x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x അഫ്ഗാൻ മൂന്നാം ട്വന്‍റി-20 രാത്രി 7.30ന്

വെബ്ഡെസ്ക്
Published: September 16, 2026 11:29 PM IST | Updated: September 16, 2026 11:29 PM IST

സഞ്ജു സാംസണ്‍

ന്യൂഡല്‍ഹി: ജയത്തോടെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യയും ആശ്വാസജയം തേടി അഫ്ഗാനിസ്ഥാനും മൂന്നാം ട്വന്‍റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇന്നിറങ്ങും. ശ്രേയസ് അയ്യര്‍ അടുത്ത ആഴ്ച തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി നായകനെന്ന നിലയില്‍ വൈറ്റ്‌വാഷ് ലക്ഷ്യമിടുന്നു. പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും മിന്നും ഫോമിലാണെന്നത് ഇന്ത്യക്ക് ആശ്വാസം. ബൗളര്‍മാരും മികവ് പുലര്‍ത്തുന്നതിനാല്‍ ആത്മവിശ്വാസം ഏറെ. ആദ്യമത്സരത്തില്‍ അഞ്ചാം ബൗളര്‍ ചോദ്യമുയര്‍ന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി നിധീഷ് കുമാര്‍ ആ വിടവ് പരിഹരിച്ചു. ബാറ്റര്‍മാര്‍ക്ക് മികച്ച പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്താന്‍ സാധിക്കാത്തതാണ് അഫ്ഗാനിസ്ഥാന് വിനയാകുന്നത്. ബൗളിംഗിലും വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്നില്ല.

വൈഭവ് കാത്തിരിക്കണം

കരിയറിന്‍റെ അവസാനകാലമെന്ന് നിരവധി തവണ വിമര്‍ശനം കേട്ട താരമാണ് സഞ്ജു സാംസണ്‍. അപ്പോഴെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞു. സഞ്ജു നിറം മങ്ങുമ്പോള്‍ വൈഭവ് സൂര്യവംശി എന്ന കൗമാരതാരത്തെയാണ് ഏവരും ഓപ്പണര്‍ റോളിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വൈഭവ് ഇനിയും കാത്തിരിക്കേണ്ടിവരും...

രണ്ടാം ട്വന്‍റി-20യില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് ഇന്ത്യ കീഴടക്കിയപ്പോള്‍ 22 പന്തില്‍ 57 റണ്‍സ് സഞ്ജു അടിച്ചെടുത്തു. നാലു സിക്സും ഏഴു ഫോറും അടക്കമാണിത്. കഴിഞ്ഞ ലോകകപ്പ് കളിക്കും മുമ്പ് സഞ്ജുവിന്‍റെ ദേശീയ ടീമിലെ കരിയര്‍ അവസാനിച്ചു എന്ന് വിമര്‍ശിക്കപ്പെട്ടു.

ആ ലോകകപ്പില്‍ ആദ്യം ബെഞ്ചിലിരിക്കാനായിരുന്നു വിധിയെങ്കില്‍ ഫൈനല്‍ അടക്കം അവസാന മൂന്ന് മത്സരങ്ങളില്‍ ടീമിന് വിജയം പകര്‍ന്ന അര്‍ധസെഞ്ചുറിയുമായി ലോകകപ്പിന്‍റെ താരമായി മടങ്ങി വന്നു.തുടര്‍ന്ന് നടന്ന അയര്‍ലണ്ടിനെതിരായ രണ്ട് മത്സത്തിലും ഇംഗ്ലണ്ടിനെതിരായ ഒരു ട്വന്‍റി-20യിലും സഞ്ജു നിറം മങ്ങി. 5, 0, 1 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഇതു വൈഭവിനുള്ള പിന്തുണ കൂട്ടി.

“വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അല്ല, ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് അടിച്ച് എടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 700-800 റണ്‍സാണ് പതിനഞ്ചുകാരനായ വൈഭവ് നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിറം മങ്ങിയാല്‍ ആ സ്ഥാനത്തു കളിക്കാന്‍ വൈഭവ് ഉണ്ടാകും. ആ ബോധ്യം ഉണ്ട്” - സഞ്ജു പറഞ്ഞു.

Tags : India Afghanistan T20Cricket Sports

Recent News

Corehub Up