x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈനീസ് ഉത്പന്നങ്ങൾക്കെതിരേ യൂറോപ്യൻ യൂണിയന്‍റെ കടുത്ത നടപടി; ആലിഎക്സ്പ്രസിന് 550 മില്യൺ യൂറോ പിഴ

ജോസ് കുമ്പിളുവേലിൽ
Published: July 24, 2026 05:07 PM IST | Updated: July 24, 2026 05:07 PM IST

ഇയു പതാക

ബ്രസൽസ്: വ്യാജവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആലിഎക്സ്പ്രസിന് 550 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.

ഉപഭോക്തൃസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഉത്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് യൂറോപ്യൻ കമ്മീഷന്‍റെ നടപടി.

വ്യാജ വസ്ത്രങ്ങൾ, സുരക്ഷിതമല്ലാത്ത കളിപ്പാട്ടങ്ങൾ, നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ, അപകടകരമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിൽ ആലിഎക്സ്പ്രസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് യൂറോപ്യൻ കമ്മീഷൻ ചൂണ്ടിക്കാട്ടി.

പ്ലാറ്റ്‌ഫോമിലെ സുരക്ഷാ വീഴ്ചകൾ ഒക്ടോബറിനകം പരിഹരിക്കണമെന്നാണ് കമ്പനിക്ക് നൽകിയ നിർദേശം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം കൂടുതൽ കർശന നടപടികളും അധിക പിഴയും നേരിടേണ്ടിവരുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത ഉത്പന്നങ്ങൾക്കെതിരായ യൂറോപ്യൻ യൂണിയന്‍റെ വ്യാപക നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞ മേയിൽ മറ്റൊരു പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ടെമുവിനും സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് 200 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ വർഷം തന്നെ ആലിഎക്സ്പ്രസിനെതിരേ ലഹരിമരുന്നുകൾ, നിരോധിത മരുന്നുകൾ, ഭക്ഷ്യസുരക്ഷാ ഭീഷണി ഉയർത്തുന്ന ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു.

പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും പുതിയ പരിശോധനകളിൽ ആ വാഗ്ദാനങ്ങൾ പ്രായോഗികമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

നിയമവിരുദ്ധവും വ്യാജവുമായ ഉത്പന്നങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ആവശ്യമായ ജീവനക്കാരുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും അഭാവമാണ് കമ്പനിയുടെ പ്രധാന പോരായ്മയെന്ന് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തി.

ഇതുമൂലം അപകടകരമായ ഉത്പന്നങ്ങൾ നീക്കം ചെയ്യപ്പെടാതെ ഉപഭോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുകയും കൂടുതൽ പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായും കമ്മീഷൻ വ്യക്തമാക്കി.

വിലക്കുറവാണ് ആലിഎക്സ്പ്രസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇന്ന് ഓർഡർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ഉത്പന്നം വീട്ടിലെത്തുന്ന അതിവേഗ ഡെലിവറി സംവിധാനവും ഉപഭോക്താക്കൾക്ക് ഏറെ ആകർഷകമാണ്.

എന്നാൽ കുറഞ്ഞ വിലയ്‌ക്കൊപ്പം നിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച സംഭവിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആലിഎക്സ്പ്രസിന്‍റെ ഇത്തരം പ്രവർത്തനങ്ങൾ യൂറോപ്യൻ ഉപഭോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ കമ്മീഷണർ ഹെന്ന വീർക്കുനെൻ പറഞ്ഞു.

കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കുന്ന യൂറോപ്യൻ കമ്പനികൾക്ക് ഇത് അനീതിയാണെന്നും ഭാവിയിലും ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അവർ വ്യക്തമാക്കി.

Tags : AliExpress EuropeanUnion EU China

Recent News

Corehub Up