x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീഡിയ പ്ലസിന്‍റെ "ഓണവസന്തം' പ്രകാശനം ചെയ്തു

എൻആർഐ ഡെസ്ക്
Published: August 25, 2026 04:27 PM IST | Updated: August 25, 2026 04:27 PM IST

പരിപാടിയിൽ നിന്ന്

ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി മീഡിയ പ്ലസ് പുറത്തിറക്കിയ പ്രത്യേക പ്രസിദ്ധീകരണം "ഓണവസന്തം' ദോഹയില്‍ പ്രകാശനം ചെയ്തു. കല്ല്യാണ പന്തല്‍ റസ്റ്റോറന്‍റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിന് ആദ്യ കോപ്പി നല്‍കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍ പ്രകാശനം നിര്‍വഹിച്ചു.

പ്രവാസലോകത്ത് മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളുടെ തനിമയും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഓണം ഒരു ആഘോഷം എന്നതിനപ്പുറം സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മാനവികതയുടെയും സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരണം പ്രകാശനം ചെയ്ത പി.എന്‍. ബാബുരാജന്‍ മീഡിയ പ്ലസിന്‍റെ വിവിധ സാമൂഹിക-സാംസ്‌കാരിക സംരംഭങ്ങളെ അഭിനന്ദിച്ചു.

പ്രവാസി സമൂഹത്തിന്‍റെ ആഘോഷങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുകയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ കാലഘട്ടത്തിന്‍റെ സാംസ്‌കാരിക അടയാളപ്പെടുത്തലുകള്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

 

K-Rail Survey

ആദ്യ കോപ്പി ഏറ്റുവാങ്ങിയ ഡോ. ഷീല ഫിലിപ്പ്, ഓണം മലയാളികളുടെ മനസില്‍ സ്നേഹത്തിന്‍റെയും കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്‍റെയും മനോഹരമായ ഓര്‍മകള്‍ ഉണര്‍ത്തുന്ന ആഘോഷമാണെന്ന് അഭിപ്രായപ്പെട്ടു.

പ്രവാസത്തിന്‍റെ തിരക്കുകള്‍ക്കിടയിലും നാടിന്‍റെ പാരമ്പര്യവും ആഘോഷങ്ങളുടെ ചൈതന്യവും കാത്തുസൂക്ഷിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വിവിധ ദേശങ്ങളിലും സാഹചര്യങ്ങളിലും ജീവിക്കുന്ന മലയാളികളെ ഒരുമിപ്പിക്കുന്ന ശക്തമായ സാംസ്‌കാരിക വികാരമാണ് ഓണമെന്നും പരസ്പര സ്നേഹവും സഹകരണവും ശക്തിപ്പെടുത്താന്‍ ഓണാഘോഷങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂ ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു ഓണവസന്തത്തിന് ആശംസകള്‍ നേര്‍ന്നു. പ്രവാസി സമൂഹത്തിന്‍റെ കൂട്ടായ്മയും സൗഹൃദവും നിലനിര്‍ത്തുന്നതില്‍ സാമൂഹിക-സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ക്കും പരിപാടികള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്‍ സംസാരിച്ചു. പുതുതലമുറയെ കേരളത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യത്തോടും ആഘോഷങ്ങളുടെ മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതിന് ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണത്തിന്‍റെ സാംസ്‌കാരിക ചൈതന്യവും പ്രവാസി സമൂഹത്തിന്‍റെ സൗഹൃദവും പങ്കുവയ്ക്കലിന്‍റെ സന്ദേശവും വായനക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീഡിയ പ്ലസ് ഓണവസന്തം പുറത്തിറക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

മലയാളികളുടെ ഏറ്റവും ജനകീയമായ ആഘോഷങ്ങളിലൊന്നായ ഓണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളെ വൈകാരികമായി ഒരുമിപ്പിക്കുന്ന സാംസ്‌കാരിക പാലമാണെന്നും ആഘോഷങ്ങളുടെ സന്ദേശം സമൂഹത്തിന്‍റെ നന്മയ്ക്കും മാനവികതയ്ക്കും പ്രയോജനപ്പെടുത്തുകയാണ് ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യമെന്നും ചടങ്ങില്‍ അഭിപ്രായമുയര്‍ന്നു.

മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഓണത്തിന്‍റെ ഒരുമയും സ്നേഹവും പങ്കുവയ്ക്കലും അടയാളപ്പെടുത്തുന്ന സൗഹൃദസംഗമമായാണ് പ്രകാശനച്ചടങ്ങ് ശ്രദ്ധേയമായത്.

Tags : onavasantham released nrinews

Recent News

Corehub Up