളായി പരിശ്രമിച്ചുവരികയാണ്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് ഉദ്ധവ് പക്ഷ എംപിമാരെ ഷിന്‍ഡെ പക്ഷം സമീപിച്ചിരിക്കുന്നത്.
അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ചില എംപിമാര്‍ പറഞ്ഞിരിക്കുന്നത്. ഷിന്‍ഡെപക്ഷത്തിന് നിലവില്‍ ലോക്സഭയില്‍ ഏഴ് എംപിമാരാണുള്ളത്.
Tags : Shiv Sena Uddhav Thackeray split Shinde's party MPs