x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡ യൂറോപ്യൻ യൂണിയന്‍റെ ആദ്യ അസോസിയേറ്റ് അംഗം ആകുമോ? ചരിത്ര പ്രഖ്യാപനവുമായി ഇയു പ്രസിഡന്‍റ്

ജോസ് കുമ്പിളുവേലിൽ
Published: September 17, 2026 04:50 PM IST | Updated: September 17, 2026 04:50 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

സ്ട്രാസ്ബുർഗ്: ആഗോള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ചരിത്രത്തിലെ ആദ്യത്തെ അസോസിയേറ്റ് അംഗം ആക്കാൻ വാതിൽ തുറന്നിട്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റെ ഉർസുല വോൺ ഡെർ ലെയ്ൻ.

ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള യൂറോപ്യൻ പാർലമെന്‍റിൽ നടത്തിയ വാർഷിക നയപ്രഖ്യാപന പ്രസംഗത്തിലാണ് (State of the Union Address) ഈ വിപ്ലവകരമായ നിർദേശം അവർ മുന്നോട്ടുവച്ചത്.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്നിധാനത്തിലായിരുന്നു യൂറോപ്യൻ യൂണിയൻ തലവിയുടെ ഈ നിർണായക പ്രസ്താവന. നിലവിൽ യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എന്നൊരു പദവി നിലവിലില്ല.

കാനഡയ്ക്കായി അത്തരമൊരു പുതിയ പദവി യൂറോപ്യൻ യൂണിയൻ പുതുതായി രൂപകൽപ്പന ചെയ്യേണ്ടി വരുമെങ്കിലും മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള തന്ത്രപരമായ സഹകരണം അനിവാര്യമാണെന്ന് വോൺ ഡെർ ലെയ്ൻ ചൂണ്ടിക്കാട്ടി.

"ലോകത്തെ ഒരേ കണ്ണുകളോടെ കാണുന്നവർ'

"ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുതൽ കാലാവസ്ഥാ വ്യതിയാനം വരെയും ആർട്ടിക് മേഖല മുതൽ ആഗോള ഭൗമരാഷ്ട്രീയം വരെയും നമ്മൾ ലോകത്തെ നോക്കിക്കാണുന്നത് ഒരേ കണ്ണുകളോടെയാണ്.

യുക്രൈയിൻ പ്രതിസന്ധി, പ്രതിരോധം, വിതരണ ശൃംഖലകൾ എന്നിവയിലെല്ലാം നമ്മൾ ഒരുമിച്ച് നിന്നു. ജനാധിപത്യ മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്ന് വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.

ചൈനയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുമുള്ള അമിത സാമ്പത്തിക-വ്യാപാര ആശ്രിതത്വം കുറയ്ക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്ന സമയത്താണ് ഈ നിർദേശം വരുന്നത്.

അതേസമയം, യൂറോപ്യൻ യൂണിയനിൽ ഔദ്യോഗിക അംഗത്വമല്ല, മറിച്ച് സമാനതകളില്ലാത്ത ഒരു പ്രത്യേക സഖ്യമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു.

"ലോകം തുറന്ന ശത്രുതയിൽ'; കടുത്ത മുന്നറിയിപ്പ്

ലോകം ഇപ്പോൾ അതീവ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വോൺ ഡെർ ലെയ്ൻ മുന്നറിയിപ്പ് നൽകി. ചാൾസ് ഡിക്കൻസിന്‍റെ "എ ടെയിൽ ഓഫ് ടു സിറ്റീസ്' എന്ന വിഖ്യാത നോവലിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്: "ഇത് ഏറ്റവും നല്ല കാലമായിരുന്നു, ഇത് ഏറ്റവും മോശം കാലവുമായിരുന്നു'.

റഷ്യയുടെ യുക്രൈയിൻ അധിനിവേശവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പരോക്ഷമായി പരാമർശിച്ച അവർ, അന്താരാഷ്ട്ര നിയമങ്ങളെ തകർക്കുന്ന ഒരു "തുറന്ന ശത്രുതാപരമായ ലോകത്തെയാണ്' യൂറോപ്പ് ഇപ്പോൾ നേരിടുന്നതെന്ന് ഓർമിപ്പിച്ചു.

വ്യവസായ ശേഷികൾക്കായുള്ള ആഗോള മത്സരവും യൂറോപ്പിന്റെ ആത്മവിശ്വാസം തകർക്കാനുള്ള പ്രചാരണങ്ങളും ശക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

നിർണായക അസംസ്കൃത വസ്തുക്കൾക്കായി പുതിയ കോർപ്പറേഷൻ

ചൈനയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതി യൂറോപ്പിന് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ പ്രസിഡന്‍റ് വ്യക്തമാക്കി. പല നിർണായക അസംസ്കൃത വസ്തുക്കൾക്കും യൂറോപ്പ് ഇപ്പോഴും 80 ശതമാനത്തോളം ചൈനയെയാണ് ആശ്രയിക്കുന്നത്.

ചൈനയുമായുള്ള വ്യാപാരക്കമ്മി പ്രതിദിനം 100 കോടി യൂറോ എന്ന ഭീമമായ നിലയിലെത്തിയിരിക്കുകയാണ്. ഈ അപകടകരമായ ആശ്രിതത്വം അവസാനിപ്പിക്കാൻ "യൂറോപ്യൻ കോർപ്പറേഷൻ ഓൺ ക്രിട്ടിക്കൽ റോ മെറ്റീരിയൽസ്' എന്ന പുതിയ സംരംഭത്തിന് രൂപം നൽകുമെന്ന് അവർ പ്രഖ്യാപിച്ചു.

കാനഡ പോലുള്ള സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് അസംസ്കൃത വസ്തുക്കളുടെ ശേഖരണം ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനവും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചായിരിക്കും 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യൻ യൂണിയന്‍റെ ഭാവിയെന്നും അവർ കൂട്ടിച്ചേർത്തു.

Tags : EUPresident AssociateMember Canada NRINews

Recent News

Corehub Up