x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

900 വർഷം പഴക്കമുള്ള "ആഗ്നസ്' അടക്കമുള്ള 66 മനുഷ്യരുടെ അവശിഷ്‌ടങ്ങൾ വീണ്ടും സംസ്കരിക്കുന്നു

സജി പുലിക്കാട്ടിൽ
Published: May 22, 2026 11:27 AM IST | Updated: May 22, 2026 11:27 AM IST

ഹോളി ട്രിനിറ്റി കെൻഡൽ പാരീഷ്

ലണ്ടൻ: യുകെയിലെ കംബ്രിയയിലുള്ള പ്രശസ്തമായ "ഹോളി ട്രിനിറ്റി കെൻഡൽ പാരീഷ്' പള്ളിപ്പറമ്പിൽ നിന്ന് കണ്ടെത്തിയ 900 വർഷത്തോളം പഴക്കമുള്ള 66 മനുഷ്യരുടെ അസ്ഥികൂട അവശിഷ്ടങ്ങൾ പൂർണമായ ആദരവോടെ വീണ്ടും അടക്കം ചെയ്യുന്നു.

2022-ൽ പരിസ്ഥിതി ഏജൻസി പ്രദേശത്ത് നടത്തിയ വെള്ളപ്പൊക്ക പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ മധ്യകാല അവശിഷ്‌‌‌‌ടങ്ങൾ അപ്രതീക്ഷിതമായി കണ്ടെത്തിയത്.

കണ്ടെത്തിയവരിൽ ഒരു മധ്യവയസ്‌കയായ സ്ത്രീയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ മുഖരൂപം ഡിജിറ്റലായി പുനർനിർമിച്ചിരുന്നു.

ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ "ഫേസ് ലാബ്' ശാസ്ത്രജ്ഞരാണ് സ്ത്രീയുടെ മുഖം പുനർനിർമിച്ചത്.

നീലക്കണ്ണുകളും തലയിൽ ഇരുണ്ട ടർബനും ധരിച്ച ഈ മധ്യകാല സ്ത്രീയുടെ ചിത്രം ചരിത്രപ്രേമികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

 

K-Rail Survey

തുടർന്ന് പൊതുജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെ ഈ സ്ത്രീക്ക് "ആഗ്നസ് - ദി കെൻഡൽ വുമൺ' (Agnes - The Kendal Woman) എന്ന് പേരിടുകയും ചെയ്തു.

നൂറ്റാണ്ടുകളായി പള്ളിപ്പറമ്പിന്‍റെ അതിർത്തി മതിലിന് താഴെ അമർന്നുപോയ അവസ്ഥയിലായിരുന്നതിനാൽ കണ്ടെടുത്ത ഭൂരിഭാഗം അസ്ഥികൂടങ്ങളും തകർന്ന നിലയിലായിരുന്നു. എന്നാൽ ആഗ്നസിന്‍റെ തലയോട്ടിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാതിരുന്നതാണ് മുഖരൂപം വീണ്ടെടുക്കാൻ ഗവേഷകരെ സഹായിച്ചത്.

പരിസ്ഥിതി ഏജൻസിയുടെ പരിശോധനയിൽ ഈ അസ്ഥികൂടങ്ങൾ 11 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിലെ മനുഷ്യരുടേതാണെന്ന് റേഡിയോകാർബൺ ഡേറ്റിംഗിലൂടെ തെളിഞ്ഞു. എട്ട് പ്രത്യേക പെട്ടികളിലാക്കിയാണ് ഈ അവശിഷ്ടങ്ങൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയോടെ ഇവ പള്ളിയിലെ പ്രശസ്തമായ ബെല്ലിംഗ്ഹാം ചാപ്പലിലേക്ക് മാറ്റും. ഇവിടെ പ്രാദേശിക നിവാസികൾക്ക് ഈ മുൻതലമുറക്കാരോട് ആദരവ് പ്രകടിപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ചാപ്പൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പൊതുദർശനത്തിന് ശേഷം പൂർണമായ മതപരമായ ചടങ്ങുകളോടെയും ആദരവോടെയും ഇവ അതേ പള്ളിപ്പറമ്പിൽ തന്നെ സ്വകാര്യമായി വീണ്ടും അടക്കം ചെയ്യും.

നൂറ്റാണ്ടുകൾക്ക് മുൻപ് ഇതേ പള്ളിയിലെ വിശ്വാസികളായിരുന്ന നമ്മുടെ മുൻഗാമികളുടെ ജീവിതത്തെക്കുറിച്ച് ചെറിയൊരു വിവരമെങ്കിലും മനസിലാക്കാൻ സാധിച്ചത് അങ്ങേയറ്റം വിനയത്തോടെയാണ് കാണുന്നതെന്ന് റവ. കാനൻ ശാന്തി പീരിസ് (കെൻഡൽ പാരിഷ് ചർച്ച്) പറഞ്ഞു

ചരിത്രവും വികസനവും ഒന്നിച്ച് നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും കെൻഡലിന്‍റെ ചരിത്രപരമായ പൈതൃകത്തെയും മുൻകാല നിവാസികളെയും മാനിക്കുക എന്നത് വളരെ പ്രധാനമാണെന്ന് കെൻഡൽ മേയറും ലിബറൽ ഡെമോക്രാറ്റ് കൗൺസിലറുമായ റിച്ചാർഡ് സട്ടൺ പറഞ്ഞു.

അവശിഷ്ടങ്ങൾ അതീവ ആദരവോടെയും ബഹുമാനത്തോടെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രവും ശാസ്ത്രവും കൈകോർത്ത ഈ അപൂർവ കണ്ടെത്തൽ കാണാനും തങ്ങളുടെ നാട്ടിലെ പഴയ തലമുറയ്ക്ക് വിട നൽകാനും നിരവധി ആളുകളാണ് പള്ളിയിലേക്ക് എത്തിച്ചേരുന്നത്.

Tags : Reburied 900 Years 66 People London UK Agnes - The Kendal Woman

Recent News

Corehub Up