പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ 19കാരിയായ മിറ ആൻഡ്രീവയ്ക്ക്.
ഫൈനലിൽ പോളണ്ടിന്റെ മാജ ച്വാലിന്സ്കയെയാണ് ആൻഡ്രീവ കീഴടക്കിയത്. സ്കോർ: 6-3, 6-2. റഷ്യൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്. മിറയുടെ കന്നി ഗ്രാൻസ്ലാം ഫൈനലായിരുന്നു.
സ്വരേവ് x കൊബോളി ഫൈനൽ
പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കും. രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും 10-ാം നമ്പറായ ഇറ്റലിയുടെ ഫ്ളാവിയൊ കൊബോളിയുമാണ് കിരീടത്തിനായി കൊമ്പുകോര്‍ക്കുക.
ഇറ്റലിക്കാരനായ മാറ്റിയോ അര്നാല്ഡി പരിക്കിനെത്തുടര്‍ന്നു പിന്മാറിയതോടെ സെമിയില്‍ വാക്കോവര്‍ ലഭിച്ചാണ് കൊബോളിയുടെ ഫൈനല്‍ പ്രവേശം. ഇറ്റാലിയന്‍ താരത്തിന്റെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്.
സ്വരേവ് ഇതിനോടകം മൂന്ന് ഗ്രാന്സ്ലാം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം തവണയാണ് ഫൈനലില്‍ എത്തുന്നത്. ഇരുവരുടെയും ലക്ഷ്യം കന്നിക്കിരീടമാണ്.
Tags : Mira Andreeva Russia wins French Open Women's Singles