Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NRINews

Europe

മൂവാറ്റുപുഴ കുരുക്കൂർ കെ.ഒ. ചാക്കോ അന്തരിച്ചു

ഡബ്ലിൻ: റിട്ടയേർഡ് ഹെഡ്മാസ്റ്റർ (കിഴക്കേക്കര ഗവൺമെന്‍റ് ഈസ്റ്റ് ഹൈസ്കൂൾ) മൂവാറ്റുപുഴ കുരുക്കൂർ കെ.ഒ. ചാക്കോ (89) അന്തരിച്ചു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഈസ്റ്റ് മാറാടി സെന്‍റ് ജോർജ് സീറോമലബാർ ദേവാലയ കുടുംബ കല്ലറയിൽ നടക്കും.

ഭാര്യ പരേതയായ റിട്ടയേഡ് ഹെഡ്മിസ്ട്രസ് (മലയാറ്റൂർ സെന്‍റ് തോമസ് ഹൈസ്കൂൾ) എലിസബത്ത് ചാക്കോ (മലയാറ്റൂർ പുൽപ്പറ കുടുംബാംഗം).

മക്കൾ ജിൽബി (അയർലൻഡ്), അഡ്വ ജിൽസി (മാവേലിക്കര), ജൂഡി (ന്യൂസിലൻഡ്), ഫ്രെഡി (ഓസ്ട്രേലിയ). മരുമക്കൾ ടോണി ജോസഫ് (അയർലൻഡ്), കോശി (മാവേലിക്കര), അജീഷ് (ന്യൂസിലൻഡ്), സ്മിത (ഓസ്ട്രേലിയ).

NRI

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്, വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്‍റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ.

ഈ മാസം 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ (MTVEA) 18-ാമത് നാഷണൽ സമ്മേളനത്തിൽ മൂന്നാം ദിനം വൈകുന്നേരം നടന്ന സെഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ധനവും സമ്പത്തും ലോകവിജയങ്ങളും മാത്രമാണ് ജീവിതത്തിന്‍റെ പൂർണതയെന്ന് കരുതുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് സമ്മേളനത്തിൽ ഉയർന്നു കേട്ടത്. നമുക്ക് ധനമുണ്ടാകാം, സമ്പത്തുണ്ടാകാം, എന്നാൽ രാത്രിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തോട് നാം ചോദിക്കേണ്ടത് ജീവിതത്തിന്‍റെ യഥാർഥ അർഥമെന്താണെന്നാണ് ഡോ. വിനു ജോൺ ഡാനിയേൽ ഓർമിപ്പിച്ചു.

ലോകം നമ്മെ പലപ്പോഴും വഞ്ചിച്ചേക്കാം, എന്നാൽ പ്രതിസന്ധിഘടങ്ങളിൽ നമ്മെ പിടിച്ചുനിർത്തുന്നത് ക്രിസ്തുവിന്‍റെ കൃപയും സ്നേഹവുമാണ്. ക്രിസ്തീയ വിശ്വാസം വെറുമൊരു അറിവോ മതപരമായ തിരിച്ചറിയലോ അല്ല, മറിച്ച് യേശുവുമായി പുലർത്തുന്ന ജീവനുള്ള ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിൽ കോവിഡ് മഹാമാരി നൽകിയ പാഠങ്ങളെക്കുറിച്ചും സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഗൗരവമായ ആത്മപരിശോധനയുണ്ടായി. മനുഷ്യന്‍റെ കഴിവുകൾക്ക് പരിധികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രതിസന്ധിഘട്ടത്തിൽ ദൈവത്തെ തേടിയ മനുഷ്യർ, ഇന്ന് സൗകര്യങ്ങൾ മടങ്ങി വന്നപ്പോൾ വീണ്ടും ആത്മീയമായ ഉറക്കത്തിലേക്കും മന്ദതയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഡോ വിനു സംശയം പ്രകടിപ്പിച്ചു.

പ്രതിസന്ധി വരുമ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, എല്ലാക്കാലത്തും ദൈവത്തോടുള്ള സ്ഥിരമായ ബന്ധം പുലർത്തുന്നവരായി വിശ്വാസികൾ മാറേണ്ടതുണ്ട്. കർത്താവ് അയക്കുമ്പോൾ ഞാൻ പോകാം എന്ന് പൂർണമനസോടെ ഏറ്റുപറയാൻ വിശ്വാസികൾക്ക് കഴിയണം. സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പങ്കുവയ്ക്കാനുള്ളതാണ്.

നാം ക്രിസ്തുവിന്‍റെ പ്രതിനിധികളാണെന്ന ബോധ്യത്തോടെ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവനെ ലോകത്തിന് കാണിച്ചുകൊടുക്കണം.വിഭാഗീയതകൾക്കും പേരുകൾക്കും അപ്പുറം ക്രിസ്തുവിൽ സഭ ഒന്നാണെന്ന യാഥാർഥ്യം ഉൾക്കൊണ്ട്, ക്രിസ്തുവുമായുള്ള ജീവിക്കുന്ന ബന്ധത്തിൽ വളരാൻ ഡോ വിനു ആഹ്വാനം ചെയ്തു.

നാഷണൽ കോൺഫ്രൻസിന്റെ മൂന്നാം ദിവസമായ ഇന്ന് (ശനി) രാവിലെ പ്രാതലോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പാട്ടുസെഷനും ആരാധനയും റെവ. ആശിഷ് തോമസ് നയിക്കുന്ന ബൈബിൾ പഠനവും നടന്നു. കോഫി ബ്രേക്കിനു ശേഷം റെവ. ഡോ. മോത്തി വർക്കി നയിച്ച പ്രധാന പ്രസംഗവും ഗ്രൂപ്പ് ചർച്ചകളും മധ്യസ്ഥ പ്രാർഥനയും നടന്നു.

ഉച്ചയ്ക്കുശേഷം നടന്ന പാട്ടുസെഷനെ തുടർന്ന് ഡോ. സിനി അബ്രഹാം നയിച്ച "Aging Well: Navigating Health and Social Challenges' എന്ന വിഷയത്തിലുള്ള സെമിനാർ ഏറെ ശ്രദ്ധേയമായി.

ബിസിനസ് സെഷനും അത്താഴത്തിനും ശേഷം, വൈകുന്നേരം സെഹിയോൻ മാർത്തോമ്മ ചർച്ച വികാരി റവ. റോബിൻ അച്ചന്‍റെ നെതൃത്വത്തിൽ നടന്ന പാട്ടുസെഷനും ഡോ. വിനോ ജോൺ ഡാനിയേൽ നയിച്ച റിവൈവൽ മീറ്റിംഗും സഭയ്ക്ക് വലിയൊരു ആത്മീയ അനുഭൂതിയായി മാറി.

ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ച് വികാരി റവ. റെജിൻ രാജു സ്വാഗതം ആശംസിക്കുകയും മുഖ്യ പ്രഭാഷകൻ ഡോ. വിനു ജോൺ ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്തു സാക്ഷ്യവും സമർപ്പണവും അടങ്ങുന്ന ആരാധന സെഷന് ശേഷം ശയന നമസ്കാരത്തോടെ മൂന്നാം ദിനത്തെ ധന്യമായ ശുശ്രൂഷകൾക്ക് സമാപനമായി.

NRI

ഫൊക്കാന വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

പെൻസിൽവാനിയ: ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ 2026ന്‍റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ മികച്ച കലാപാടവം തെളിയിച്ചു.

നൃത്തം, സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി കൂടുതൽ അടുക്കാനുള്ള വേദിയായി. ഫൊക്കാന ജോയിന്‍റ് അസോസിയേറ്റ് ട്രഷറർ മില്ലി ഫിലിപ്പിനായിരുന്നു മത്സരങ്ങളുടെ ഏകോപന ചുമതല.

ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയുമുള്ള രണ്ട് പ്രായവിഭാഗങ്ങളിലായാണ് പ്രധാന മത്സരങ്ങൾ നടന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, എലോക്യൂഷൻ തുടങ്ങിയ ഇനങ്ങളിൽ കുട്ടികളും കൗമാരക്കാരും മാറ്റുരച്ചു.

മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയായ കലാതിലകപ്പട്ടം ദേവിക പദ്മകുമാറും കലാപ്രതിഭപ്പട്ടം ജേസൺ മാത്യുവും സ്വന്തമാക്കി. വിവിധ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്.

ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ് ഒന്നിൽ സുധിതി സുബിൻ ഒന്നാം സ്ഥാനവും റിവ പനയ്ക്കൽ രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് രണ്ടിൽ നിവിയ ജോയ് ഒന്നാം സ്ഥാനവും ദേവിക പദ്മകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സിനിമാറ്റിക് ഡാൻസിൽ ഗ്രൂപ്പ് ഒന്നിൽ ജേസൺ മാത്യുവും ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാറും ഒന്നാം സ്ഥാനത്തെത്തി. ജൂഡിത്ത് മാത്യു രണ്ടാം സ്ഥാനം നേടി. ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ വരിഷ് ശേഖർ, സുധിതി സുബിൻ, ജൂലിയാന ജേക്കബ് എന്നിവർക്ക് പ്രത്യേക അംഗീകാരവും ലഭിച്ചു.

ലൈറ്റ് മ്യൂസിക്കിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനവും ജെബിൻ അജു ഉമ്മൻ രണ്ടാം സ്ഥാനവും നേടി. ക്ലാസിക്കൽ മ്യൂസിക് ഗ്രൂപ്പ് ഒന്നിൽ വരിഷ് ശേഖറും സുധിതി സുബിനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനത്തെത്തി.

പ്രസംഗ മത്സരത്തിലും യുവപ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് മുതൽ 11 വയസ് വരെയുള്ള വിഭാഗത്തിൽ ജേസൺ മാത്യു ഒന്നാം സ്ഥാനവും സുധിതി സുബിൻ രണ്ടാം സ്ഥാനവും നേടി. 12 മുതൽ 18 വയസ് വരെയുള്ള ഇംഗ്ലീഷ് പ്രസംഗത്തിൽ ഇവാൻ ചിറ്റിശേരി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മലയാളം പ്രസംഗത്തിൽ ജെബിൻ അജു ഉമ്മൻ ഒന്നാം സ്ഥാനം നേടി.

ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിലായിരുന്നു ഫൊക്കാന കൺവൻഷൻ നടന്നത്. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയ കൺവൻഷനിലെ കലാമത്സരങ്ങൾ കേരളീയ സംസ്കാരവും കലാപാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്ന സജീവ വേദിയായി മാറി.

കലയുടെ വഴിയിലൂടെ കേരളവുമായുള്ള ബന്ധം പുതുക്കിയ യുവതാരങ്ങളുടെ നേട്ടങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ അടുത്ത തലമുറയിൽ വളരുന്ന കലാസമ്പത്തിന്‍റെയും സാംസ്കാരിക ആത്മബന്ധത്തിന്‍റെയും മനോഹരമായ അടയാളമാണെന്ന് യുവജന കലാമത്സരങ്ങളുടെ കോഓർഡിനേറ്റർ മില്ലി ഫിലിപ്പ് പറഞ്ഞു. Wilstar IT Solutions-ന്‍റെ ഉടമ കൂടിയാണ് മില്ലി ഫിലിപ്പ്.

NRI

ടാമ്പ ഇടവകയിൽ വിശ്വാസപരിശീലന പരിപാടിക്ക് ഉജ്വല തുടക്കം

ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിലെ വിശ്വാസപരിശീലന പരിപാടിയുടെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച നടന്ന ഉദ്ഘാടനവും ഓപ്പൺ ഹൗസും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടവക ജനങ്ങളുടേയും നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ സംയുക്ത വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസ് അദോപ്പിള്ളിൽ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തെ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പുതിയ മതബോധന ഡയറക്ടറായി (DRE) സിജോയ് സിറിയക് പറപ്പള്ളിൽ ചുമതലയേറ്റു. ചടങ്ങിൽ മുൻ DRE ആയിരുന്ന സാലി കുളങ്ങരയുടെ സമർപ്പിത സേവനത്തിനും നേതൃത്വത്തിനുമുള്ള ആദരസൂചകമായി ഇടവക ട്രസ്റ്റിമാർ ഉപഹാരം നൽകി.

NRI

കൊമ്പൻസ് കപ്പ് യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് സ്റ്റീവനേജിൽ ഞായറാഴ്ച

സ്റ്റീവനേജ്: മലയാളി ക്രിക്കറ്റ് ക്ലബായ സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് കൊമ്പൻസ് കപ്പ് 2026 ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റ് ഞായറാഴ്ച സ്റ്റീവനേജിൽ നടക്കും.

ഹർട്ട്ഫോർഡ്ഷയറിലെ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. യുകെയിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജിൽ ഒരുങ്ങുക.

ആതിഥേയരായ കൊമ്പൻസടക്കം പന്ത്രണ്ടോളം ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രമുഖ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ലൈൻ പ്രൊട്ടക്ട്, ചായ് ലിങ്ക്, ടി&ടി കാറ്ററിംഗ്‌സ്, സ്‌പൈസ് ആൻഡ് ക്രൗൺ, കറി വില്ലേജ്, കൂക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ടൂർണമെന്‍റിൽ ജേതാക്കൾക്ക് £1,501 കാഷ് പ്രൈസും ട്രോഫിയും റണ്ണറപ്പിന് £751 കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.

മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ്, ഫീൽഡർ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.

മികച്ച സമ്മാനത്തുകയും പ്രമുഖ ടീമുകളുടെ പങ്കാളിത്തവും മികച്ച ക്രിക്കറ്റ് വേദിയും ചേർന്ന് കൊമ്പൻസ് കപ്പ് 2026, ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ആവേശകരമായ മത്സരങ്ങൾ, സൗജന്യമായി സാക്ഷ്യം വഹിക്കുവാൻ അവസരം ഒരുക്കുന്ന, കൊമ്പൻസ് ഏകദിന ടൂർണമെന്‍റിലേക്ക് എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോഓർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മെൽവിൻ അഗസ്റ്റിൻ - 07456281428, ബേസിൽ ജോയി - 07721678689.

Venue: Knebworth Park Cricket Club Stadium, SG3 6HQ.

NRI

ബെൽജിയം - ജർമൻ അതിർത്തിയിൽ കാട്ടുതീ; മഴയിൽ നേരിയ ആശ്വാസം, കൊളോണിലും വുപ്പർറ്റാലിലും പുക മുന്നറിയിപ്പ്

ബ്രസൽസ്: ബെൽജിയം - ജർമൻ അതിർത്തിയിലെ ഹോഹെസ് വെൻ പ്രകൃതിസംരക്ഷണ മേഖലയിൽ പടർന്ന വൻ കാട്ടുതീയിൽ നേരിയ ആശ്വാസമായി മഴ. ഏകദേശം 3,000 ഹെക്ടർ വനഭൂമി ഇതിനകം കത്തിനശിച്ചതായാണ് റിപ്പോർട്ട്.

മഴയും അന്തരീക്ഷത്തിലെ തണുപ്പും തീയുടെ വ്യാപനം കുറച്ചെങ്കിലും ശക്തമായ കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. തീ പൂർണമായി നിയന്ത്രണവിധേയമാക്കുന്നതിനായി നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തനം തുടരുന്നു.

തീയുടെ വടക്ക്, കിഴക്ക് മേഖലകളെ ബന്ധിപ്പിച്ച് പ്രതിരോധ വലയം തീർക്കാൻ ഇനി ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം ബാക്കിയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ജർമൻ അതിർത്തിക്ക് സമീപം തീ തുടരുന്നതിനാൽ മോൺഷൗ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

കാറ്റിന്റെ ദിശ ജർമ്മൻ അതിർത്തിയിലേക്ക് ആയതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും അഗ്നിശമന ഉപകരണങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നുള്ള കനത്ത പുക കൊളോൺ, വുപ്പർറ്റാൽ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചു.

വായുമലിനീകരണ സാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് വുപ്പർറ്റാൽ ഫയർ ഡിപ്പാർട്ട്മെന്‍റ് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിൽ കർഷകരുടെ ട്രാക്ടറുകളും മറ്റ് ഉപകരണങ്ങളും നിർണായക സഹായമായി.

തീയുടെ ഭീഷണി കുറഞ്ഞതോടെ ഒഴിപ്പിച്ച ചില ഗ്രാമങ്ങളിലെ താമസക്കാർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും തീ പൂർണമായി അണയ്ക്കാനും മണ്ണിനടിയിലെ കനലുകൾ ഇല്ലാതാക്കാനും ആഴ്ചകൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

NRI

ഫീനിക്സ് ക്ലബിന്‍റെ "ഓണം പൊന്നോണം' 30ന്

ന്യൂയോർക്ക്: ഫീനിക്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചുവരുന്ന "ഓണം പൊന്നോണം' ആഘോഷം ഈ മാസം 30ന് സെന്‍റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് ഹാളിൽ നടക്കും.

കേരളത്തിന്‍റെ സമ്പന്നമായ ഓണപ്പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന രീതിയിലാണ് ഇത്തവണയും ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

വൈവിധ്യമായ കലാപരിപാടികൾ, ആവേശകരമായ വടംവലി മത്സരം, ഓണസദ്യ എന്നിവ ആഘോഷത്തിന്‍റെ പ്രധാന ആകർഷണങ്ങളായിരിക്കും.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി സൗഹൃദവും ഐക്യവും വിളിച്ചോതുന്ന വേദിയായി ഓണം പൊന്നോണം ആഘോഷത്തെ മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫീനിക്സ് ക്ലബ് നടത്തിവരുന്നത്.

ഫീനിക്സ് പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ - പ്രസിഡന്‍റ്: സൈഫി ജോസഫ്, വൈസ് പ്രസിഡന്‍റ്: വരുൺ ഈപ്പൻ, സെക്രട്ടറി: അമൽ ഞാലിയത്ത്, ട്രഷറർ: ജോപ്പീസ് അലക്സ്, ജോയിന്‍റ് സെക്രട്ടറി: രഞ്ജു ജോസഫ്, ജോയിന്‍റ് ട്രഷറർ: വിജോയ് ജോസഫ്.

അഡ്വൈസർമാർ: ജിൻസ് ജോസഫ്, ജോസ് മാത്യു, സരുൺ സക്കറിയ, ഹുസ്നി നസീർ, അനീഷ് മധു. ബോർഡ് ഓഫ് ഡയറക്ടേഴ്സ്: ജോഷ് ജോസഫ്, റോജിസ് ഫിലിപ്പ്, നോബിൾ തോമസ്, ക്രിസ്റ്റി ജോസഫ്, മനു ജോർജ്, ടിബിൻ തോമസ്, തോമസ് ഫിലിപ്പ്. ഓഡിറ്റർ: പോൾ മാത്യു.

NRI

അബൂബക്കർ വളപ്പിലിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

മലപ്പുറം പൊന്നാനി സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 35 വർഷമായി അൽഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കേളി അൽഖർജ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിന്‍റ് സെക്രട്ടറി റഷീദലി, ജോയിന്റ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ അബൂബക്കർ വളപ്പിലിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം നൽകി. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.

NRI

കൊളോൺ കേരള സമാജം തിരുവോണ മഹോത്സവം "ശ്രാവണപുലരി' 29ന്

 

കൊളോൺ: ജർമനിയിലെ കൊളോൺ മലയാളികളുടെ ഹൃദയതുടിപ്പായി മാറിയ കൊളോൺ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം (ശ്രാവണപുലരി) ഈ മാസം 29-ന് നടക്കും.

ജർമൻ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഓണാഘോഷം കൊളോൺ, വെസലിംഗ് സെന്‍റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (Bonner Str. 1, 50389) ഉച്ചകഴിഞ്ഞ് 3.30ന് (പ്രവേശനം മൂന്ന് മുതൽ) പരിപാടികൾ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേൽപ്പ്, ശാസ്ത്രീയ നൃത്തങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയവയും, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, സംഘനൃത്തങ്ങൾ, ഫാഷൻ പരേഡ്, ഫ്യൂഷൻ വൈബ്സ്, കപ്പിൾ ഡാൻസ് എന്നിവയ്ക്ക് പുറമെ ചെണ്ടമേളം, പുലികളി തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണസദ്യയും തമ്പോലയും ഉണ്ടായിരിക്കും.

ജർമനിയിൽ മുൻപന്തിയിൽ നിൽക്കുന്ന ട്രാവൽ ഏജൻസിയായ ലോട്ടസ് ട്രാവൽസ് വുപ്പർറ്റാൽ നൽകുന്ന 250 യൂറോയുടെ യാത്രാ കൂപ്പൺ ആണ് ഒന്നാം സമ്മാനം. കൂടാതെ തമ്പോലയിൽ വിജയികളാകുന്നവർക്ക് ആകർഷകങ്ങളായ 10 സമ്മാനങ്ങളും നൽകുന്നുണ്ട്. ഒരു യൂറോയാണ് തമ്പോലയുടെ ടിക്കറ്റ് വില.

ഓണസദ്യയ്ക്ക് ശേഷം ജർമനിയിലെ മലയാളി യുവജന ഗ്രൂപ്പിന്‍റെ അടിപൊളി ഗാനമേളയും തമ്പോലയുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും. തിരുവോണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചീട്ടുകളി മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫിയും (സ്പോൺസർ ചെയ്തിരിക്കുന്നത് സണ്ണി ഇളപ്പുങ്കൽ കുടുംബം) വടംവലി, ഓട്ടം, ലെമൺ & സ്പൂൺ ഓട്ടം തുടങ്ങിയ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും കൂടാതെ സമാജത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അടുക്കളത്തോട്ട മത്സരത്തിലെ വിജയികൾക്കുള്ള കർഷകശ്രീ പുരസ്കാരവും വിതരണം ചെയ്യും.

വടംവലി മത്സരത്തിൽ വിജയികളായ പുരുഷ, വനിതാ ടീമുകൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് ബോണിലെ യുഎൻ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഡിപ്ലോമാറ്റ് കൂടിയായ സോമരാജൻ പിള്ളയാണ്.

ജർമനിയിൽ പുതുതായി എത്തിയ മലയാളികളിൽ ഒളിഞ്ഞിരിക്കുന്ന, നിറഞ്ഞു നിൽക്കുന്ന സർഗവൈഭവം അരങ്ങിൽ കലാരൂപമായി പിറവിയെടുക്കുമ്പോൾ തിരുവോണ ഉത്സവത്തിന്‍റെ മാധുര്യം അലയൊലികളായി അനുഭവവേദ്യമാക്കുന്ന മഹോത്സവത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

തിരുവോണ ആഘോഷ ദിവസമായ ശനിയാഴ്ചയുടെ സായാഹ്നത്തിൽ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തിൽ പങ്കുചേരുവാൻ കേരള സമാജം സ്നേഹപൂർവം ക്ഷണിക്കുന്നു.

ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുകയാണ്, ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കണമെന്ന് സമാജം പ്രസിഡന്റ് ജോസ് പുതുശ്ശേരി അഭ്യർത്ഥിച്ചു.

വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഹാളിന്‍റെ പരിസരത്ത് (Rathaus) ഉണ്ടായിരിക്കും. ജോസ് പുതുശേരി (പ്രസിഡന്‍റ്), ഡേവിസ് വടക്കുംഞ്ചേരി (ജനറൽ സെക്രട്ടറി), ജെ.പി. (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്‍റെ ഭാരവാഹികൾ.

വിവരങ്ങൾക്ക്: ഹോട്ട്‌ലൈൻ: 0176 56434579, 0173 2609098, 0177 4600227.

വെബ്‌സൈറ്റ്: https://sites.google.com/view/keralasamajamkoeln/startseite .

NRI

ഒഐസിസി കുവൈറ്റ് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25ന്

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക - സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി കുവൈറ്റ് 13-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു.

നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഓണപ്പൊലിമ 2026' എന്ന പേരിൽ സെപ്റ്റംബർ 25നാണ് പരിപാടി ന‌ടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ആഘോഷപരിപാടികൾ.

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസ്മരണകൾ ഉണർത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്‌ക്കെതിരേ നടത്തുന്ന ഓപ്പറേഷൻ തൂഫാനെ ആസ്പദമാക്കി കേരള വിഷൻ പ്രതിനിധി എ.വി. സുനീഷ് രചനയും സംവിധാനവും നിർവഹിച്ച "കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും വേദിയിൽ അവതരിപ്പിക്കും.

ഒഐസിസി കുവൈറ്റിന്‍റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒഐസിസി കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള "അച്ചീവേഴ്‌സ് അവാർഡ്' വിതരണവും ചടങ്ങിൽ നിർവഹിക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, യുവജന-വനിതാ പ്രവർത്തനങ്ങൾ, മോട്ടിവേഷൻ സെമിനാറുകൾ, ചെലവ് കുറഞ്ഞ ചികിത്സക്കായി ക്ലിനിക്കുകളുമായി സഹകരിച്ചുള്ള പാക്കേജുകൾ, വെൽഫെയർ സ്കീം, ബാലവേദി രൂപീകരണം, ജില്ലാ കൺവെൻഷനുകൾ, മെഗാ പ്രോഗ്രാം, അംഗത്വ പ്രചാരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി അടുത്ത ആറു മാസം കൊണ്ട് നടപ്പിലാക്കും.

പ്രവാസത്തിനിടയിൽ മരണമടയുന്ന സഹോദരങ്ങളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ബന്ധുക്കൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും ഒഐസിസി കെയർ ടീം മുൻപന്തിയിൽ നിൽക്കുന്നു. ഇതിനകം 45 മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കാൻ കെയർ ടീമിന് സാധിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്‍റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്‍റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.

NRI

സ്കോട്‌ലൻഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ശനിയാഴ്ച ഗ്ലാസ്‌ഗോയിൽ

ഗ്ലാസ്‌ഗോ: സ്കോട്‌ലൻഡ് മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച ഗ്ലാസ്‌ഗോയിലെ വുഡ്‌സൈഡ് ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും.

രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക പരിപാടികൾ, ഉദ്ഘാടന സമ്മേളനം, പുരസ്‌കാര സമർപ്പണം, ഓണസദ്യ, സംഗീത - വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.

ഉച്ചയ്ക്ക് 12ന് പ്രാർഥനാഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സ്കോട്‌ലൻഡ് മലയാളി അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി വിഗ്നേഷ് കുമാർ സ്വാഗതം ആശംസിക്കും.

പ്രസിഡന്‍റ് സിന്‍റോ പാപ്പച്ചൻ അധ്യക്ഷത വഹിക്കും. തുടർന്ന് ഗ്ലാസ്‌ഗോ സിറ്റി കൗൺസിൽ ബെയ്‌ലി ആന്‍റണി കരോൾ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

യുക്മ ദേശീയ പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്‌ടാതിഥി ആയിരിക്കും. മാവേലിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന് ഓണപ്പൊലിമ പകരും.

സ്കോ‌ട്‌ലൻഡ് മലയാളി അസോസിയേഷൻ സ്ഥാപക ഡയറക്‌ടർ ഹാരിസ് ക്രിസ്റ്റുദാസ്, ജോയിന്‍റ് സെക്രട്ടറി ഹിമ ഷമീം, ഫിനാൻഷ്യൽ ആൻഡ് ലീഗൽ കൺസൾട്ടന്‍റ് അബ്രഹാം മാത്യു എന്നിവർ ആശംസകൾ നേരും.

ചടങ്ങിൽ നഴ്‌സുമാരെ ആദരിക്കുന്ന പ്രത്യേക നഴ്‌സസ് അവാർഡ് സമർപ്പണവും നടക്കും. കൂടാതെ പാർവതി ഒതഗട്ട്, ഗോപിക ശിവകുമാർ എന്നിവരെ മെമന്‍റോ നൽകി ആദരിക്കും. തുടർന്ന് ഗസ്റ്റ് ഓഫ് ഓണർ ചടങ്ങും നടക്കും.

അസോസിയേഷൻ സെക്രട്ടറി അമർനാഥ് ടി. എസ്. നന്ദി രേഖപ്പെടുത്തുന്നതോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും. ആഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ആഘോഷത്തിന് കൂടുതൽ ആവേശം പകരാൻ ഡിജെ ദർശന്‍റെ സംഗീത പരിപാടിയും അരങ്ങേറും. പരമ്പരാഗത ഓണാഘോഷത്തിന്‍റെ ഭാഗമായി പൂക്കളം ഉൾപ്പെടെയുള്ള പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്കോ‌ട്‌ലൻഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് കേരളത്തിന്‍റെ ഓണപ്പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വലിയൊരു കൂട്ടായ്മയായി ഇത്തവണത്തെ ഓണാഘോഷം മാറുമെന്ന് സ്കോട്‌ലൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷം നടക്കുന്ന ഹാളിന്‍റെ വിലാസം: വുഡ്‌സൈഡ് ഹാൾസ്, 36 ഗ്ലെൻഫാർഗ് സ്ട്രീറ്റ്, G20 7QE.

NRI

കേളി സിൽവർ വോളിബോൾ ടൂർണമെന്‍റിന് ഇന്ന് തു‌ടക്കം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്‍റ് ഇന്ന് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആരംഭിക്കും.

റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂർ സ്‌പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ അണിനിരക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്‍റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.

കായികരംഗത്ത് പ്രവാസി സമൂഹത്തിന്‍റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

NRI

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് ഡാളസിൽ

ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് നാഷണൽ കോൺഫറൻസിന് ഡാളസിൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിലാണ് നാല് ദിവസത്തെ കോൺഫറൻസ് നടക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദപണ്ഡിതൻ റവ. ഡോ. മോത്തി വർക്കി, കൺവൻഷൻ പ്രഭാഷകൻ ഡോ. വിനോ ജോൺ ഡാനിയേൽ, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ഭദ്രാസനത്തിന്‍റെ വിവിധ മേഖലകളിൽ നിന്നായി 700-ലേറെ അംഗങ്ങൾ ഇതിനോടകം കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്.

റവ. എബ്രഹാം വി. സാംസൺ പ്രസിഡന്‍റും ഷാജി എസ്. രാമപുരം ജനറൽ കൺവീനറും ഫിലിപ്പ് മാത്യു കോ-കൺവീനറും ഡോ. സിജി ടോം ഫിലിപ്പ് ട്രഷററും സുമ എബ്രഹാം അക്കൗണ്ടന്‍റുമായുള്ള വിപുലമായ സംഘാടക സമിതിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

രജിസ്ട്രേഷൻ, റിസപ്ഷൻ, സുവനീർ, ഫുഡ്, പ്രോഗ്രാം, പ്രയർ സെൽ, ക്വയർ, മെഡിക്കൽ, വെബ് ആൻഡ് ടെക്നിക്കൽ, പബ്ലിസിറ്റി ആൻഡ് മീഡിയ തുടങ്ങിയ വിഭാഗങ്ങൾക്കായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.

റവ. ജസ്വിൻ ജോൺ ചെയർമാനും ജേക്കബ് മത്തായി കൺവീനറുമായ രജിസ്ട്രേഷൻ കമ്മിറ്റിയും ഡോ. സ്നേഹ റോബിൻ ചെയർപേഴ്സണും നോയൽ കോവൂർ കൺവീനറുമായ റിസപ്ഷൻ കമ്മിറ്റിയും കോൺഫറൻസിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

റവ. റെജിൻ രാജു ചെയർമാനും പ്രഫ. സോമൻ ജോർജ് ചീഫ് എഡിറ്ററുമായ സുവനീർ കമ്മിറ്റിയും റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് ചെയർമാനും ചാക്കോ ജോൺസൺ കൺവീനറുമായ ഫുഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

റവ. വർഗീസ് ജോൺ ചെയർമാനും സാം അലക്സ് കൺവീനറുമായ പ്രോഗ്രാം കമ്മിറ്റിയും വിവിധ പരിപാടികൾ ഏകോപിപ്പിക്കും. പ്രാർഥനാ ശുശ്രൂഷകൾക്ക് പ്രയർ സെൽ, സംഗീത പരിപാടികൾക്ക് ക്വയർ, അടിയന്തര ആരോഗ്യസേവനങ്ങൾക്ക് മെഡിക്കൽ കമ്മിറ്റി എന്നിവയും സജ്ജമാണ്.

വെബ് ആൻഡ് ടെക്നിക്കൽ വിഭാഗവും പബ്ലിസിറ്റി ആൻഡ് മീഡിയ വിഭാഗവും കോൺഫറൻസിന്‍റെ സാങ്കേതികവും മാധ്യമപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

വിശ്വാസം, കൂട്ടായ്മ, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികളാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ളത്.

NRI

ഹൂസ്റ്റൺ ക്നാനായ പള്ളിയിൽ സീനിയർ മിനിസ്‌ട്രീയുടെ ഓണാഘോഷം ഗംഭീരമായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.

കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

NRI

വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യ ദിനമാചരിച്ചു

കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്രോവിൻസിന്‍റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഐക്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശം ഉയർത്തിപ്പിടിച്ച് രാജ്യത്തിന്‍റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടിയുള്ള സന്ദേശ വാഹകരാകണം ഓരോ ഇന്ത്യൻ പൗരനും എന്നും ഡബ്ല്യുഎംസി കുവൈറ്റ് പ്രോവിൻസ് ആഹ്വാനം ചെയ്തു.

ഇതോടൊപ്പം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ആർദ്രം നഴ്സിംഗ് സ്കോളർഷിപ്പ്' പദ്ധതിക്ക് കുവൈറ്റ്‌ പ്രൊവിൻസ്സ് ആശംസകൾ നേർന്നു. നിർധനരും അർഹരുമായ 100 നഴ്സിംഗ് വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന മഹത്തായ ജീവകാരുണ്യ പദ്ധതിയാണ് ആർദ്രം. ആദ്യഘട്ടം ഏതാനം മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു വെച്ചു നടത്തിയിരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ഓഗസ്റ്റ് 22-ന് എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സന്ന്യാധ്യത്തിൽ നടക്കും. ഈ സമ്മേളനത്തിൽ ഡബ്ല്യുഎംസി കുവൈറ്റ് പ്രോവിൻസിൽ നിന്ന് ഇരുപത് അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

പരിപാടിയിൽ ഡബ്ല്യുഎംസി കുവൈറ്റ് പ്രസിഡന്‍റ് ചെസ്സിൽ ചെറിയാൻ, ചെയർമാൻ മോഹൻ ജോർജ്, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് - മിഡിൽ ഈസ്റ്റ് അഡ്വ. തോമസ് പണിക്കർ, ഗ്ലോബൽ ടൂറിസം പ്രൊമോഷൻ ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, മിഡിൽ ഈസ്റ്റ് വിപി അഡ്മിൻ സിബി തോമസ് എന്നിവരും മറ്റ് ഗ്ലോബൽ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ജസ്റ്റി തോമസ് സ്വാഗതവും ട്രഷറർ സുരേഷ് ജോർജ് നന്ദിയും അർപ്പിച്ചു.

NRI

കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ്; നേതൃത്വം നല്‍കി ജിയോ സെബാസ്റ്റ്യന്‍

സൗത്ത് കേംബ്രിഡ്ജ്ഷയര്‍: ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി (എച്ച്സിഐ) സഹകരിച്ച് കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൗത്ത് കേംബ്രിഡ്ജ്ഷയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലറായ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് പ്രദേശത്തെ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുന്ന ഈ സംരംഭം ഒരുങ്ങുന്നത്.

ഈ മാസം 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ കേംബ്രിഡ്ജിലെ കാംപ്കിന്‍ റോഡിലുള്ള ആര്‍ബറി കമ്യൂണിറ്റി സെന്‍ററിലാണ് (Arbury Community Centre, Campkin Road, Cambridge, CB4 2LD) ക്യാമ്പ് നടക്കുന്നത്.

ഹിസ്റ്റണ്‍, ഇംപിംഗ്ടണ്‍, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നീ വാര്‍ഡുകളെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യനൊപ്പം ടോം, വില്‍സണ്‍, ജോസ്, ബിജു എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ഈ ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്.

പുതിയ നീക്കം കേംബ്രിഡ്ജ്ഷയറിലെ മലയാളി സമൂഹത്തിനും മറ്റ് ഇന്ത്യക്കാര്‍ക്കും വലിയ ആശ്വാസമാകും. പാസ്പോര്‍ട്ട്, മറ്റ് അനുബന്ധ സേവനങ്ങള്‍ക്കായി ലണ്ടന്‍ വരെ യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവാകും.

പാസ്പോര്‍ട്ട് സേവനങ്ങള്‍, ഒസിഐ സംബന്ധമായ കാര്യങ്ങള്‍, ഇന്ത്യന്‍ വീസ അപേക്ഷകള്‍, ജനന രജിസ്‌ട്രേഷന്‍, അറ്റസ്റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി നിരവധി കോണ്‍സുലാര്‍ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അപ്പോയിന്‍റ്മെന്‍റ് ആവശ്യമില്ലെന്നും ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും (walk-in basis) സേവനങ്ങള്‍ നല്‍കുകയെന്നും സംഘാടകര്‍ അറിയിച്ചു.

കേംബ്രിഡ്ജില്‍ ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും പ്രവാസി സമൂഹത്തെ സംബന്ധിച്ച് ഇതൊരു സുപ്രധാന നിമിഷമാണെന്നും ക്യാമ്പിനെക്കുറിച്ച് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു.

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഇത്തരം സേവനങ്ങള്‍ക്കായി ഇനി ആളുകള്‍ക്ക് ലണ്ടനിലേക്ക് യാത്ര ചെയ്യേണ്ടി വരില്ലെന്നും ഈസ്റ്റ് ആംഗ്ലിയയിലുടനീളം താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും ക്യാമ്പില്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ചുമുള്ള പൂര്‍ണവിവരങ്ങള്‍ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യനെ [email protected] എന്ന ഇമെയിലിലോ 07984 374880 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

NRI

കെഎച്ച്എൻഎ എംപയർ സ്റ്റേറ്റ് റീജിയൺ ടീം പ്രഖ്യാപിച്ചു

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) കണക്റ്റിക്കട്ട്, മസാച്ചുസെറ്റ്സ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന എംപയർ സ്റ്റേറ്റ് റീജിയണിലെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു.

ശ്രീലക്ഷ്മി അജയിന്‍റെ നേതൃത്വത്തിലാണ് ടീമിന് രൂപം നൽകിയിരിക്കുന്നത്. എംപയർ സ്റ്റേറ്റ് റീജിയണൽ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ശ്രീലക്ഷ്മി അജയിന്‍റെ നേതൃത്വത്തിൽ, റീജിയണൽ വൈസ് ചെയറായി വിഷ്ണു നവനീത് നാരായണൻ പ്രവർത്തിക്കും.

നാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ വീണ പിള്ളയും ഗിരീഷ് പോറ്റിയും ടീമിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.

റീജിയണൽ വിമൻസ് ചെയറായി അരുണ ആനന്ദും യുവ & യൂത്ത് ചെയറായി മിയ കിഴുതാനിയും ടീമിൽ ഉൾപ്പെടുന്നു. പ്രവാസി മലയാളി സമൂഹത്തിലെ വനിതകളെയും യുവജനങ്ങളെയും കൂടുതൽ സജീവമായി സംഘടനയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനങ്ങൾ.

സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിനായി പ്രത്യേക ഫോറം ചെയർമാരെയും നിയമിച്ചിട്ടുണ്ട്. ബീന നായർ സ്പിരിച്വൽ ഫോറം ചെയറായും ശ്രീജ വിഷ്ണു കൾച്ചറൽ ഫോറം ചെയറായും ജ്യോതി മേനോനും വീണ മേനോനും വിമൻസ് ഫോറം വൈസ് ചെയർ ആയും പ്രവർത്തിക്കും.

ആത്മീയം, സാംസ്കാരികം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ സമൂഹത്തെ ഉയർത്തുകയാണ് ഈ ഫോറങ്ങളുടെ ദൗത്യം.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ്കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരുൾപ്പെടുന്ന ദേശീയ നേതൃത്വം പുതിയ എംപയർ സ്റ്റേറ്റ് റീജിയൺ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

NRI

ഓസ്ട്രിയയിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥിയുടെ സംസ്‌കാരം ഇന്ന്

മൂവാറ്റുപുഴ: ഓസ്ട്രിയയിലെ ലിൻസിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥി ബ്രദർ മാത്യൂസ് പൊതൂരിന്‍റെ (33) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ പെരിങ്ങഴ സെന്‍റ് ജോസഫ് തീർഥാടന ദേവാലയ സെമിത്തേരിയിൽ സംസ്കാരം ന‌ടക്കും.

മൂവാറ്റുപുഴ പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനാണ് മാത്യൂസ്. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.

ജര്‍മനിയില്‍ വൈദികപഠനത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നു. വൈദിക പരിശീലനത്തിന്‍റെ ഭാഗമായി ലിന്‍സിലെ പള്ളിയിൽ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരുകയായിരുന്നു.

ഈ മാസം ഏഴിന് ലിൻസിൽ രാത്രിയിലുണ്ടായ കാറപകടത്തിലാണ് മാത്യൂസ് മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് പിറ്റേന്ന് വഴിപോക്കരായ യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തകർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലിൻസിനടുത്തുള്ള അഷാഹ് ആൻ ഡെർ ഡൊണാവു, ലാൻഡ്‌ഷാഗ് എന്നീ പ്രദേശങ്ങളിലെ അടിയന്തര രക്ഷാസേനകളാണ് അഷാഹ് പവർ പ്ലാന്‍റിന് തൊട്ടുമുമ്പ് ഡാന്യൂബ് നദിയുടെ തെക്കേ തീരത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഇടപെട്ടത്.

തുടർന്ന് ഓസ്ട്രിയൻ പോലീസിന്‍റെയും വിയന്നയിലെ ഇന്ത്യൻ എംബസിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ എത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തിച്ച മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കൾ ഏറ്റുവാങ്ങി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളിൽ ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലും ഇടപെട്ടിരുന്നു.

NRI

ഫോമാ സതേൺ റീജിയൺ കരുത്തുറ്റ യുവ നേതൃത്വം; റീജിയണൽ വൈസ് പ്രസിഡന്‍റായി മിഖായേൽ ജോയിക്ക് ഉജ്വല വിജയം

ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) സതേൺ റീജിയൺ റീജിയണൽ വൈസ് പ്രസിഡന്‍റ് (ആർവിപി) സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മിഖായേൽ ജോയ് (മിക്കി) മിന്നും വിജയം നേടി.

വാശിയേറിയ മത്സരത്തിനൊടുവിൽ 65 ശതമാനം വോട്ടുകൾ നേടിയാണ് മിഖായേൽ ജോയ് വിജയം കരസ്ഥമാക്കിയത്. സതേൺ റീജിയണിലെ അംഗങ്ങളുടെയും പ്രവർത്തകരുടെയും ശക്തമായ പിന്തുണയും വിശ്വാസവുമാണ് ഈ വിജയത്തിന് അടിത്തറയായത്.

വിജയത്തിന് പിന്നാലെ പ്രതികരിച്ച മിഖായേൽ ജോയ്, തനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങൾക്കും പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

സതേൺ റീജിയണിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് അണിനിരത്തി, സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി സുതാര്യവും സജീവവുമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൂസ്റ്റണിലെ യുവനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് എന്നിവർ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംഘടനാ പ്രവർത്തകരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു.

പുതിയ നേതൃത്വത്തിന് കീഴിൽ ഫോമാ സതേൺ റീജിയൺ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുമെന്നും, അംഗങ്ങളുടെ ഐക്യത്തിനും സംഘടനയുടെ പുരോഗതിക്കും പുതിയ നേതൃത്വം കൂടുതൽ ഊർജം പകരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

യുവതലമുറയെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

NRI

അബുദാബി മാർത്തോമ്മാ ഇടവക റിവൈവൽ മീറ്റിംഗ് 22ന്

അബുദാബി: മാര്‍ത്തോമ്മാ ഇടവകയിലെ സീനിയര്‍ സിറ്റിസൺ ഫെല്ലോഷിപ്പ്, ഇടവക മിഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ശനിയാഴ്ച രാത്രി 7.45ന് മുസഫ ദേവാലയത്തില്‍ നടക്കും.

പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗികനും മിഷന്‍ ഇന്ത്യയുടെ സ്ഥാപക അധ്യക്ഷനുമായ ഡോ. ജോർജ് ചെറിയാൻ മുഖ്യസന്ദേശം നൽകും. "ഇടവക, ക്രിസ്തുവിന്‍റെ ആത്മാവിനാല്‍ ഐക്യപ്പെട്ട കുടുംബം' എന്നതാണ് ചിന്താവിഷയം.

വികാരി റവ. ജിജോ സി. ദാനിയേലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹവികാരി റവ. ബിജോ എം. തോമസ് ആശംസപ്രസംഗം നടത്തും. സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന്‍റെയും ഇടവക മിഷന്‍റെയും സംയുക്ത ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

NRI

എഡ്മന്‍റണിൽ മഞ്ചാടി മലയാളം സ്കൂൾ പുതിയ അഡ്മിഷൻ വ്യാഴാഴ്ച വരെ

എഡ്മന്‍റൺ: മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടനയായ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026 - 2027 വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കേരള സർക്കാരിന്‍റെ മലയാളം.മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു.

എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം ഓൺലൈനായിയാണ് ക്ലാസുകൾ, ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷന്‍റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും.

രജിസ്റ്റർ ചെയ്യാൻ [email protected]ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക.

ഫോൺ - 587 983 3941.

NRI

ഫ്രാങ്ക്ഫർട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്

ഫ്രാങ്ക്ഫർട്ട്: മലയാളികളുടെ ഗൃഹാതുര സ്മരണകളുമായി ജർമനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയിലൊന്നായ കേരള സമാജം ഫ്രാങ്ക്ഫർട്ടിന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം ഫ്രാങ്ക്ഫർട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സമാജം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നു.

സെപ്റ്റംബർ അഞ്ചിന് ഫ്രാങ്ക്ഫർട്ട് സാൽബാവു ബോൺഹൈമിൽ (Adresse: Arnsburger Str. 24, 60385 Frankfurt am Main) 11.30ന് ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ ആരംഭിക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷുചിത കിഷോർ മുഖ്യാതിഥിയായിരിക്കും.

തുടർന്ന് ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളും പ്രതിഭാശാലിയായ കലാകാരികളും കലാകാരന്മാരും ഒത്തുചേർന്നു, ഓണത്തെ ആസ്പദമാക്കിയുള്ള ലഘു നാടകവും കേരളത്തിന്റെ തനതു കലയായ തിരുവാതിരകളിയും കൂടാതെ, സംഘനൃത്തങ്ങൾ, ശാസ്ത്രീയനൃത്തങ്ങൾ തുടങ്ങിയവ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണപ്പാട്ടുകളും തുടർന്ന് തംബോലയും ഉണ്ടായിരിക്കും.

കേരള സമാജം ഫ്രാങ്ക്ഫർട്ട് മലയാളം സ്കൂളിലെ കൊച്ചു കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടക്കും. പുതിയ തലമുറയും പഴയ തലമുറയും കൈകോർത്തു നടത്തപ്പെടുന്ന ഈ ആഘോഷ വേളയിൽ എല്ലാവരും കേരളീയ വേഷമണിഞ്ഞ് പങ്കുചേരുവാന്‍ കേരള സമാജം ഭാരവാഹികൾ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പൂർണമായും ഓൺലെെനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിപാടികൾ നടക്കുന്ന ഹാളിൽ ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ലന്ന് സമാജം പ്രത്യേകം അറിയിച്ചു.

ടിക്കറ്റുകൾ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്ക് പിന്തുടരുക. https://keralasamajam-frankfurt.com/events/ksf-onam-2026

ഡിപിൻ പോൾ (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ, റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ്, ജിബിൻ എം. ജോൺ (ഓഡിറ്റർ) എന്നിവരാണ് കേരള സമാജം ഫ്രാങ്ക്ഫർട്ടിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

കൂടുതൽ വിവരങ്ങള്‍ക്ക്: Email: [email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/.

NRI

കേളിക്ക് പുതിയ ഏരിയ കമ്മിറ്റി; ഷിമേസി ഏരിയ നിലവിൽ വന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 16-ാമത് ഏരിയ കമ്മിറ്റിയായി ഷിമേസി ഏരിയ നിലവിൽ വന്നു. ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ കൺവൻഷനിലാണ് പുതിയ ഏരിയ കമ്മിറ്റി രൂപീകരിച്ചത്.

ഏരിയാ ആക്ടിംഗ് പ്രസിഡന്‍റ് ഹുസൈൻ അധ്യക്ഷത വഹിച്ച കൺവൻഷൻ കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അരുൺ കുമാർ ആമുഖ പ്രസംഗം നടത്തി. ഏരിയ കമ്മിറ്റി അംഗം മൻസൂർ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബത്ത ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം പ്രവർത്തന റിപ്പോർട്ടും കേളി ട്രഷറർ മധു ബാലുശേരി സംഘടനാ റിപ്പോർട്ടും ഏരിയാ ട്രഷറർ സലീം മടവൂർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

റിപ്പോർട്ടുകളിന്മേലുള്ള ചർച്ചകൾക്ക് ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറർ സലീം മടവൂർ, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ മറുപടി പറഞ്ഞു.

പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഏരിയാ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം അവതരിപ്പിച്ചു. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ബത്ത ഏരിയ ഭാരവാഹികളെയും മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറക്കൽ ഷിമേസി ഏരിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്‍റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്‍റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ബത്ത ഏരിയ ഭാരവാഹികൾ

ഫക്രുദീൻ (പ്രസിഡന്‍റ്), ഹുസൈൻ, മുജീബ് (വൈസ് പ്രസിഡന്‍റുമാർ), ഷഫീഖ് അങ്ങാടിപ്പുറം (സെക്രട്ടറി), സൗബിഷ്, ധനേഷ് (ജോയിന്‍റ് സെക്രട്ടറിമാർ), സുധീഷ് തറോൾ (ട്രഷറർ), ജയകുമാർ പുഴക്കൽ (ജോയിന്‍റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അരുൺ, അബ്ദുറഹ്മാൻ, അജിത് ഖാൻ, റിംഷാദ്, പ്രവീൺ കുമാർ, അനിൽ ചിറക്കൽ, ഷഫീഖ് മഞ്ചേരി, നൗഫൽ, സജി മത്തായി, ഷാഫി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

ഷിമേസി ഏരിയാ ഭാരവാഹികൾ

വിനോദ് കുമാർ (പ്രസിഡന്‍റ്), ബിജു ഉള്ളാട്ടിൽ, സലീം അംലാദ് (വൈസ് പ്രസിഡന്‍റുമാർ), സലീം മടവൂർ (സെക്രട്ടറി), അനസ്, മേൽബിൻ (ജോയിന്‍റ് സെക്രട്ടറിമാർ), സിജിൻ കൂവള്ളൂർ (ട്രഷറർ), ജ്യോതിഷ് (ജോയിന്‍റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

രാജേഷ് ചാലിയാർ, മുജീബ്, മോഹൻ കുമാർ, ശ്രീനാഥ്, ഷൈൻ ദേവ്, പ്രമോദ്, സഫറുള്ള എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ബത്ത ഏരിയ കമ്മിറ്റി അംഗം അജിത് ഖാൻ സ്വാഗതവും സലീം മടവൂർ നന്ദിയും പറഞ്ഞു.

NRI

മാർത്തോമ്മ മെസെഞ്ചർ ഡേ ആചരിക്കുന്നു

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്‍റെ കീഴിലുള്ള എല്ലാ ഇടവകളിലും ഞായറാഴ്ച (ഓഗസ്റ്റ് 16) മെസെഞ്ചർ ഡേ ആയി ആചരിക്കുന്നു.

മാർത്തോമ്മ സഭ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ ഇടവകളിലെ ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോട് 2026-2029 ലേക്ക് എല്ലാ ഇടവകളിലും തെരഞ്ഞെടുക്കപെട്ട മെസഞ്ചർ പ്രൊമോട്ടേഴ്സ് അവരുടെ ദൗത്യം ആരംഭിച്ചു കഴിഞ്ഞു.

മാർത്തോമ്മ സഭയുടെ നോർത് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അധിനതയിൽ 84 ഇടവകളും 9737 ഫാമിലികളും നിലവിലുണ്ട്. അമേരിക്കയിൽ തന്നെ ഇപ്പോൾ 72 ഇടവകളാണുള്ളത്.

വ്യാഴാഴ്ച 8.30നു ഭദ്രാസന സെക്രട്ടറി റവ. ജോയൽ ശമുവേൽ തോമസ് വിളിച്ചു കൂട്ടിയ സൂം മീറ്റിംഗിൽ അഭിവന്ദ്യ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റെവ.ഡോ. എബ്രഹാം മാർ പൗലോസ് മെസ്സഞ്ചർ പ്രസിദ്ധികരണത്തിന്‍റെ കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെ ഭാരവാഹികളുടെയും പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും തുടന്നുള്ള നടത്തിപ്പിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്‌തു.

ഭദ്രാസനത്തിന്‍റെ പ്രസിദ്ധികരണമായ മാർത്തോമ്മ മെസെഞ്ചർ ഇടവകളിലെ എല്ലാ വീടുകളിലും എത്തിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പ്രൊമോട്ടേഴ്‌സിനോടും ആഹ്വാനം ചെയ്തു.

NRI

യൂറോപ്പിൽ അത്ഭുതക്കാഴ്ചയായി സൂര്യഗ്രഹണം; സ്പെയിനിലും ഐസ്‌ലൻഡിലും പകൽ കറങ്ങിത്തിരിഞ്ഞ് രാത്രിയായി

ഫോബെർലിൻ: യൂറോപ്പ് ഒന്നടങ്കം വാന നിരീക്ഷണത്തിന്‍റെ ആവേശത്തിലാണ്ട അപൂർവ സൂര്യഗ്രഹണ കാഴ്‌ചയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇത്രയും മനോഹരമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

ഐസ്‌ലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ഐസ്‌ലൻഡിലും വടക്കൻ സ്പെയിനിലും ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുകയും തൊട്ടടുത്ത നിമിഷങ്ങളിൽ പകൽ സമയം പെട്ടെന്ന് ഇരുണ്ട് രാത്രിക്ക് തുല്യമായ സന്ധ്യാ വെളിച്ചത്തിലേക്ക് മാറുകയും ചെയ്തു.

യൂറോപ്പിലെ ആവേശം: ജനങ്ങൾ തെരുവുകളിലേക്ക്

യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ പ്രകൃതി പ്രതിഭാസം നേരിട്ട് കാണാൻ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.

സ്പെയിനിലെ കൗതുക കാഴ്ചകൾ: ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്പെയിനിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. വലൻസിയ, സാരഗോസ തുടങ്ങിയ നഗരങ്ങളിലും ബാലിയാറിക് ദ്വീപുകളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ശാസ്ത്രപ്രേമികളുമാണ് ഗ്രഹണം കാണാൻ തടിച്ചുകൂടിയത്.

സൂര്യൻ പൂർണമായി മറഞ്ഞ നിമിഷങ്ങളിൽ ആളുകൾ ആർപ്പുവിളിച്ചും കയ്യടിച്ചും ഈ മനോഹര നിമിഷത്തെ വരവേറ്റു. ഐസ്‌ലൻഡിന്‍റെ വിസ്മയം: ഐസ്‌ലൻഡിന്‍റെ തലസ്ഥാനമായ റെയ്ക്യവികിലും പശ്ചിമ മേഖലകളിലും മിനിറ്റുകളോളം പകൽ വെളിച്ചം പൂർണ്ണമായും അപ്രത്യക്ഷമായി.

ജർമനിയിലെ അവസ്ഥ

ജർമനി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്. സന്ധ്യാ സമയത്ത് സൂര്യൻ അസ്തമിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ചന്ദ്രൻ സൂര്യന്‍റെ 85 മുതൽ 90 ശതമാനം വരെ വിസ്തൃതി മറച്ച കാഴ്ച ജർമൻകാർക്ക് പുത്തൻ അനുഭവമായി.

ഫ്രൈബുർഗ്, കോൺസ്റ്റാന്‍റ്സ്, മ്യൂണിക് തുടങ്ങിയ തെക്കൻ നഗരങ്ങളിലായിരുന്നു ജർമനിയിൽ ഏറ്റവും മികച്ച ദൃശ്യത ലഭിച്ചത്.

സൂര്യഗ്രഹണത്തിന്‍റെ സമയക്രമം:

തുടക്കം: വൈകുന്നേരം 7.10 നും 7.25 നും ഇടയിൽ (നഗരങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളോടെ).

പാരമ്യം/ഉച്ചസ്ഥായി: രാത്രി 8.05 നും 8.20 നും ഇടയിൽ. ഈ സമയത്ത് സൂര്യന്‍റെ 84 ശതമാനം മുതൽ 90 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെട്ടു.

അവസാനം: രാത്രി 8:30 നും 9:00 നും ഇടയിൽ സൂര്യൻ അസ്തമിച്ചതോടെയാണ് ജർമനിയിൽ ദൃശ്യമായിരുന്ന ഗ്രഹണവും അവസാനിച്ചത്.

മ്യൂണിക്കിൽ വൈകുന്നേരം 7.23-ന് തുടങ്ങി, 8.15-ന് ഉച്ചസ്ഥായിയിലെത്തി, 8.32-ഓടെ സൂര്യൻ അസ്തമിച്ചു. ബെർലിനിൽ 7.15-ന് തുടങ്ങി 8.08-ന് ഉച്ചസ്ഥായിയിലെത്തി.

കാമറയിൽ പതിഞ്ഞ മനോഹര നിമിഷങ്ങൾ

പ്രത്യേക തരം സോളാർ കണ്ണടകളും ടെലിസ്കോപ്പുകളും കാമറകളുമായി മണിക്കൂറുകൾക്ക് മുൻപേ ജനങ്ങൾ മലനിരകളിലും പാർക്കുകളിലും നിലയുറപ്പിച്ചിരുന്നു. ഗ്രഹണ സമയത്ത് സൂര്യന് ചുറ്റും കാണപ്പെട്ട തിളക്കമാർന്ന കൊറോണയും (Solar Corona) ഡയമണ്ട് റിംഗ് പ്രഭയും ഫോട്ടോഗ്രാഫർമാർ കാമറകളിൽ പകർത്തി.

ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി വിവിധ യൂറോപ്യൻ ബഹിരാകാശ ഏജൻസികളും (ഇഎസ്എ) മാധ്യമങ്ങളും 90 സെക്കൻഡിൽ അവസാനിക്കുന്ന ഹൈ-സ്പീഡ് ടൈംലാപ്സ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.

വാന നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ മറക്കാനാവാത്ത കാഴ്ചാനുഭവമാണ് ഈ സൂര്യഗ്രഹണം സമ്മാനിച്ചത്. ജീവിതത്തിൽ വല്ലപ്പോഴും എത്തുന്ന മനോഹര കാഴ്ചയിൽ ഹൃദ്യത പകർന്നാണ് ആളുകൾ സൂര്യഗ്രഹണം ആഘോഷമാക്കിയത്.

ഫോ

NRI

പിസിഎൻഎകെ ദേശീയ യംഗ് അഡൾട്സ് കോഓർഡിനേറ്ററായി മാത്യു ജോഷ്വ നിയമിതനായി

ഹൂസ്റ്റൺ: ഒക്‌ലഹോമ സിറ്റിയിൽ നടക്കുന്ന 41-ാമത് പിസിഎൻഎകെ ദേശീയ സമ്മേളനത്തിന്‍റെ ദേശീയ യംഗ് അഡൾട്സ് കോഓർഡിനേറ്ററായി ഹൂസ്റ്റണിലെ മാത്യു ജോഷ്വ (ബോബി) നിയമിതനായി.

പിസിഎൻഎകെയുടെ ചരിത്രത്തിൽ ആദ്യമായാണ് യംഗ് അഡൾട്സ് വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകി ദേശീയ തലത്തിൽ കോർഡിനേറ്റർ പദവി ഏർപ്പെടുത്തുന്നത്.

യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആത്മീയ വളർച്ച, കൂട്ടായ്മ, നേതൃത്വ വികസനം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ പദവി.

ഐപിസി ഹെബ്രോൺ ഹൂസ്റ്റൺ സഭാംഗമായ മാത്യു ജോഷ്വ യുവജന, കുടുംബ, സെൽ ഗ്രൂപ്പ് ശുശ്രൂഷകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ്. പിസിഎൻഎകെ 2024 ഹൂസ്റ്റൺ ദേശീയ സമ്മേളനത്തിന്‍റെ ഇംഗ്ലീഷ് ലോക്കൽ കോഓർഡിനേറ്ററായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ പ്രീതയ്ക്കൊപ്പം വർഷങ്ങളായി സഭയിലെ സെൽ ഗ്രൂപ്പ് ശുശ്രൂഷയിൽ നേതൃത്വം നൽകുന്ന മാത്യു ജോഷ്വ മൂന്നു പെൺമക്കളുടെ പിതാവാണ്. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളിലും സജീവമാണ്.

നിലവിൽ Wolters Kluwer സ്ഥാപനത്തിൽ മാനേജർ - എന്‍റർപ്രൈസ് സോഫ്റ്റ്‌വെയർ എൻജിനിയറിംഗ് ആൻഡ് ഡെവ്‌ഓപ്‌സ് ആയി സേവനമനുഷ്ഠിക്കുന്നു.

മാത്യു ജോഷ്വയുടെ ശുശ്രൂഷാ പരിചയവും നേതൃത്വപാടവവും യുവതലമുറയോടുള്ള പ്രതിബദ്ധതയും പിസിഎൻഎകെ ദേശീയ സമ്മേളനത്തിലെ യംഗ് അഡൾട്സ് പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് പിസിഎൻഎകെ 2028 നാഷണൽ ഇംഗ്ലീഷ് കോഓർഡിനേറ്റർ പാസ്റ്റർ ഡാവിൻ ഡാനിയേൽ പറഞ്ഞു.

NRI

ഡിഎംഎ പൂക്കള മത്സരം ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിവ എഡ്യൂക്കേഷന്‍റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്‌ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്‌ടർ അനീഷ് പി. രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്‌ഘാടനം ചെയ്യും. വിവാ എഡ്യൂക്കേഷൻ ഡയറക്‌ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയാകും.

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്‍റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്‍റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിക്കും.

പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്‌പുരി - ഹസ്താൽ, ആയാ നഗർ, ആർകെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിവാ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് യഥാക്രമം 20,001, 15,001, 10,001രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.

വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്. കാഷ് അവാർഡും ട്രോഫികളും ഈ മാസം 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്തംബർ ഒന്ന് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, പൂക്കളം കൺവീനർ എന്നിവരുമായി 9810791770, 9650699114, 8130595922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

NRI

ജയ്പുർ സെന്‍റ് മേരീസ് പള്ളിയിൽ കൺവൻഷനും വാങ്ങിപ്പെരുന്നാളും

ജയ്പുർ: സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവ് മറിയാമിന്‍റെ വാങ്ങിപ്പെരുന്നാളും കൺവൻഷനും ഈ മാസം 12 മുതൽ 14 വരെ നടക്കും.

നോയിഡയിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ആരോൺ ജോഷ്വാ ജോൺ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

ജയ്പുർ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ കൺവൻഷൻ പ്രസംഗകനായിരിക്കും.

12ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.45ന് കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് 7.15ന് കൺവൻഷൻ ധ്യാനവും നേർച്ചയും നടന്നു.

13ന് വൈകുന്നേരം 6.45ന് സന്ധ്യാപ്രാർഥനയും 7.30ന് കൺവൻഷൻ ധ്യാനവും നടക്കും. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ ധ്യാനത്തിന് നേതൃത്വം നൽകും.

14ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.30ന് കുർബാനയും നടക്കും. ഫാ. ആരോൺ ജോഷ്വാ ജോൺ കാർമികത്വം വഹിക്കും.

തുടർന്ന് സുവിശേഷ സന്ദേശം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.

NRI

ഐപിഎസ്എഫ് 2026: ആത്മീയതയും കായികരംഗവും വേർതിരിക്കാനാവില്ലെന്ന് ബിഷപ് മാർ ജോയ് ആലപ്പാട്ട്

 

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്‍റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്‍റർപാരിഷ് സ്പോർട്സ് ഫെസ്റ്റിവൽ (ഐപിഎസ്എഫ് 2026) മാർച്ച് പാസ്റ്റും സാംസ്കാരിക സമാപന സമ്മേളനവുമായി സമാപിച്ചു.

എഡിൻബർഗ് എസിഇ സെന്‍ററിൽ നടന്ന ചടങ്ങുകൾ ഷിക്കാഗോ സീറോമലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഐപിഎസ്എഫ് ചെയർമാൻ ഫാ. റോയി മൂലേച്ചാലിൽ, എഡിൻബർഗ് മേയർ ഒമർ ഓച്ചോവ, മുൻ മേയർ റമീറോ ഗാർസ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കോപ്പൽ ഇടവക ഒന്നാം സ്ഥാനം നേടി. അച്ചടക്കവും കൃത്യതയും നിറഞ്ഞ കോപ്പൽ ടീമിന്‍റെ പ്രകടനം കാണികളുടെ കൈയടി നേടി.

ഐപിഎസ്എഫ് ചെയർമാൻ ഫാ. റോയി മൂലേച്ചാലിൽ, ജനറൽ കോഓർഡിനേറ്റർ ജോസഫ് ബിജു, സെക്രട്ടറി അമ്പിളി റോബിൻ, അക്കൗണ്ടന്‍റ് ആൽവിൻ ജോസഫ്, ട്രസ്റ്റിമാരായ മനോജ് മൈക്കിൾ, ജോജോ തോമസ് എന്നിവരടങ്ങുന്ന ഡിഎംസി കോർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കായികമേള വിജയകരമായി സംഘടിപ്പിച്ചത്.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ട്, മേയർ ഒമർ ഓച്ചോവ, മുൻ മേയർ റമീറോ ഗാർസ, ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഫാ. റോയി മൂലേച്ചാലിൽ എന്നിവർ പ്രസംഗിച്ചു.

ആത്മീയതയും കായികരംഗവും തമ്മിൽ വേർതിരിക്കാനാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.

 

NRI

സ്റ്റീഫൻസ് കപ്പ്: സെന്‍റ് മേരീസ് ചർച്ച് ഹൗസ് ഖാസ് കത്തീഡ്രൽ ചാമ്പ്യന്മാർ

ന്യൂഡൽഹി: സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ഹൗസ് ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.

ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്‍റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.

ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.

 

NRI

കോട്ടയത്ത് ജനുവരി ഒമ്പതിന് വേൾഡ് പീസ് മിഷന്‍റെ അന്താരാഷ്ട്ര സമ്മേളനം

കോട്ടയം: ലോകസമാധാനം, മാനവികത, സാമൂഹിക ഐക്യം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സമ്മേളനം ജനുവരി ഒമ്പതിന് കോട്ടയം നാഗമ്പടത്തെ സീസർ പാലസ് കോൺഫറൻസ് ഹാളിൽ നടക്കും.

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാധാന പ്രവർത്തകരും സാമൂഹിക നേതാക്കളും വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, മാധ്യമം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. ‘ഒരു ഹൃദയം, ഒരു ലോകം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും ദാരിദ്ര്യവും പരിസ്ഥിതി പ്രതിസന്ധികളും ലഹരിവ്യാപനവും സാമൂഹിക വിഭജനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

സമാധാന വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം, ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങൾ, ആഗോള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകളും സംവാദങ്ങളും നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേൾഡ് പീസ് അക്കാദമി അവാർഡുകൾ സമ്മാനിക്കും. വേൾഡ് പീസ് മിഷന്‍റെ വിവിധ സാമൂഹ്യസേവന പദ്ധതികളുടെയും ആഗോള പ്രവർത്തനങ്ങളുടെയും അവതരണവും സമ്മേളനത്തിന്‍റെ ഭാഗമായി ഉണ്ടാകും.

വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലോകസമാധാനത്തിനും മനുഷ്യസ്നേഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഒരുമിപ്പിക്കുന്ന പ്രധാന വേദിയായി സമ്മേളനം മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

NRI

ഒന്‍റാറിയോയിൽ പ്രവാസി മലയാളി റോയ് മാത്യു അന്തരിച്ചു

ഒന്‍റാറിയോ: കൊല്ലം ജില്ലയിലെ പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്‍റാറിയോയിൽ താമസിച്ചുവരികയുമായിരുന്ന പ്രവാസി മലയാളി മുരുപ്പേൽ റോയ് മാത്യു (43) അന്തരിച്ചു.

പരേതന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ട് വരെ ഡോർചെസ്റ്ററിലെ സെന്‍റ് തോമസ് മലങ്കര കാത്തലിക് ചർച്ചിൽ നടക്കും.

സംസ്കാരം പിന്നീട്. ഭാര്യ: സിമി.

വേദി: St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L.

NRI

ഷിക്കാഗോയിൽ ഇന്ത്യൻ ത്രിവർണം ഉയർന്നു; എഫ്ഐഎയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം

ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ഷിക്കാഗോയുടെ നേതൃത്വത്തിൽ ഡൗൺടൗൺ ഷിക്കാഗോയിലെ ഡാലി പ്ലാസയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി.

ഓഗസ്റ്റ് 6-ന് നടന്ന ചടങ്ങോടെ രണ്ടാഴ്ച നീളുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ്, എഫ്ഐഎ പ്രസിഡന്‍റ് ഹേമന്ത് പട്ടേൽ, സംഘടനാ ഭാരവാഹികൾ, അമേരിക്കൻ ജനപ്രതിനിധികൾ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ, നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അമേരിക്കൻ ദേശീയപതാകയ്‌ക്കൊപ്പം ഇന്ത്യൻ ത്രിവർണം പാറിയുയർന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ദേശീയഗാനങ്ങൾക്കും ദേശഭക്തിഗാനങ്ങൾക്കും പുറമെ വിവിധ സാംസ്കാരിക പരിപാടികളും ചടങ്ങിന്‍റെ ഭാഗമായി അരങ്ങേറി.

എഫ്ഐഎ ഷിക്കാഗോയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് തിരംഗ കാർ റാലി, 16-ന് പാട്രിയോട്ടിക് ഗാല, 23ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

NRI

ജർമനിയിൽ എഐ കണ്ടന്റുകൾക്ക് നിയന്ത്രണം; യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ജാഗ്രത പാലിക്കണം

ബെർലിൻ: എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിജിറ്റൽ കണ്ടന്‍റുകളും സൃഷ്‌ടിക്കുന്നവർക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിലവിൽ വന്നു.

ഈ മാസം രണ്ട് മുതൽ യൂറോപ്യൻ യൂണിയന്‍റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ ജർമനി ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിലെ എഐ കണ്ടന്‍റ് സൃഷ്‌ടിക്കുന്നവരും ഉപയോഗിക്കുന്നവരും ചില സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും.

ജർമനിയിൽ കഴിയുന്ന മലയാളി യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ, ബിസിനസുകൾ എന്നിവർക്കും ഈ നിയമങ്ങൾ പ്രസക്തമാണ്.

എന്നാൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും നിർബന്ധമായും പൊതുവായി എഐ ജനറേറ്റഡ് എന്ന് ലേബൽ ചെയ്യണമെന്നല്ല പുതിയ വ്യവസ്ഥയുടെ അർഥം.

പ്രത്യേകിച്ച് ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളും മനുഷ്യരുടെ എഡിറ്റോറിയൽ നിയന്ത്രണമില്ലാതെ പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഐ-ജനറേറ്റഡ് ടെക്സ്റ്റുകളുമാണ് വ്യക്തമായി വെളിപ്പെടുത്തേണ്ട പ്രധാന വിഭാഗങ്ങൾ.

ആരെയാണ് നിയമം ബാധിക്കുക?

എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നവർക്കും പ്രഫഷണൽ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നവർക്കും പുതിയ സുതാര്യതാ ബാധ്യതകൾ ബാധകമാണ്.

എഐ ഉപയോഗിച്ച് ചിത്രങ്ങൾ, ഓഡിയോ, വീഡിയോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്‍റെ സ്വഭാവവും ഉപയോഗരീതിയും അനുസരിച്ചാണ് ലേബലിംഗ് ആവശ്യകത തീരുമാനിക്കപ്പെടുന്നത്.

ഡീപ്‌ഫേക്കുകൾക്ക് വ്യക്തമായ ലേബൽ വേണം

ഒരു യഥാർഥ വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ വസ്തുവിനെയോ അനുകരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത് കൃത്രിമമായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് വെളിപ്പെടുത്തണം.

അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കുന്നതിനായി എഐ ഉപയോഗിച്ച് തയാറാക്കിയതോ മാറ്റം വരുത്തിയതോ ആയ ടെക്സ്റ്റ് മനുഷ്യന്‍റെ പരിശോധനയോ എഡിറ്റോറിയൽ നിയന്ത്രണമോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലും അതിന്‍റെ എഐ സ്വഭാവം വ്യക്തമായി അറിയിക്കേണ്ടതുണ്ട്.

എല്ലാ എഐ കണ്ടന്‍റിനും ഒരേ രീതിയിലുള്ള ലേബൽ നിർബന്ധമല്ല

സാധാരണ എഡിറ്റിംഗിന് സഹായിയായി എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്‍റെ അടിസ്ഥാന സ്വഭാവമോ അർഥമോ കാര്യമായി മാറ്റാത്ത പക്ഷം ചില ഒഴിവുകൾ ബാധകമാണ്.

അതുപോലെ കലാപരമായോ സൃഷ്ടിപരമായോ ഉള്ളടക്കങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും വ്യവസ്ഥകളിലുണ്ട്. എങ്കിലും ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത തുടരും.

ലംഘിച്ചാൽ പിഴ എത്ര?

എഐ ആക്ടിലെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതിന് കമ്പനികൾക്ക് വൻ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. പൊതുവായ ചില ബാധ്യതകളുടെ ലംഘനത്തിന് പരമാവധി 1.5 കോടി യൂറോ വരെ അല്ലെങ്കിൽ കമ്പനിയുടെ മുൻ സാമ്പത്തിക വർഷത്തിലെ ആഗോള വാർഷിക വിറ്റുവരവിന്‍റെ മൂന്ന് ശതമാനം വരെ, ഏതാണ് കൂടുതലോ അതനുസരിച്ച് പിഴ ചുമത്താം.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിഴ നിശ്ചയിക്കുമ്പോൾ ആനുപാതികത പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, 3.5 കോടി യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്‍റെ ഏഴ് ശതമാനം വരെ എന്ന ഉയർന്ന പിഴ എല്ലാ എഐ ലേബലിംഗ് വീഴ്ചകൾക്കും ബാധകമല്ല.

നിരോധിത എഐ രീതികളോ ഡാറ്റയുമായി ബന്ധപ്പെട്ട ചില ഗുരുതര ലംഘനങ്ങളോ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ഉയർന്ന പരിധി ബാധകമാകുന്നത്.

പഴയ എഐ കണ്ടന്റുകൾക്ക് എന്താണ് നിയമം?

ഓഗസ്റ്റ് രണ്ടിന് മുമ്പ് സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച എഐ ഉള്ളടക്കങ്ങൾക്ക് പൊതുവെ പിന്നീടായി നിർബന്ധിതമായി ലേബൽ നൽകേണ്ടതില്ല. കൂടാതെ, ഓഗസ്റ്റ് രണ്ടിന് മുമ്പ് വിപണിയിലെത്തിച്ച ചില എഐ സംവിധാനങ്ങൾക്ക് മെഷീൻ-റീഡബിൾ മാർക്കിംഗുമായി ബന്ധപ്പെട്ട ബാധ്യതകൾ പാലിക്കാൻ ഡിസംബർ രണ്ട് വരെ പരിവർത്തന കാലയളവും നൽകിയിട്ടുണ്ട്.

യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എന്തുചെയ്യണം?

ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രഫഷണൽ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്ന കണ്ടന്‍റ് ക്രിയേറ്റർമാർ ഇനി മുതൽ തങ്ങളുടെ ഉള്ളടക്കത്തിന്‍റെ സ്വഭാവം പ്രത്യേകം പരിശോധിക്കണം.

പ്രത്യേകിച്ച് എഐ ഉപയോഗിച്ച് യഥാർഥ വ്യക്തികളെ അനുകരിക്കുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തയാറാക്കുമ്പോൾ വ്യക്തമായ ഡിസ്ക്ലെയിമർ നൽകുന്നത് പ്രധാനമാണ്.

അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഐ ഉപയോഗിച്ച് തയാറാക്കുന്ന വാർത്താസ്വഭാവമുള്ള ടെക്സ്റ്റുകൾ മനുഷ്യൻ പരിശോധിച്ച് എഡിറ്റോറിയൽ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം.

എഐ ഉപയോഗം മറച്ചുവയ്ക്കുന്നതിലൂടെ ആളുകളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഉള്ളടക്കത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയുമാണ് പുതിയ യൂറോപ്യൻ നിയമത്തിന്‍റെ പ്രധാന ലക്ഷ്യം.

NRI

നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ: മലയാളി സംഘടനകളുമായി മൂന്നാം ഘട്ട ചർച്ച നടത്തി

ബെർലിൻ: ജർമനിയിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഠനത്തിനും ജോലിക്കുമായി പുതുതായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനുമായി നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുന്നു.

ഇതിന്‍റെ ഭാഗമായി നോർക്ക റൂട്ട്സ് ഉന്നതാധികാരികളും ജർമനിയിലെ വിവിധ മലയാളി സംഘടനാ നേതാക്കളും തമ്മിൽ മൂന്നാം ഘട്ട വെർച്വൽ ചർച്ച സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരാണ് ജർമനിയിലെ പ്രവാസി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയത്.

ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെയായിരുന്നു യോഗം നടന്നത്.

ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വിഷയങ്ങൾ:

പുതിയ പ്രവാസികൾക്കുള്ള പിന്തുണ: ഉന്നതപഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രാരംഭ ഘട്ടത്തിൽ നേരിടുന്ന താമസ-ഭാഷാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കോർഡിനേഷൻ കൗൺസിൽ മുന്നിൽ നിൽക്കും.

കൂടാതെ വ്യാജ റിക്രൂട്മെന്‍റ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടാതെ ജർമനിയിലേക്ക് കുടിയേറാനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.

ബന്ധങ്ങൾ ദൃഢമാക്കൽ: ജർമനിയിലെ മലയാളി സമൂഹവും കേരള സർക്കാരിന്‍റെ നോർക്ക റൂട്ട്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. നോർക്കയുടെ ആവശ്യം പരിഗണിച്ച് ജർമ്മനിയിൽ ഒരു ഓഫീസ് സ്ഥാപിക്കണം എന്ന നിർദ്ദേശവും ചർച്ചക്കിടയിൽ ഉയർന്നു വന്നു.

നിലവിലെ ലോക കേരള സഭ അംഗങ്ങളായ ജോസ് കുമ്പിളുവേലിൽ, ഗിരികൃഷ്ണൻ, പ്രമുഖ സംഘടനാ നേതാക്കളായ കൊളോൺ കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ, ഡോയ്‌ഷെ മലയാളി ട്രെഫൻ ബാഡൻവ്യുർട്ടെബർഗ് പ്രസിഡന്‍റ് ജോസഫ് വെള്ളാപ്പള്ളി, ശോഭശാലിനി, ബേബി കലയങ്കേരിൽ, മേരി കലയങ്കേരിൽ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്‍റ് ഡിബിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള, ഗ്രോസ്കോഗെരാവു സ്റ്റാഡ്റ്റ് വിദേശി ഉപദേശക സമിതി മുൻ ചെയർമാൻ എബ്രഹാം നടുവിലേഴത്ത്, ഡോ. അലി കൂനാരി, കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ പ്രസിഡന്‍റ് രാജേഷ് ശിവരാമൻ, തോമസ് മാത്യു ഹാംബുർഗ്, ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോഓർഡിനേഷൻ ഡെസ്ക്, മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരള ഡെവലപ്മെന്‍റ് ഡെസ്ക് എന്നീ ഘടകങ്ങൾ മുൻനിർത്തി പ്രവാസി മലയാളികളുടെ സുരക്ഷ, ക്ഷേമം, പ്രവാസി സംഘടനകളുടെ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്.

കൗൺസിൽ നിലവിൽ വരുന്നതോടെ ജർമനിയിലുള്ള മലയാളി പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഇറ്റലി, ഈസ്റ്റേൺ യൂറോപ്പ്, സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ്, ചൈന, യുകെ, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേരള സർക്കാരിന്‍റെ നോർക്ക റൂട്ട്സിന് കീഴിൽ പുതിയ കൗൺസിലുകൾ നിലവിൽ വരുന്നത്.

രണ്ട് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ലോക കേരള സഭയ്ക്ക് പുറമെ, പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ കണ്ടറിയാനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ നൽകാനും നോർക്കയും പ്രവാസി സമൂഹവും തമ്മിൽ വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കൗൺസിൽ അംഗത്വം പൂർണമായും സൗജന്യവും സന്നദ്ധസേവനവുമാണ്.

NRI

ഇന്‍റർനാഷണൽ പ്രയർ ഓൺലൈൻ ആത്മീയ സംഗമം സമാപിച്ചു

ഷിക്കാഗോ: ഐപിഎല്ലിന്‍റെ 639-ാമത് ഓൺലൈൻ പ്രാർഥനാ യോഗം പര്യവസാനിച്ചു. കർത്താവിന്‍റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകൾക്കും സന്ദേശത്തിനുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.

പ്രാർഥനാ യോഗത്തിന് സി.വി. സാമുവൽ (ഡെട്രോയ്റ്റ്, മിഷിഗൺ) സ്വാഗതവും ആമുഖവും നൽകി. തുടർന്ന് നടന്ന റവ.ഡോ. ജോൺ ടി. മാത്യുവിന്‍റെ (കാനഡ) പ്രാരംഭ പ്രാർഥനയ്ക്ക് ശേഷം ഡോ. അന്നമ്മ സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു.

യോഗത്തിൽ ഡോ. മാത്യൂസ് സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നൽകി. വാക്കുകളേക്കാൾ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്‍റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതെ വർഷങ്ങളോളം പെട്ടകം നിർമിച്ച് നോഹ നൽകിയ മാതൃക പ്രതിസന്ധികളെ വകവയ്ക്കാതെ ദൈവവചനത്തിന് പൂർണമായി കീഴ്‌പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ നിറവേറാൻ വൈകിയാലും സാഹചര്യങ്ങൾ പ്രതികൂലമായാലും ക്ഷമയോടെ വിശ്വാസം കൈവിടാതെ കാത്തിരിക്കേണ്ടതിന്‍റെ പ്രാധാന്യം അബ്രഹാമിന്‍റെ മാതൃകയിലൂടെ അദ്ദേഹം വ്യക്തമാക്കി.

ചിന്തകൾ, മനോഭാവങ്ങൾ, കുടുംബജീവിതം, തൊഴിലിടങ്ങളിലെ പെരുമാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്‍റെ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കാൻ വിശ്വാസികൾ തയാറാകണമെന്നും കർത്താവ് വീണ്ടും വരും എന്ന വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജാഗരൂകരായി വിശുദ്ധിയോടും സ്നേഹത്തോടും കൂടി ഒരുങ്ങണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു, ടെക്സസ്) നേതൃത്വം നൽകി. ടി.എ. മാത്യു (ടെക്സസ്) കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു.

റവ. ജോൺസൺ വർഗീസ് (വാക്കേഗൻ, ഇല്ലിനോയിസ്) സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ യോഗത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.

അടുത്ത ആഴ്‌ചയിലെ 640-ാമത് സെഷൻ പ്രാർഥനാ യോഗം ഈ മാസം 18, ചൊവ്വാഴ്ച നടക്കും. അന്നത്തെ യോഗത്തിൽ പാസ്റ്റർ അലക്സാണ്ടർ തോമസ് (അറ്റ്ലാന്‍റ) ദൈവസന്ദേശം നൽകുന്നതും തോമസ് ജോൺ (രാജു) (അറ്റ്ലാന്‍റ, ജോർജിയ) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.

NRI

സിഎസ്ഐ ഡാളസ് കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ 21 മുതൽ

ഡാളസ്: സിഎസ്ഐ ഡാളസ് കോൺഗ്രിഗേഷന്‍റെ ഈ വർഷത്തെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21 മുതൽ 23 വരെ നടക്കും. റവ. ബൈജു ഈപ്പൻ കൺവൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും.

"ദൈവിക വഴിനടത്തൽ' (സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.

കൺവൻഷൻ സമയം: ഓഗസ്റ്റ് 21: രാത്രി ഏഴിന്,22 രാത്രി ഏഴിന്, 23: രാവിലെ 9:30ന്.

ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൺവൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.csicod.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

NRI

ഐസിഇസിഎച്ച് ബാഡ്മിന്‍റൺ ടൂർണമെന്‍റ് സമാപിച്ചു

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഓഗസ്റ്റ് ഒന്നിന് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്‍റൺ സെന്‍ററിൽ നടന്നു.

രാവിലെ 8.30ന് ആരംഭിച്ച മത്സരങ്ങൾ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു. മെൻസ് ഓപ്പൺ, വിമൻസ് ഓപ്പൺ, 50 വയസും അതിൽ കൂടുതലുമുള്ള സീനിയേഴ്സ് (50+) ഡബിൾസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.

വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു. ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

മത്സരാർഥികൾക്കൊപ്പം കുടുംബാംഗങ്ങളും കായികപ്രേമികളും വലിയ തോതിൽ പങ്കെടുത്തത് ടൂർണമെന്‍റിന്‍റെ വിജയത്തിന് മാറ്റുകൂട്ടി. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.

റവ.ഫാ. എൽദോ പോൾ, ജോൺസൻ കല്ലുംമൂട്ടിൽ, ബിജു ചാലക്കൽ, ജോൺസൻ ഉമ്മൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം ടൂർണമെന്‍റിനു മാറ്റേകി.

 

NRI

ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പൊന്നോണം 23ന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമായ ഹൂസ്റ്റൺ പൊന്നോണം ഈ മാസം 23ന് രാവിലെ 10 മുതൽ റോസൻബെർഗ് എപിക് സെന്‍ററിൽ നടക്കും. ക്ഷേത്രം പ്രസിഡന്‍റ് രാംദാസ് പരിപാടിയുടെ പ്രധാന പ്രത്യേകതകൾ വിശദീകരിച്ചു.

ഓണസദ്യയാണ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണം. പ്രശസ്ത നളപാചക വിദഗ്ധൻ തൃശൂർ അമ്പി സ്വാമിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. പരമ്പരാഗത പാചകരീതിയുടെ തനിമയും രുചിയും നിലനിർത്തിയുള്ള വിവിധ വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാലായിരത്തോളം പേർ ഇതിനകം പ്രവേശന പാസ് നേടിയതായി സംഘാടകർ അറിയിച്ചു. പരമ്പരാഗത രീതിയിൽ വാഴയിലയിൽ തന്നെയായിരിക്കും സദ്യ വിളമ്പുക. കേരളത്തിന്‍റെ തനത് രുചിയും പാരമ്പര്യവും അമേരിക്കൻ മലയാളികൾക്ക് ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായിരിക്കും ഇത്.

NRI

നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവനുമായി കൂടികാഴ്ച നടത്തി ഐഒസി യുഎഇ നാഷണൽ സെക്രട്ടറി

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്‍റെ പുതിയ സിഇഒ രാജേഷ് മാധവനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎഇ നാഷണൽ സെക്രട്ടറി  ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പ്രവാസികൾ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.

പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതികൾ, പ്രവാസികളുടെ ക്ഷേമ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ നേരിൽ അവതരിപ്പിക്കുകയും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.

നോർക്ക റൂട്സ് ആരംഭിക്കുന്ന നോർക്ക കെയർ പദ്ധതിയെക്കുറിച്ചും വിശദമായ ചർച്ച നടത്തി. നോർക്ക റൂട്സിന്‍റെ ജനറൽ മാനേജറും ജോയിന്‍റ് സെക്രട്ടറി പ്രകാശ് പി. ജോസഫും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.

വരാനിരിക്കുന്ന നോർക്ക കെയർ പരിപാടികളിൽ പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും നിർമാണാത്മക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സർക്കാർ സംവിധാനങ്ങളും സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് അനിവാര്യമാണെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു.

NRI

യുദ്ധരഹിത ലോകം കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത ഹിരോഷിമ ദിനാചരണം ശ്രദ്ധേയമായി

ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്‌നത്തിന്‍റെയും പരിഹാരമല്ലെന്നും സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്‍റെ ഭാഗമായി മീഡിയ പ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു.

1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്‍റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്‍റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്‍റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്‍റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു.

ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്‍ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം ഒരു പ്രശ്‌നത്തിന്‍റെയും പരിഹാരമല്ല. അത് മനുഷ്യജീവിതങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും മാത്രമാണ് നശിപ്പിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും പുരോഗതിയോടെയും ജീവിക്കണമെങ്കില്‍ രാഷ്ട്രങ്ങള്‍ സംവാദത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും വഴിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മുഹമ്മദ് അമാന്‍ അഭിപ്രായപ്പെട്ടു.

സമാധാനത്തിന്‍റെ സന്ദേശം സമൂഹത്തിലുടനീളം പ്രചരിപ്പിക്കുന്നതില്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ലോകം ഹിരോഷിമയില്‍ നിന്ന് ചരിത്രപാഠങ്ങള്‍ പഠിച്ചിട്ടും ഇന്നും വിവിധ രാജ്യങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മാനുഷിക ദുരന്തങ്ങളും തുടരുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

യുദ്ധം ഒരിക്കലും സൈനികരെ മാത്രം ബാധിക്കുന്നതല്ല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളാണ് അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

യുദ്ധങ്ങള്‍ മനുഷ്യജീവിതങ്ങള്‍ നശിപ്പിക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക ഐക്യത്തെയും മാനസികാരോഗ്യത്തെയും പ്രകൃതിയെയും തലമുറകളോളം ബാധിക്കുന്ന ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന വിഭവങ്ങള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മനുഷ്യ ക്ഷേമത്തിനും സമാധാന സംരംഭങ്ങള്‍ക്കുമായി വിനിയോഗിക്കേണ്ട സമയമാണിതെന്നും അഭിപ്രായപ്പെട്ടു.

 

NRI

സർഗവേദിയുടെ ആഭിമുഖ്യത്തിൽ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും പി.ടി. പൗലോസ് അനുസ്മരണവും

ന്യൂയോർക്ക്: സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും നടനും സാഹിത്യകാരനുമായ പി. ടി. പൗലോസിന്‍റെ അനുസ്മരണവും സംഘടിപ്പിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കേരള സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 2010 മുതൽ കേരള സെന്‍ററിലും സർഗവേദിയിലും സജീവമായി പ്രവർത്തിച്ചിരുന്ന പി. ടി. പൗലോസിന്‍റെ സാഹിത്യ-കലാ സംഭാവനകൾ ചടങ്ങിൽ അനുസ്മരിക്കും.

കുഡോസ്, വഴിയാധാരം എന്നീ നാടകങ്ങളും ആരൂപിയുടെ സുവിശേഷം എന്ന ചെറുകഥാസമാഹാരവും കാലത്തിന്‍റെ കൈയൊപ്പ്, കഥയും കാര്യവും എന്നീ ലേഖനസമാഹാരങ്ങളും ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന സംഭവകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.

മലയാള നോവൽ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ടി. ഡി. രാമകൃഷ്ണനെയും ചടങ്ങിൽ ആദരിക്കും. ആൽഫ മുതൽ കോറപ്പാപ്പന് സ്തുതിയായിരിക്കട്ടെ വരെയുള്ള കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ അദ്ദേഹം ഏറെക്കാലം റെയിൽവേയിൽ ജോലി ചെയ്തിരുന്നു.

റെയിൽവേയുടെ പശ്ചാത്തലത്തിൽ രചിച്ച പച്ച മഞ്ഞ ചുവപ്പ് ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം മലയാള സാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത തപ്പുതാളങ്ങൾ, ഹം തുടങ്ങിയ കൃതികളും ടി. ഡി. രാമകൃഷ്ണന്റെ സാഹിത്യ സംഭാവനകളിൽപ്പെടുന്നു.

പരിപാടിയിലേക്ക് സാഹിത്യ - സാംസ്കാരിക രംഗത്തെ സഹൃദയരായ എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നതായി അറിയിച്ചു.

വിവരങ്ങൾക്ക്: മനോഹർ തോമസ് - 917 974 2670.

NRI

ജർമ്മനിയിൽ കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്‌ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.

ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.

കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്‍റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.

അപകടത്തെ തുടർന്ന് റേഗൻസ്‌ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്‍റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NRI

റോക്ലാൻഡ് കൗണ്ടിയുടെ ആദരം ഏറ്റുവാങ്ങി ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ

ന്യൂയോർക്ക്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ന്യൂസിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്‍റെ വികാരിയുമായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയെ ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടി പ്രത്യേക ബഹുമതിയോടെ ആദരിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ ആത്മീയ, സാമൂഹിക, സാംസ്കാരിക സേവനങ്ങളെ മാനിച്ചാണ് അംഗീകാരം നൽകിയത്. റോക്ലാൻഡ് കൗണ്ടി സംഘടിപ്പിച്ച ഇന്ത്യൻ പൈതൃക മാസാചരണ ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.

കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ വന്ദ്യ ചട്ടത്തിൽ അച്ചനെ സദസിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്‍റെ ദീർഘകാല വൈദിക-സാമൂഹിക സേവനങ്ങളും സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളും വിശദീകരിച്ചശേഷം സ്മാരകോപഹാരം സമ്മാനിച്ചു.

അമേരിക്കൻ ഇന്ത്യൻ സമൂഹത്തിന്‍റെ പൈതൃകവും സാമൂഹിക സംഭാവനകളും ആഘോഷിക്കുന്ന ചടങ്ങിലാണ് വന്ദ്യ ചട്ടത്തിൽ അച്ചനെ ആദരിച്ചത്.

യുവജന മാർഗനിർദേശം, കുടുംബ കൗൺസലിംഗ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമുദായ ഐക്യം, സുറിയാനി സഭയുടെ ആത്മീയ പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്‍റെ സേവനങ്ങളാണ് അംഗീകാരത്തിന് പ്രധാനമായും പരിഗണിച്ചത്.
a
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ വൈറ്റ് പ്ലെയിൻസ്, ആൽബനി, വെസ്റ്റ് നയാക്ക്, സ്റ്റാറ്റൻ ഐലൻഡ്, യോങ്കേഴ്സ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ ആത്മീയ നേതൃത്വം നൽകിയ അദ്ദേഹം നിലവിൽ ന്യൂ സിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്‍റെ വികാരിയായും നാനുവെറ്റ് ദേവാലയത്തിന്‍റെ സഹവികാരിയായും സേവനമനുഷ്ഠിക്കുന്നു.

അതിഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഭയ്ക്കും വിശ്വാസിസമൂഹത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 2011 സെപ്റ്റംബർ 24-ന് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ അദ്ദേഹത്തെ കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തി.

1952 ഓഗസ്റ്റ് ഒമ്പതിന് കേരളത്തിൽ ജനിച്ച ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ 1974-ൽ വൈദികപട്ടം സ്വീകരിക്കുകയും 1976-ൽ ഔദ്യോഗിക വൈദിക ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.

ഇന്ത്യയിൽ മുപ്പതിലധികം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം യുവജന പരിശീലനം, കുടുംബശുശ്രൂഷ, മതപഠനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദേവാലയ നിർമാണം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ നേതൃത്വം നൽകി.

കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം തൃക്കോതമംഗലം സെന്‍റ് മേരീസ് ബെത്‌ലഹേം ദേവാലയത്തിന്‍റെ നിർമാണം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നിർണായക പങ്കുവഹിച്ചു.

ചടങ്ങിൽ ന്യൂസിറ്റി സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയ ഭാരവാഹികളും അതിഭദ്രാസന വൈദികരും കൗൺസിൽ അംഗങ്ങളും വിശ്വാസികളും സമൂഹത്തിലെ പ്രമുഖരും ചട്ടത്തിൽ അച്ചന്‍റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയും അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ യെൽദൊ മോർ തീത്തോസ് ആർച്ച്ബിഷപ്പും ചടങ്ങിനോടനുബന്ധിച്ച് ആശംസകൾ അറിയിച്ചു.

റോക്‌ലാൻഡ് കൗണ്ടിയുടെ ഈ അംഗീകാരം ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ ദീർഘകാല ആത്മീയ-സാമൂഹിക സേവനങ്ങൾക്ക് ലഭിച്ച ശ്രദ്ധേയമായ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

വ്യക്തിഗത ബഹുമതിക്കപ്പുറം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യത്തിനും വിശ്വാസിസമൂഹത്തിനും അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിനുള്ള പൊതുസമൂഹത്തിന്‍റെ ആദരവുകൂടിയാണ് ഈ പുരസ്കാരം.

NRI

ഗ്ലോസ്റ്ററിലെ ഇന്‍ഫിനിറ്റി കപ്പ് ടി10 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഞായറാഴ്ച

ഗ്ലോസ്റ്റർ: ഗ്ലോസ്റ്ററിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കായി ആവേശമുണര്‍ത്തുന്ന ഇന്‍ഫിനിറ്റി കപ്പ് - സീസണ്‍ ത്രീ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഞായറാഴ്ച ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ടൂര്‍ണമെന്‍റിന്‍റെ മുഖ്യ സ്പോണ്‍സറാണ്.

ലെജന്‍ഡ് സോളിസിറ്റേഴ്സ് ടൂര്‍ണമെന്‍റിന്‍റെ സഹസ്പോണ്‍സറുമാണ്. ഞായറാഴ്ച രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. ക്രിക്കറ്റ് താരം ബേസില്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായി എത്തും.

ഇന്‍ഫിനിറ്റി വാരിയേഴ്സ്, ഓക്സ്ഫോര്‍ഡ് യുണൈറ്റഡ്, ഗല്ലി ക്രിക്കറ്റേഴ്സ്, റൈനോസ്, ലെസ്റ്റര്‍ ഐക്കണ്‍സ്, ഫീനിക്സ് നോര്‍താംപ്ടണ്‍, എല്‍എംസി, റൈനോസ് ബി തുടങ്ങി ഏകദേശം പത്തോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.

വിജയികള്‍ക്ക് ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് നല്‍കുന്ന 1,250 പൗണ്ടും ട്രോഫിയും റണേഴ്‌സ് അപ്പിന് ലെജന്‍റ് സോളിസിറ്റേഴ്സ് നല്‍കുന്ന 600 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നള റസ്റ്ററന്‍റ് നല്‍കുന്ന 250 പൗണ്ടും ട്രോഫിയും എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുക.

കൂടാതെ മികച്ച ബാറ്റർ, ബൗളര്‍, ഫീല്‍ഡര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്നീ വ്യക്തിഗത പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് വിനോദമൊരുക്കാന്‍ ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

സമ്മാനദാന ചടങ്ങിന് യുകെയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.ആവേശം നിറഞ്ഞ ടൂര്‍ണമെന്‍റിന് ഇനി രണ്ടു നാള്‍ മാത്രം. ക്രിക്കറ്റ് പ്രേമികളെ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്‍റ് കോഓര്‍ഡിനേറ്റര്‍ അരുണ്‍ അറിയിച്ചു.

NRI

അയർലൻഡിലെ ലൂക്കൻ മലയാളി ക്ലബ് ഓണാഘോഷം 22ന്

ഡബ്ലിൻ: പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ഈ മാസം 22ന് നടക്കും. നാടിന്‍റെ നന്മയും പ്രവാസത്തിന്‍റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ് എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണ്.

പ്രസിദ്ധ കലാകാരൻ കലാഭവൻ ദിലീപ് മുഖ്യാതിഥിയായി എത്തുന്ന ഗംഭീര ഓണാഘോഷത്തിലേക്ക് എല്ലാ ലൂക്കൻ മലയാളികളെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.

ആഘോഷ വിവരങ്ങൾ

തീയതി: ഓഗസ്റ്റ് 22. സമയം: ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒമ്പത് വരെ. വേദി: കിൽനമന ഹാൾ, താല.

സ്പൈസ് വില്ലേജ് ഒരുക്കുന്ന നാവിലൂറും വിഭവസമൃദ്ധമായ ഗൃഹാതുരത്വമുണർത്തുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

തുടർന്ന് മാവേലി മന്നന് രാജകീയ വരവേൽപ്പ്, ലയവും താളവും സമന്വയിക്കുന്ന തിരുവാതിരകളി, വിസ്മയം തീർക്കുന്ന ഫ്യൂഷൻ ചെണ്ടമേളം, ക്ലാസിക്കൽ രീതിയിലുള്ള ഗ്രൂപ്പ് & സിനിമാറ്റിക് ഡാൻസുകൾ, മനംകവരുന്ന ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടുകളും കൂടാതെ ലൂക്കനിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കോമഡി സ്കിറ്റ് പരിപാടികൾക്ക് മേമ്പൊടിയാവും.

തമാശയും സംഗീതവും നിറയുന്ന കലാഭവൻ ദിലീപ് ഷോ & ഗാനമേള ആഘോഷത്തിന്‍റെ ഹൈലൈറ്റ് ആയിരിക്കും. താളനിബിഡമായ ചുവടുകൾക്ക് ആവേശം പകരാൻ ഡിജെ സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം സ്നാക്സും രാത്രിയിലെ ഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രമായിരിക്കും പ്രവേശനം. അതിനാൽ എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്കും രജിസ്ട്രേഷനും: ബിജു വൈക്കം (പ്രഡിഡന്‍റ്) - 089 439 2104, രാജൻ തര്യൻ (സെക്രട്ടറി) - 089 453 0770, ഷൈബു ജോസഫ് (ട്രഷറർ) - 087 684 2091, റോയി പേരയിൽ (പിആർഒ) - 087 669 4782.

NRI

വി.വി. രാജേഷിനും ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം നൽകി

ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിനും കേരള ഗവർണറിന്‍റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശ്രീകുമാറിനും ബുധനാഴ്ച വൈകുന്നേരം 5.30ന് കേരള അസോസിയേഷൻ ഓഫീസിൽ സ്വീകരണം നൽകി.

തിരുവനന്തപുരം മേയർ പദവി ഏറ്റതിന് ശേഷം ആദ്യമായാണ് വി.വി. രാജേഷ് അമേരിക്കയിലെത്തുന്നത്. ഈ സ്വീകരണ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്‍റ് ഷിജു എബ്രഹാം അറിയിച്ചു.

NRI

പോർട്ടോ ജർമെനോയിൽ കാട്ടുതീ രൂക്ഷം; ശക്തമായ കാറ്റിൽ ഗ്രീസിൽ രക്ഷാപ്രവർത്തനം ദുഷ്കരം

ഏഥൻസ്: ഗ്രീസിലെ പ്രശസ്ത തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയ്ക്ക് സമീപം പടർന്നുപിടിച്ച കാട്ടുതീ ശക്തമായ കാറ്റിനെ തുടർന്ന് അതിവേഗം വ്യാപിച്ച് ആശങ്കയുണർത്തുന്നു.

തലസ്ഥാനമായ ഏഥൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്.

കൊടുങ്കാറ്റിന് സമാനമായ വേഗത്തിൽ കാറ്റ് വീശുന്നതിനാൽ വെള്ളം തളിക്കുന്ന വാട്ടർ ബോംബർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും സുരക്ഷിതമായി പറന്നുയരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പ്രധാനമായും കരമാർഗ്ഗത്തിലൂടെയാണ് അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

യൂറോപ്പിൽ തുടരുന്ന അതിശക്തമായ വേനൽച്ചൂടിനിടെയാണ് ഗ്രീസിൽ പുതിയ കാട്ടുതീ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തീ ജനവാസ മേഖലകളിലേക്കും വിനോദസഞ്ചാര റിസോർട്ടുകളിലേക്കും വ്യാപിക്കാതിരിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

പ്രദേശത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

NRI

ടിസാക്ക് അന്താരാഷ്‌ട്ര വടംവലി: കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്മാർ

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്‍റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്‍റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്‍റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്‌സ് ക്ലബിന്‍റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യന്‍മാരായി.

മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് മൂന്നാം സ്ഥാനം കോട്ടയം ബ്രദർസ് കാനഡ ബ്ലാക്ക് ടീമാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനത്ത് തോടുകൻസ് ന്യൂയോർക് കിംഗ്സ് ടീം നേടി.

ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ രാത്രി 10ന് വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്‍ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്.

 

NRI

എംക്യൂബ് ഗോപിനാഥ് മുതുകാടിന്‍റെ ചാരിറ്റി ഷോ; ഭിന്നശേഷിക്കാർക്കായുള്ള ഐഐപിഡിക്ക് പിന്തുണ തേടി മാന്ത്രിക-സംഗീത സന്ദേശ വിരുന്ന്

ന്യൂയോർക്ക്: മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസിന്‍റെ (ഐഐപിഡി) നിർമാണത്തിനും വികസനത്തിനുമായി പ്രത്യേക ചാരിറ്റി ഷോ സംഘടിപ്പിക്കുന്നു.

മാന്ത്രികതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിക്കുന്ന ഈ പരിപാടി, ഭിന്നശേഷി സമൂഹത്തിന്‍റെ ഒരു പുതുസൃഷ്‌ടിക്കായുള്ള ജനകീയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന ഗോപിനാഥ് മുതുകാടിന്‍റെ വിസ്മയകരമായ മാജിക് അവതരണവും പിന്നണി ഗായകരായ ആർ. രവിശങ്കറും ചിത്രഅരുണും വയലിനിസ്റ്റ് വിഷ്ണു അശോകും ഒരുക്കുന്ന സംഗീതവിരുന്നും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.

വിനോദത്തോടൊപ്പം പ്രത്യാശ, ആത്മവിശ്വാസം, സാമൂഹിക ഉത്തരവാദിത്തം, തുല്യാവകാശം എന്നീ മൂല്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

"ഇത് ഒരു സാംസ്കാരിക പരിപാടി മാത്രമല്ല; പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിച്ച് സ്വയംപര്യാപ്തരായി സമൂഹത്തിന്‍റെ മുഖ്യധാരയിൽ ജീവിക്കാൻ അവസരമൊരുക്കുന്ന ഒരു സാമൂഹിക ദൗത്യമാണ് എന്ന് ഡിഫറന്‍റ് ആർട് സെന്‍ററിന്‍റെ (DAC) അഡ്വൈസറി ബോർഡ് അംഗം പോൾ കറുകപ്പള്ളിൽ അറിയിച്ചു.

ഭിന്നശേഷിക്കാരുടെ അന്തസും സ്വാതന്ത്ര്യവും തുല്യാവകാശവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരും കൈകോർക്കണമെന്ന് ഗോപിനാഥ് മുതുകാട് അഭ്യർഥിച്ചു. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഐഐപിഡിയുടെ വികസന പ്രവർത്തനങ്ങൾക്കായിരിക്കും വിനിയോഗിക്കുക.

പരിശീലനം, വിദ്യാഭ്യാസം, തൊഴിൽനൈപുണ്യ വികസനം, കലാപരിശീലനം, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രമായി ഐഐപിഡിയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വളർച്ചയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന പദ്ധതികളിലൂടെ ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും സമൂഹപങ്കാളിത്തവും ഉറപ്പാക്കുന്ന മാതൃകാ സ്ഥാപനമായി ഐഐപിഡി മാറുമെന്ന് അമേരിക്കയിലെ DAC അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോൺസൻ സാമുവേൽ, ബേബി സാം സാമുവേൽ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

ജീവകാരുണ്യ പ്രവർത്തകരും സാമൂഹിക നേതാക്കളും വിവിധ സംഘടനകളും പൊതുജനങ്ങളും ഈ സംരംഭത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രവേശനം പൂർണമായും സൗജന്യമാണെങ്കിലും ഐഐപിഡിയുടെ നിർമാണത്തിനും പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനുള്ള ധനശേഖരണ പരിപാടിയായാണ് ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്.

കരുണയും ഉൾക്കൊള്ളലും കൂട്ടായ പ്രവർത്തനവുമാണ് യഥാർഥ മാന്ത്രികതയെന്ന സന്ദേശം സമൂഹത്തിന് നൽകുന്ന ഈ ചാരിറ്റി ഷോ, ഭിന്നശേഷിക്കാരായ ഓരോ വ്യക്തിക്കും അന്തസോടെയും പ്രത്യാശയോടെയും ജീവിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാകുമെന്ന് സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് ആറിന് പെൻസിൽവാനിയയിലെ കലാഹാരി റിസോർട്ടിൽ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനായായ FOKANAയുടെ ഇരുപത്തിയൊന്നാം വാർഷികവേദിയിൽ MCUBE (MAGIC MUSIC with MISSION) അരങ്ങേറ്റം കുറിക്കും.

IIPDയുടെ നിർമാണ പ്രവർത്തനത്തിലും ഭിന്നശേഷി മേഖലയിലെ DACയുടെ പ്രവർത്തനങ്ങളിലും FOKANA പൂർണ പിന്തുണ നൽകുന്നതായി പ്രസിഡന്റ് സജിമോൻ ആന്‍റണി അറിയിച്ചു.

FOKANA പരിപാടിയ്ക്ക് ശേഷം ഫിലഡൽഫിയ, ഷിക്കാഗോ, ഡിട്രോയ്റ്റ്, കൊളമ്പസ്, ഹൂസ്റ്റൺ, ഡാളസ്, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിലും MCUBE അവതരിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പോൾ കറുകപ്പള്ളിൽ +1 (845) 320-2475 ജോൺസൻ സാമുവേൽ +1 (646) 996-1692 ബേബി സാം സാമുവേൽ +1 (347) 882-8281.

NRI

ഡാളസിൽ നിന്ന് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് യാത്രയയപ്പ് നൽകി

ഡാളസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാളസിൽ നിന്ന് കലിഫോർണിയയിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് യാത്രയയപ്പ് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി.

മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കാരോൾട്ടൺ ഇടവക വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ്, അല്‍മായ നേതാക്കളായ പി.ടി. മാത്യു, ഷാജി എസ്. രാമപുരം, ജോൺ സി. മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ്. കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു.

ഡാളസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.

1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമാ കുടുംബങ്ങൾ ഒരുമിച്ചുകൂടി ആരാധന ആരംഭിച്ചതോടെയാണ് ഡാലസിൽ മാർത്തോമ്മാ സഭയുടെ ചരിത്രത്തിന് തുടക്കമായത്.

വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു.

ഇന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്‍റെ കീഴിൽ അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി മാർത്തോമ്മ സഭ ഡാളസിൽ വളർന്നിരിക്കുന്നു.

ഗോള്‍ഡന്‍ ജൂബിലി സമാപനചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ ക്ഷണപ്രകാരമാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡാളസില്‍ എത്തിച്ചേര്‍ന്നത്.

ഇടവകയിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ യംഗ് ഫാമിലിയുടെയും യൂത്ത്‌ ഫെല്ലോഷിപ്പിന്‍റെയും നേതൃത്വത്തില്‍ നടന്ന റിവൈവല്‍ മീറ്റിംഗിലും ശനിയാഴ്ച നടന്ന പൊതു സമ്മേളനത്തിലും ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍ ഇടവകയുടെ ജൂബിലിയുടെ ഭാഗമായി പുതുതായി നിര്‍മിക്കപ്പെടുന്ന ദൈവാലയത്തിന്‍റെയും ഓഡിറ്റോറിയത്തിന്‍റെയും ശിലാഫലകം വാഴ്ത്തി അനുഗ്രഹിക്കുകയും ചെയ്യുന്ന ചടങ്ങിനും നേതൃത്വം നൽകിയ ശേഷമാണ് സാൻഫ്രാൻസിസ്കോയിലും ലോസ് ആഞ്ചലസിലും നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കെടുക്കുവാനായി മെത്രാപ്പോലീത്ത മടങ്ങിപോകുന്നത്.

NRI

ഫൊക്കാന കൺവൻഷന് നവ്യ നായരുടെ നൃത്തവിരുന്ന്; ഗ്രാൻഡ് ഫിനാലെയ്ക്ക് മാറ്റുകൂട്ടും

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2026ലെ അന്തർദേശീയ കൺവൻഷന് കലാപ്രൗഢി പകരാൻ മലയാളത്തിന്‍റെ പ്രമുഖ ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ എത്തുന്നു.

ഈ മാസം ആറ് മുതൽ എട്ട് വരെ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവൻഷന്‍റെ മൂന്നാം ദിവസമായ ഈ മാസം എട്ടിലെ ഗ്രാൻഡ് ഫിനാലെയിൽ നവ്യ നായരുടെ നൃത്താവിഷ്കാരത്തോടെയാകും കലാപരിപാടികൾക്ക് തുടക്കമാകുക.

നവ്യ നായരുടെ സാന്നിധ്യം കൺവൻഷനിലെ കലാ-സാംസ്കാരിക പരിപാടികൾക്ക് കൂടുതൽ മികവും പ്രൗഢിയും പകരുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്‍റണി അറിയിച്ചു.

മലയാള സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നവ്യ നായർ, അഭിനയരംഗത്തെ മികവിനൊപ്പം ശാസ്ത്രീയ നൃത്തത്തോടുള്ള സമർപ്പണത്തിലൂടെയും ശ്രദ്ധേയയാണ്.

കേരളത്തിന്‍റെ കലാപാരമ്പര്യം ആഗോള വേദികളിലേക്ക് എത്തിച്ച കലാകാരിയുടെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് പ്രത്യേക മാറ്റുകൂട്ടുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഫൊക്കാന കൺവൻഷൻ കുടുംബകേന്ദ്രിത ആശയങ്ങളും സമ്പന്നമായ കലാ-സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്നതാണ്.

സംഘടനാ സമ്മേളനം എന്നതിലുപരി ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക മഹോത്സവമായാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

നവ്യ നായർക്കൊപ്പം നടനും സംവിധായകനും ഗായകനുമായ നാദിർഷയും കൺവെൻഷനിൽ പങ്കെടുക്കും. കൂടാതെ ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോ, 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്കാരം, നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അവതരിപ്പിക്കുന്ന "America Got Talent' എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും.

"കേരളത്തിന്‍റെ കലാസാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഫൊക്കാനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ശാസ്ത്രീയ നൃത്തത്തെയും മലയാള സംസ്കാരത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നവ്യ നായരുടെ സാന്നിധ്യം ആ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരും' എന്ന് ഫൊക്കാന ഭാരവാഹികൾ പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളെ കുടുംബസമേതം ഒരുമിപ്പിക്കുന്ന ഫൊക്കാന കൺവൻഷൻ 2026 കലയും പാരമ്പര്യവും കുടുംബസൗഹൃദവും ഒത്തുചേരുന്ന ശ്രദ്ധേയ വേദിയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

NRI

തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ന്യൂയോർക്കിൽ സ്വീകരണം

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മള സ്വീകരണവും സ്നേഹവിരുന്നും ന്യൂയോർക്കിലെ ദി ഇൻ അറ്റ് ന്യൂ ഹൈഡ് പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ചു.

നോർത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സഭാനേതാക്കൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്ത സമ്മേളനം ആത്മീയ കൂട്ടായ്മയ്ക്കും സഭയുടെ ദൗത്യദർശനം പങ്കുവെക്കുന്നതിനും വേദിയായി.

ഉദ്ഘാടന സന്ദേശത്തിൽ മാർത്തോമ്മാ സഭയുടെ സമകാലിക ദൗത്യവും സ്വത്വവും വിശദീകരിച്ച മെത്രാപ്പോലീത്ത, സഭയെ വെറുമൊരു ആഗോള പ്രവാസി സമൂഹമായി മാത്രം കാണാനാവില്ലെന്ന് പറഞ്ഞു.

"മാർത്തോമ്മാ സഭ ഒരു പ്രവാസി സമൂഹം എന്നതിലുപരി, ക്രിസ്തുവിന് വിശ്വസ്തമായി സാക്ഷ്യം വഹിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന വിശ്വാസസമൂഹമാണ്' അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തുവിന്‍റെ സ്നേഹവും കരുണയും ജീവിതത്തിലൂടെ പ്രകടമാക്കുന്ന സാക്ഷികളാകാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, പശ്ചാത്തലമോ സാഹചര്യങ്ങളോ നോക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന വിശ്വാസസമൂഹങ്ങളായി ഇടവകകൾ മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

വടക്കേ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള സഭയുടെ ശുശ്രൂഷയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം സമൂഹവുമായി സജീവമായി ഇടപെടേണ്ട ഉത്തരവാദിത്വവും സഭയ്ക്കുണ്ടെന്ന് പറഞ്ഞു.

സ്വന്തം അംഗങ്ങളുടെ പരിപാലനത്തിൽ മാത്രം ഒതുങ്ങാതെ സുവിശേഷപ്രഘോഷണത്തിലൂടെയും കാരുണ്യപ്രവർത്തനങ്ങളിലൂടെയും ക്രിസ്തുവിന്‍റെ സ്നേഹവും പ്രത്യാശയും ലോകത്തിലേക്ക് പകരുന്ന സഭയായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യുവജനങ്ങളുടെ ആത്മീയ വളർച്ചയും സഭയുടെ ഭാവി നേതൃത്വവും മാർത്തോമ്മാ സഭയുടെ പ്രധാന മുൻഗണനകളിലൊന്നാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസത്തിൽ വേരൂന്നിയ യുവതലമുറയെ വളർത്തിയെടുക്കാൻ കുടുംബങ്ങളും ഇടവകകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആരാധന, സുവിശേഷ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, നേതൃത്വപരിശീലനം എന്നിവയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങിൽ മെത്രാപ്പോലീത്തയുടെ ആത്മകഥയായ "An Anointed Life' പ്രകാശനം ചെയ്തു. നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി (NERAC) പ്രസിഡന്‍റും ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. അബ്രാഹം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ജോയൽ എസ്. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. NERAC വൈസ് പ്രസിഡന്‍റ് റവ. ബിജു പി. സൈമൺ സ്വാഗതവും സെക്രട്ടറി ജേക്കബ് ചാക്കോ നന്ദിയും രേഖപ്പെടുത്തി.

വിവിധ ഇടവകകളെ ആദരിക്കുകയും സമ്മേളനത്തിന്‍റെ വിജയത്തിനായി സഹകരിച്ച സ്പോൺസർമാരെ അനുമോദിക്കുകയും ചെയ്തു. പ്രാർഥനയും സൗഹൃദസംഗമവും സ്നേഹവിരുന്നും ഉൾപ്പെട്ട സമ്മേളനം നോർത്ത് ഈസ്റ്റ് റീജിയണിലെ ഇടവകകൾ തമ്മിലുള്ള ഐക്യവും സഹോദര്യബന്ധവും കൂടുതൽ ശക്തിപ്പെടുത്തി.

സഭയുടെ വളർച്ചയ്ക്കും ദൗത്യനിർവഹണത്തിനുമായി പ്രാർഥിച്ചും സുവിശേഷത്തിന് വിശ്വസ്തമായി സാക്ഷ്യം വഹിക്കുകയും എല്ലാവരെയും ദൈവസ്നേഹത്തിലേക്ക് സ്വാഗതം ചെയ്യുന്ന ജീവസുറ്റ ക്രൈസ്തവ സമൂഹമായി നിലകൊള്ളുമെന്ന പ്രതിജ്ഞ പുതുക്കിക്കൊണ്ടും സമ്മേളനം സമാപിച്ചു.

NRI

കേംബ്രിഡ്ജിൽ മലങ്കര ബൈബിൾ ഓറിയന്‍റേഷൻ ക്യാമ്പ്; കുട്ടികൾക്ക് ആത്മീയാനുഭവമായി

കേംബ്രിഡ്ജ്: വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും ക്രൈസ്തവ വിശ്വാസമൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും കുട്ടികൾക്ക് അവസരമൊരുക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്‍റ് ജോൺ ഹെൻറി ന്യൂമാൻ മലങ്കര കത്തോലിക്കാ മിഷനും ഇപ്‌സ്വിച്ച് മാർ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലങ്കര ബൈബിൾ ഓറിയന്‍റേഷൻ ക്യാമ്പ് 2026 ശ്രദ്ധേയമായി.

കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔർ ലേഡി ഓഫ് ലൂർദ്‌സ് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ നടന്ന ഏകദിന ക്യാമ്പിൽ കേംബ്രിഡ്ജ്, ഇപ്‌സ്വിച്ച് മിഷനുകളിലെ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാനയോടെയായിരുന്നു ക്യാമ്പിന് തുടക്കം.

തുടർന്ന് ബൈബിൾ പഠനം, തിരുവചന വിചിന്തനം, ബൈബിൾ കഥകളുടെ അവതരണം, ബൈബിൾ ക്വിസ്, ആക്ഷൻ സോംഗ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങി കുട്ടികളുടെ പ്രായത്തിനും ആത്മീയ വളർച്ചയ്ക്കും അനുയോജ്യമായ വിവിധ പരിപാടികൾ നടന്നു.

NRI

നാമം എക്സലൻസ് അവാർഡ് സമ്മേളനം: വി.വി. രാജേഷ് വിശിഷ്‌ടാതിഥി

ന്യൂജഴ്‌സി: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ നാമത്തിന്‍റെ എക്സലൻസ് അവാർഡ് സമ്മേളനത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.

നേതൃത്വം, സംരംഭകത്വം, പൊതുസേവനം, സമൂഹ വികസനം, കലാ-സാഹിത്യ രംഗങ്ങളിലെ മികവുകളെ ആദരിക്കുകയും ആഗോള മലയാളി സമൂഹത്തിന്‍റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം.

വി.വി. രാജേഷിന്‍റെ സാന്നിധ്യം അവാർഡ് വേദിയെ കൂടുതൽ ശ്രദ്ധേയമാക്കുമെന്നും പ്രസിഡന്‍റ് പ്രദീപ് മേനോൻ, മുഖ്യരക്ഷാധികാരി മാധവൻ നായർ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് അബ്രാഹം എന്നിവർ പറഞ്ഞു.

NRI

സെന്‍റ് ജോൺസ് അക്കാദമിയിൽ യുവജനോത്സവത്തിന് തുടക്കമായി

ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്‍റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.

NRI

ലാനയുടെ സാഹിത്യ സംവാദം "കാഴ്ചപ്പാടുകൾ'

ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രതിമാസ പരിപാടിയുടെ ഭാഗമായി ഈ മാസം വളരെ വ്യത്യസ്തമായ ഒരു സാഹിത്യ സംവാദം ഒരുക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് (സിഎസ്‌ടി) കാഴ്ചപ്പാടുകൾ എന്ന പേരിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ സംവാദത്തിൽ "ജെൻസി ഭാഷയുടെ സ്വാധീനം മലയാള സാഹിത്യത്തിൽ', "കവിതയുടെ രൂപ മാറ്റം', "കുടിയേറ്റ സാഹിത്യ പരിസരം' എന്നീ മൂന്ന് വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കും.

നോർത്തമേരിക്കൻ മലയാളി എഴുത്തുകാരായ അഭിനാഷ് തുണ്ടുമണ്ണിൽ (പെൻസൽവാനിയ), സുകുമാർ കാനഡ (ബ്രിട്ടീഷ് കൊളംബിയ), ബാജി ഓടംവേലി (ഡാളസ്) എന്നിവർ യഥാക്രമം വിഷയങ്ങൾ അവതരിപ്പിക്കും.

സിനി പണിക്കർ, ഷാജു ജോൺ എന്നിവർ ജെൻസികളുടെ സാഹിത്യ ഭാഷ, രാഷ്ട്രീയം, സാമൂഹിക ഇടപെടലുകൾ എന്നിവയെ കുറിച്ച് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.

കവിതയുടെ രൂപമാറ്റത്തെക്കുറിച്ച് എം.പി. ഷീല, ബിനു താപ്രവന്‍ കുന്നോത്ത് എന്നിവരും കുടിയേറ്റ സാഹിത്യ പരിസരം എന്ന വിഷയത്തിൽ കെ.കെ. ജോൺസൺ, സ്മിത കൊട്ടാരത്ത് എന്നിവരും വിഷയം ഏറ്റെടുത്ത് സംസാരിക്കും.

മീറ്റിംഗിൽ പങ്കെടുക്കുന്നവർക്കും ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.

സൂം മീറ്റിംഗ് ഐഡി 884 2557 0709. കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്‍റ് ശാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) ലഭിക്കും.

Latest News

Corehub Up