x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവചനം നൈർമ്മല്യത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം: മാർ ജോസഫ് സ്രാമ്പിക്കൽ

അപ്പച്ചൻ കണ്ണഞ്ചിറ
Published: July 23, 2026 02:45 PM IST | Updated: July 23, 2026 02:45 PM IST

പരിപാടിയിൽ നിന്ന്

വാത്സിംഗ്ഹാം: നൈർമ്മലത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം തിരുവചനമാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും വചനം കേൾക്കുകയും വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമിപ്പിച്ചു.

പരിശുദ്ധ മാതാവിന്‍റെ സന്ദർശനവും സാന്നിധ്യവും മാതാവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താൽ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമപ്പെടുത്തി. വാത്സിംഗ്ഹാം തീർഥാടനത്തിൽ പരിശുദ്ധ കുർബാന മധ്യേ തിരുനാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

മനുഷ്യ കുലത്തിന്‍റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്.

 

K-Rail Survey K-Rail Survey K-Rail Survey

പരിശുദ്ധ അമ്മയെ സ്വന്തം മാതാവായി അംഗീകരിക്കാത്ത ഒരു വ്യക്തിക്കും സമാധാനവും സ്വസ്ഥതയും ലഭിക്കില്ല എന്നും കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് ഇതാ നിന്‍റെ അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്‍റെ രക്ഷാകര ദൗത്യം പൂർത്തിയാക്കുമ്പോൾ അമ്മയെന്ന ആശ്രയമാണ് ദൈവം നമ്മൾക്ക് നൽകിയതെന്നും പിതാവ് പറഞ്ഞു.

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ, ദൈവീക അനുഗ്രഹ വർഷമാണ് രൂപതയിൽ കാണുവാൻ കഴിയുന്നത്. സീറോമലബാർ സഭാ മക്കൾക്കായി എൺപതോളം വൈദികരുടെ അജപാലന സേവനം നൽകുവാൻ ഇന്ന് കഴിയുന്നുവെന്ന് പിതാവ് നന്ദി പുരസ്സരം ഓർമിച്ചു.

വൈദീക പട്ടം സ്വീകരിച്ച് സ്വന്തമായി രണ്ടു വൈദികർ രൂപതക്കുണ്ടായതിലും സമർപ്പിത ജീവിതം തെരഞ്ഞെടുത്ത് രൂപതയിൽ സേവനം ചെയ്യുവാൻ പുതുതലമുറയിലെ സിസ്റ്ററിനെ ലഭിച്ചതും പരിശുദ്ധ അമ്മയുടെ മധ്യസ്ഥവും സംരക്ഷണവുമാണെന്നും ദൈവത്തിന്‍റെ കരുതലുമാണെന്നും പിതാവ് നന്ദിയോടെ ഓർമിച്ചു.

Tags : MarJosephSrampickal Homily WalsinghamPilgrimage

Recent News

Corehub Up