അഭിജിത് ദീപ്കെ
ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര): : രാജ്യത്തുടനീളമുള്ള ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പുതിയ കാന്പയ്നുമായി കോക്രോച്ച് ജനതാപാർട്ടി. സിജെപി കോർകമ്മിറ്റി യോഗത്തിന് ശേഷം, സ്ഥാപകൻ അഭിജിത് ദീപ്കെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ക്യാ ബോൽതി പബ്ലിക് (ജനം എന്തു പറയുന്നു) എന്ന കാന്പയ്നിലൂടെ രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ജനങ്ങൾ എന്താണു ചിന്തിക്കുന്നതെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കയാണെന്നും മനസിലാക്കാൻ സാധിക്കുമെന്നും ദീപ്കെ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് വിദ്യാർഥി പ്രക്ഷോഭത്തിന്റെ വലിയ വിജയമാണ്. കഴിഞ്ഞ 12 വർഷമായി കേന്ദ്രസർക്കാർ ജനങ്ങളുടെ മനസിൽ ഉണ്ടാക്കിയ ഭയം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ജനങ്ങൾ ഇനി തെരുവിലിറങ്ങും- ദീപ്കെ പറഞ്ഞു.
മഹാത്മാഗാന്ധി,അംബേദ്കർ, നെഹ്റു എന്നിവരുടെ വികസിത ഭാരതമെന്ന് കാഴ്ചപ്പാടിന് അനുസൃതമായും ഇന്ത്യൻ ഭരണഘടനയിലൂന്നിയുമായിരിക്കും സിജെപി പ്രവർത്തിക്കുക. രാജ്യത്തെ 60 ശതമാനം ആളുകളും 35 വയസിന് താഴെയുള്ളവരാണ്. തൊഴിലിലായ്മ രാജ്യനേരിടുന്ന വലിയൊരു പ്രശ്നമാണ്. അത് രാജ്യവ്യാപകവിഷയമാക്കി സിജെപി മാറ്റും- ദീപ്കെ വ്യക്തമാക്കി.
Tags : CJP Campaign AbhijitDeepke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash