Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australia

Australia and Oceania

ബൈക്കപകടം; മലയാളി വിദ്യാർഥി ഓസ്‌ട്രേലിയയിൽ മരിച്ചു

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്‌ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.

ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്‌ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു

International

ഓപ്പറേഷൻ സിന്ദൂറും മേക്ക് ഇൻ ഇന്ത്യയും; ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മോദി

മെൽബൺ: ഇന്ത്യൻ പ്രതിരോധ കരുത്തിന്‍റെ പ്രകമ്പനം ലോകമാകെ അറിയിക്കാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയായിലെ പ്രവാസി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിലാണ് ഭീകരരുടെ ഒളിയിടങ്ങളെ തകർത്ത ഇന്ത്യയുടെ സൈനിക നീക്കത്തെക്കുറിച്ച് മോദി വാചാലനായത്.

ഭീകരകേന്ദ്രങ്ങളിലാണ് സ്ഫോടനം നടന്നതെങ്കിലും അതിന്‍റെ പ്രകമ്പനം ലോകം മുഴുവൻ എത്തി. രാജ്യത്തിന്‍റെ ഈ പ്രതിരോധ ശേഷിയിൽ പ്രവാസികളായ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്നും മോദി ജനക്കൂട്ടത്തോട് ചോദിച്ചു. കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മെൽബണിലെ വൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് താൻ ഓസ്ട്രേലിയയിൽ എത്തുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന് വൻ സംഭാവന നൽകുന്നവരാണ് അവിടെയുള്ള ഇന്ത്യൻ സമൂഹം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഒരു ആഗോള ബ്രാൻഡായി പരിണമിച്ചു. ഇന്ത്യൻ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്‌ത സ്റ്റാർട്ടപ്പുകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Sports

ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തു; വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ലണ്ടൻ: 2026 വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ലോർഡ്സിൽ ലടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 17.1 ഓവറിൽ മറികടന്നു. 64 റൺസെടുത്ത വിക്കറ്റ് കീപ്പർ ബെത് മൂണിയുടെയും 48 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്‍റെയും മികവിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ഷാർലറ്റ് ഡീനും ലോറൻ ബെല്ലും സോഫി എക്ലെസ്റ്റോണും ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്‍റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്ട്രേലിയയുടെ ഏഴാം കിരീടം നേട്ടമാണിത്. 2010, 2012, 2014, 2018, 2020, 2023 എന്നീ വർഷങ്ങളിലും ഓസ്ട്രേലിയ കിരീടം നേടിയിട്ടുണ്ട്.

Sports

വനിതാ ടി20 ലോകകപ്പ് ഫൈനൽ: ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ

ലണ്ടൻ: വനിതാ ട്വന്‍റി 20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്.

ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്‍റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

വനിതാ ടി20 ലോകകപ്പ് ഫൈനൽ: ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഓസ്ട്രേലിയ

ലണ്ടൻ: വനിതാ ട്വന്‍റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.

ടീം ഓസ്ട്രേലിയ: ജോർജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോളാ കാരി, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്, ലൂസി ഹാമിൽടൺ.

ടീം ഇംഗ്ലണ്ട്: ആമൈ ജോൺസ് (വിക്കറ്റ് കീപ്പർ), ഡാനി വയാറ്റ്-ഹോഡ്ജ്, നാറ്റ് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയേലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ, ലിൻസ് സ്മിത്ത്, സോഫി എക്ലെസ്റ്റോണ്ട, ലോറൻ ബെൽ.

Sports

വനിതാ ടി20 ലോകകപ്പ് ആദ്യ സെമി; ഓസ്ട്രേലിയയ്ക്കതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ

ലണ്ടൻ‌: വനിതാ ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണെടുത്തത്.

30 റൺസെടുത്ത ക്യാപ്റ്റൻ‌ ഹെയ്‌ലി മാത്യൂസിന്‍റെയും 26 റൺസെടുത്ത ഡിയാൻഡ്ര ഡോട്ടിന്‍റെയും 22 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഷെമെയ്‌ൻ കാംപ്ബെല്ലെയുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മോളിനെക്സും ആഷ്ലെ ഗാർഡ്നറും ജോർജിയ വെസർഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്നാബെൽ സതർലൻഡ് ഒരു വിക്കറ്റെടുത്തു.

Sports

വനിതാ ടി20 ലോകകപ്പ് ആദ്യ സെമി: വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഓസ്ട്രേലിയ

ലണ്ടൻ‌: വനിതാ ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലായിരുന്നു മത്സരം.

ടീം ഓസ്ട്രേലിയ: ജോർ‌ജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ‌), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോള കാരി, സോഫി മോളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്ത്, ലൂസ് ഹാമിൽടൺ.

ടീം വെസ്റ്റ് ഇൻ‌ഡീസ്: ക്വയാന ജോസഫ്, ഹെയ്ലി മാത്യൂസ് (ക്യാപ്റ്റൻ), ഷെമെയ്ൻ കാംപ്ബെല്ലെ (വിക്കറ്റ് കീപ്പർ), സ്റ്റഫാനി ടെയ്‌ലർ, ഡിയാൻഡ്ര ഡോട്ടിൻ, ചിന്നെലെ ഹെൻ‌റി, ജാഹ്സാറ ക്ലാക്സ്ടൺ, ജാന്നിലിയ ഗ്ലാസ്ഗോ, ആലിയ അല്ലെയ്ൻ, ആഫൈ ഫ്ലെച്ചർ, കരിഷ്മ രാംഹരാക്ക്.

NRI

ചെണ്ടയിൽ സംഗീത വിസ്മയം തീർത്തു സാന്തോം ഡ്രംസ് ആസ്വാദക മനസുകൾ കീഴടക്കി

മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്‍റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്‍ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.

സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.

ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്‌വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.

കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്‍റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്‍റെ അത്ഭുത താളമായിരുന്നു.

കേരളത്തിന്‍റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്‍റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്‍റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.

സെന്‍റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്‍റെയും അസിസ്റ്റന്‍റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്‍റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്‍റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്‌സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.

Sports

തോറ്റാൽ പുറത്ത്, ജയിച്ചാൽ സെമി; വനിതാ ലോകകപ്പിൽ ഇന്ത്യക്കിന്ന് ഓസ്ട്രേലിയക്കെതിരെ ജീവൻമരണ പോരാട്ടം

ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഇന്ന് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് എയിൽ നിലവിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തുള്ള കംഗാരുപ്പടയെ ഇന്ന് പരാജയപ്പെടുത്താൻ സാധിച്ചാൽ റൺറേറ്റിന്‍റെ യാതൊരു ആകുലതകളുമില്ലാതെ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടാം.

എന്നാൽ കളി കൈവിട്ടാൽ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ദുർബലരായ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിക്കുകയാണെങ്കിൽ, ഇന്ത്യക്ക് സെമിയിലെത്താൻ ഓസ്ട്രേലിയക്കെതിരെ വിജയം അനിവാര്യമായി മാറും.

നിലവിൽ നെറ്റ് റൺറേറ്റിൽ (+2.268) ഇന്ത്യ വളരെ മുന്നിലായതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ഇന്ന് ഇന്ത്യ തോൽക്കുകയും ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്താൽ ഇന്ത്യ ടൂർണമെന്‍റിൽ നിന്ന് പുറത്താകും. അതേസമയം, ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യക്ക് വലിയ മാർജിനിലുള്ള തോൽവികൾ വഴങ്ങാതെ തന്നെ സെമിയിലെത്താനാകും. സ്മൃതി മന്ദാന, ഷഫാലി വർമ്മ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.



Sports

ഇന്ത്യ x ഓസ്‌ട്രേലിയ രാത്രി 7.00ന്

ലണ്ടന്‍: ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ? ആരാകും ഐസിസി വനിതാ ട്വന്‍റി-20 സെമിഫൈനലില്‍ പ്രവേശിക്കുക. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയില്‍ കടന്നു. ഇന്ന് ഓസ്‌ട്രേലിയയെ ഇന്ത്യയും ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കയും നേരിടും.

രാത്രി ഏഴിന് നടക്കുന്ന മത്സരം ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ പ്രവേശിക്കാം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാല്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പം എട്ട് പോയിന്‍റിലെത്തും. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ.

ഓസ്‌ട്രേലിയയും ബംഗ്ലാദേശും ജയിച്ചാലും പോയിന്‍റ് തുല്യം. ഇവിടെയും നെറ്റ് റണ്‍റേറ്റ് ഇന്ത്യക്ക് അനുകൂലമാകും. പക്ഷേ, വമ്പന്‍ പരാജയം ഏറ്റുവാങ്ങരുതെന്നു മാത്രം.

International

സോഷ്യൽ മീഡിയയ്ക്കു പൂട്ടിടാൻ ലോകരാജ്യങ്ങൾ; കുട്ടികളുടെ സുരക്ഷ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങൾ

സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അതിരുകടന്ന സോഷ്യൽ മീഡിയ ഉപയോഗം ആഗോളതലത്തിൽ വലിയ ആശങ്കകളാണു സൃഷ്ടിക്കുന്നത്. കാര്യങ്ങൾ അതിർവരന്പിൽ നിൽക്കുന്പോൾ ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ നിയന്ത്രണങ്ങളുമായി രംഗത്തുവരികയാണു ലോകരാജ്യങ്ങൾ. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി വിവിധ രാജ്യങ്ങൾ കർശന നിയമങ്ങൾ നടപ്പാക്കുകയാണ്.

മാതൃകയായി ഓസ്ട്രേലിയ
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാൻ കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട് ഭരണകൂടം. പ്രായം കൃത്യമായി പരിശോധിക്കാനും ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഭീമമായ തുക പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രായം പരിശോധിക്കുന്നത്. നിയമം നടപ്പിലാക്കിയതോടെ കുട്ടികൾ കായിക വിനോദങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞതായാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തൽ.

ഓസ്ട്രേലിയയ്ക്കു പിന്നാലെ പതിനാറ് വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നു. നിയമലംഘനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മേധാവികളെ നേരിട്ട് ഉത്തരവാദികളാക്കാനും, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും സ്പെയിൻ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നുത്. ‌

കർശന നിയമങ്ങളുമായി ഫ്രാൻസ്, നോർവേ
ഫ്രാൻസിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നാഷണൽ അസംബ്ലി പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്ലാറ്റ്‌ഫോമുകളും നിരോധിക്കുന്നതിനു പകരം ഏറ്റവും ഹാനികരമായവമാത്രം നിരോധിക്കണമെന്നാണ് സെനറ്റിന്‍റെ നിലപാട്. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നോർവേയിൽ പതിനാറു വയസു തികയുന്ന വർഷം മുതൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന തരത്തിലുള്ള കർശന നിയമനിർമാണത്തിന് പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റൊറെ തുടക്കമിട്ടിട്ടുണ്ട്.

 ഡിജിറ്റൽ കർഫ്യൂവിലേക്ക് ഗ്രീസും ബ്രിട്ടനും
2027 ജനുവരി മുതൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയവ നിരോധിക്കാനുള്ള നീക്കത്തിലാണ് ഗ്രീസ്. പ്രായം പരിശോധിക്കുന്നതിനായി "കിഡ്സ് വാലറ്റ് ആപ്പ്' എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷനും പുറത്തിറക്കാനാണ് സർക്കാർ നീക്കം.

ബ്രിട്ടനിൽ പതിനാറ് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെയും വിദഗ്ധരുടെയും വലിയ പിന്തുണ ഈ തീരുമാനത്തിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ മുതിർന്നവരുമായി ചാറ്റ് ചെയ്യുന്നത് തടയാനും രാത്രികാലങ്ങളിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു 'ഡിജിറ്റൽ കർഫ്യൂ' ഏർപ്പെടുത്താനും ബ്രിട്ടൻ ആലോചിക്കുന്നുണ്ട്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്‌ബോട്ടുകൾക്ക് പതിനെട്ട് വയസ് പ്രായപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.
യൂറോപ്യൻ യൂണിയൻ കുട്ടികളുടെ സംരക്ഷണത്തിനായി "ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങളും പിഴകളും ചുമത്തുന്നുണ്ട്.

തുർക്കി, യുഎഇ
തുർക്കി പാർലമെന്‍റ് കഴിഞ്ഞ ഏപ്രിലിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഇ-ഗവൺമെന്‍റ് സംവിധാനത്തിലൂടെ പ്രായം പരിശോധിക്കാനും മാതാപിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കാനും നിർദേശമുണ്ട്. രാജ്യത്തിന്‍റെ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. രാഷ്ട്രീയ കാരണങ്ങളാൽ എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് തുർക്കി മുൻപും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

യുഎഇ പതിനാല് വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച്, പതിനാറ് വയസുള്ളവർക്ക് മാതാപിതാക്കളുടെ കർശനമായ മേൽനോട്ടത്തിലും ഐഡി കാർഡുകൾ വഴി പ്രായം പരിശോധിച്ച ശേഷവും മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക.

മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും പ്രായം അടിസ്ഥാനമാക്കിയുള്ള ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്. വരും നാളുകളിൽ ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും ഈ നിയമനിർമാണങ്ങൾ.

അതേസമയം ഇന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഡിജിറ്റൽ ഭീഷണികളും ഒഴിവാക്കാൻ ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

Sports

വനിതാ ടി20 ലോകകപ്പ്: ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം

ലീഡ്സ്: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 113 റൺസിന് തോൽപ്പിച്ചു.

ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 13.4 ഓവറിൽ 86 റൺസിൽ ഓൾഔട്ടായി. 32 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിക്കും 17 റൺസ് എടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കും 14 റൺസ് നേടിയ ഇറാം ജാവേദിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും അന്നാബെൽ സതർലൻ‌ഡും എല്ലിസ് പെറിയും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോർജിയ വെയർഹാം ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് പാക് ബാറ്റർമാർ റൺഔട്ടായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. എല്ലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും ജോർജിയ വോളിന്‍റെയും അന്നാബെൽ സതർലൻഡിന്‍റെയും നിക്കോളാ കാരിയുടെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

പെറി 71 റൺസും വോൾ 39 റൺസും അന്നാബെൽ 27 റൺസും കാരി 26 റൺസുമാണെടുത്തത്. പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും രമീൻ ഷമീമും നഷ്ര സന്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ഫാത്തിമ സന ഒരു വിക്കറ്റെടുത്തു.

വിജയത്തോടെ എട്ട് പോയിന്‍റായ ഓസ്ട്രേലിയ സെമി സാധ്യത കൂടുതൽ സജീവമാക്കി. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഓസ്ട്രേലിയ.

Sports

വനിതാ ടി20 ലോകകപ്പ്: തകർന്നടിഞ്ഞ് ബംഗ്ലാദേശ്, ഓസ്‌ട്രേലിയയ്ക്ക് 78 റൺസ് വിജയലക്ഷ്യം

ലീഡ്സ്: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഓസ്‌‌ട്രേലിയയ്ക്കെതിരെ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണെടുത്തത്.

ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പ‌ിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെ‌ട‌ുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

NRI

ഓസ്ട്രേലിയൻ മലയാളി സംഗീത പ്രമുഖർ ഒത്തുചേരുന്ന നിലാമഴ ബ്രിസ്ബനിൽ ജൂലൈ 18ന്

ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.

ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും

മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .

പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.

ബ്രിസ്ബൻ സിറ്റി കൗൺസിലിന്‍റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്‍റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്‍റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്‍റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.

Sports

ഫിഫ ലോകകപ്പ്: തുർക്കിയെ തകർത്ത് ഓസ്ട്രേലിയ

വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ തുർക്കിയെ തകർത്ത് ഓസ്ട്രേലിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയ വിജയിച്ചത്.

നെസ്റ്റോറി ഇരാൻകുണ്ഡയും കോന്നർ മെറ്റ്കാൽഫെയും ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. നെസ്റ്റോറി 27-ാം മിനിറ്റിലും മെറ്റ്കാൽഫെ 75-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്‍റായി. ഗ്രൂപ്പിൽ നിലവിൽ രണ്ടാതമാണ് ഓസ്ട്രേലിയ.

Sports

വനിതാ ടി20 ലോകകപ്പ്: ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം

മാഞ്ചസ്റ്റർ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 65 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്.

ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 16.4 ഓവറിൽ 107 റൺസിൽ ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോറ വോൾവാർഡ് 44 റൺസും നദീൻ ഡി ക്ലർക്ക് 25 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോർജിയ വെയർഹാം മൂന്ന് വിക്കറ്റെടുത്തു. സോഫി മോളിനെക്സും അലാന കിംഗും രണ്ട് വിക്കറ്റ് വീതവും കിം ഗാർത്തും ആഷ്ലെ ഗാർഡ്നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ഫീബ ലിച്ച്ഫീൽഡിന്‍റെ അർധ സെഞ്ചുറിയുടെയും എല്ലിസ് പെറിയുടെയും ജോർജിയ വെയർഹാമിന്‍റെയും അന്നബെൽ സതർലൻഡിന്‍റെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്.

ലിച്ച്ഫീൽഡ് 50 റൺസാണെടുത്തത്. എല്ലിസ് പെറി 36 റൺസും വെയർഹാം 32 റൺസും സതർലൻഡ് 21 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നദീൻ ഡി ക്ലർക്കും ആയബോംഗ ഖാക്കയും നോൻകുലുലേക്കോ എംലാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാരിസാനെ കാപ്പും ഷബ്നിം ഇസ്മായിലും ഓരോ വിക്കറ്റ് വീതം എടുത്തു.

Sports

വനിതാ ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ

മാഞ്ചസ്റ്റർ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണെടുത്തത്.

ഫീബ ലിച്ച്ഫീൽഡിന്‍റെ അർധ സെഞ്ചുറിയുടെയും എല്ലിസ് പെറിയുടെയും ജോർജിയ വെയർഹാമിന്‍റെയും അന്നബെൽ സതർലൻഡിന്‍റെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്. ലിച്ച്ഫീൽഡ് 50 റൺസാണെടുത്തത്. എല്ലിസ് പെറി 36 റൺസും വെയർഹാം 32 റൺസും സതർലൻഡ് 21 റൺസും സ്കോർ ചെയ്തു.

ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നദീൻ ഡി ക്ലർക്കും ആയബോംഗ ഖാക്കയും നോൻകുലുലേക്കോ എംലാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാരിസാനെ കാപ്പും ഷബ്നിം ഇസ്മായിലും ഓരോ വിക്കറ്റ് വീതം എടുത്തു.

Sports

വനിതാ ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ഓസ്ട്രേലിയ

മാഞ്ചസ്റ്റർ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓൾഡ് ട്രോഫോർഡ് സ്റ്റേഡിയത്തിലാണ് മത്സരം.

ടീം ഓസ്ട്രേലിയ: ബെത് മൂണി (വിക്കറ്റ് കീപ്പർ), ജോർജിയ വോൾ, ഫീബ ലിച്ച്ഫീൾഡ്, എലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോള കാരി, സോഫി മോളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്ത്, അലാന കിംഗ്.

ടീം ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ് (ക്യാപ്റ്റൻ), സൂനെ ലൂസ്, അന്നെറി ഡെർക്ക്സൺ, മാരിസാനെ കാപ്പ്, നദീൻ ഡി ക്ലർക്ക്, ക്ലോയി ട്രയോൺ, കായ്ല റെയ്നെകെ, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ഷബ്നിം ഇസ്മായിൽ, നോൻകുലുലേക്കോ എംലാബ, ആയബോംഗ ഖാക്ക.

Sports

കടുവകളുടെ മടയിൽ കങ്കാരുക്കൾ വീണു; ഓസ്‌ട്രേലിയായെ തകർത്ത് ബംഗ്ലാദേശിന് പരമ്പര

ധാക്ക: ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തിൽ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് ഓസീസിനെ തകർത്താണ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിൽ അവർ ലീഡ് നേടി

സ്കോർ: ഓസ്ട്രേലിയ 187/8 ബംഗ്ലാദേശ് 195/5 (35). മഴ മുടക്കിയ കളി 42 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്‌‌ടത്തിൽ 187 റൺസ് നേട‌ി. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 195 റൺസ് നേടി. സൗമ്യ സർക്കാർ (42), നജ്മുൽ ഹുസൈൻ ഷാന്‍റോ (41), തൗഹീദ് ഹൃദോയ് (40) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയായുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ബംഗ്ലാദേശ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾക്ക് മുന്നിൽ പകച്ച ഓസീസ് ഒരു ഘട്ടത്തിൽ 86 റൺസിന് അറു വിക്കറ്റ് എന്ന നിലയിൽ പതറി. എന്നാൽ മധ്യനിരയിൽ മാർനസ് ലബുഷെയ്നും (55) സേവിയർ ബാർട്ട്ലറ്റും (52) അർധസെഞ്ചുറികളോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

ജോഷ് ഇംഗ്ലിസും (34) ഇവർക്ക് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും മുസ്തഫിസുർ റഹ്മാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയപ്പോൾ തൻവിർ ഇസ്ലാം രണ്ട് വിക്കറ്റും നേടി.

Sports

ബംഗ്ലാദേശിനെതിരായ ഏകദിനം: ടോസ് നേടി ഓസ്ട്രേലിയ

ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം.

ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.

ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്‍റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.

NRI

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

NRI

കോക്രോച്ചുകളെ തുരത്തി ഓസ്‌ട്രേലിയ

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്‍റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.

കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്‌ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്‌കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.

ഓസ്‌ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്‌ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്‍റ് ആൻഡ് വാട്ടർ വ്യക്തമാക്കി.

മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.

ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.

International

ജൈവസുരക്ഷയ്ക്ക് വെല്ലുവിളി;ഓസ്‌ട്രേലിയയിൽ 1.1 കോടിയുടെ പാറ്റകളെ പിടികൂടി

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി.

ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്‍റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്. കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്‌ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്‌കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും. ഓസ്‌ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്.

ഓസ്‌ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്‍റ് ആൻഡ് വാട്ടർ വ്യക്തമാക്കി.

മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്. ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.

Sports

ഓസ്ട്രേലിയയ്ക്ക് ജയം

ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്‍സ് ജയം.

33 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്‍റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.

ഓസ്ട്രേലിയ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്‍സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.

National

സമുദ്രമേഖലയിൽ സഖ്യം ശക്തമാക്കാൻ ക്വാഡ്

ന്യൂഡൽഹി: സമുദ്രമേഖലയിലെ സഖ്യം ശക്തമാക്കുന്നതിന്‍റെ സന്ദേശം നൽകി ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും.

നാല് രാജ്യങ്ങളും ഉൾപ്പെട്ട ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഡൽഹിയിൽ നടന്ന യോഗത്തിൽ തന്ത്രപ്രധാന സമുദ്ര വ്യാപാരമേഖലയായ ഇന്തോ-പസഫിക് മേഖലയിലെ നിരീക്ഷണം ശക്തമാക്കാനും ഫിജിയിൽ സംയുക്തമായി തുറമുഖം നിർമിക്കാനും ധാരണയായി.

ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് മേഖലയിൽ ചൈന ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കയുൾപ്പെട്ട ക്വാഡ് യോഗം മേഖലയിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

ഇന്തോ-പസഫിക് മേഖലയിലുള്ള കിഴക്കൻ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും മറ്റു കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ആക്രമണങ്ങളുണ്ടാകുന്നതിൽ ക്വാഡ് ആശങ്ക രേഖപ്പെടുത്തി.

ഇവിടെ ചൈന നടത്തിയ ആക്രമണങ്ങളെ ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ക്വാഡ് സംയുക്ത പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തിയത്. ആഗോള സമുദ്രവ്യാപാരത്തിന്‍റെ നിർണായക ജീവരേഖയായി കണക്കാക്കുന്ന ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമായിരിക്കണമെന്ന് ക്വാഡ് ആവർത്തിച്ചു.

ഇതിനോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസമില്ലാത്ത വ്യാപാരം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട ക്വാഡ്, മേഖലയിൽ വാണിജ്യകപ്പലുകൾക്ക് ഇറാൻ ടോളുകൾ ചുമത്തുന്നതിനെയും വിമർശിച്ചു.

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തേഗി എന്നിവർ പങ്കെടുത്ത യോഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെയും ഓസ്ട്രേലിയയിലെ ബോണ്‍ഡി ബീച്ചിൽ 2025 ഡിസംബറിൽ നടന്ന ഭീകരാക്രമണത്തെയും അപലപിച്ചു.

സമുദ്രഗതാഗതം, ഊർജസുരക്ഷ, അവശ്യധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിനും ക്വാഡ് അംഗ രാജ്യങ്ങൾ രൂപം നൽകി.
ക്വാഡ് യോഗത്തിനുശേഷം നിർണായക ധാതുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്ന സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു.

ആഗോള സാങ്കേതിക വിതരണ ശൃംഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൂമി മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈനയ്ക്കുള്ള നിയന്ത്രണശക്തിയിൽ ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വരുന്നത്.

Sports

ടി20 ലോകകപ്പ് അവസാന ടൂർണമെന്‍റ്; വിരമിക്കല്‍ സൂചന നല്‍കി മെഗാന്‍ ഷുറ്റ്

മെൽബൺ: ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന സൂചന നല്‍കി ഓസ്‌ട്രേലിയന്‍ വനിതാ പേസ് ഇതിഹാസം മെഗാന്‍ ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് തന്‍റെ കരിയറിലെ അവസാന പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി.

ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ചു വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്‍റെ നെടുംതൂണാണ് മെഗാന്‍. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫോര്‍മാറ്റിലുമായി 309 വിക്കറ്റുകള്‍ വീഴ്ത്തി.

111 ഏകദിനം, 125 ടി20, നാല് ടെസ്റ്റ് മത്സരങ്ങളും താരം ഓസീസ് ജേഴ്‌സിയില്‍ കളിച്ചു. ടി20യില്‍ 152 വിക്കറ്റുകളും ഏകദിനത്തില്‍ 148 വിക്കറ്റുകളും ടെസ്റ്റില്‍ ഒമ്പതു വിക്കറ്റുകളും നേടിയിട്ടുണ്ട്.

Sports

ജോണ്‍ മക്‌ലീന്‍ അന്തരിച്ചു

ഹെർസ്റ്റണ്‍ (ഓസ്ട്രേലിയ): മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോണ്‍ മക്‌ലീന്‍ (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1978- 79 കാലഘട്ടത്തിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി നാല് ടെസ്റ്റും രണ്ട് ഏകദിനവും അദ്ദേഹം കളിച്ചു.

കീപ്പർ റോളിൽ 354 ക്യാച്ചുകളും 31 സ്റ്റന്പിംഗുകളും ഉൾപ്പെടെ 385 പുറത്താക്കലുകളുമായി മക്‌ലീന്‍ ഫസ്റ്റ് ക്ലാസ് കരിയർ പൂർത്തിയാക്കി.

International

മസാജിന്‍റെ മറവിൽ ഒൻപത് മാസത്തിനിടെ പീഡിപ്പിച്ചത് 61 സ്ത്രീകളെ; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് 13 വർഷം തടവ്

സിഡ്നി: ഓസ്‌ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവേ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് തടവുശിക്ഷ. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്തോഗി (39) എന്നയാൾക്കാണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി 13 വർഷവും 10 മാസവും തടവ് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തും.

2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിലുള്ള വെറും ഒൻപത് മാസക്കാലയളവിലാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. അഡലെയ്ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലെ ഒരു മസാജ് സെന്‍ററിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടെയെത്തിയ സ്ത്രീകളെയാണ് ഇയാൾ ഇരയാക്കിയത്.

ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) ഉൾപ്പെടെ 97-ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. വിചാരണ വേളയിൽ ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. പ്രതിക്ക് മസാജ് തെറാപ്പിയിൽ ആവശ്യമായ യോഗ്യതകളില്ലാതിരുന്നിട്ടും ഈ പാർലറിൽ ജോലി ചെയ്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജഡ്ജി കാർമെൻ മാറ്റിയോ നിരീക്ഷിച്ചു.

തുടക്കത്തിൽ സ്ത്രീകളെ ഉപദ്രവിക്കുകയും രഹസ്യമായി ചിത്രങ്ങൾ പകർത്തുകയും ചെയ്തതോടെ പ്രതിയുടെ ആത്മവിശ്വാസം കൂടുകയും കുറ്റകൃത്യങ്ങൾ പിന്നീട് ഇയാളുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് മാറുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ നഗ്നത രഹസ്യമായി കണ്ട് ലൈംഗിക സംതൃപ്തി അടയുന്ന 'വോയറിസ്റ്റിക് ഡിസോർഡർ'എന്ന മാനസികാവസ്ഥ പ്രതിക്കുണ്ടെന്ന് മനോരോഗ വിദഗ്ദ്ധർ കോടതിയെ അറിയിച്ചെങ്കിലും, അത് കുറ്റകൃത്യത്തിന്‍റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

2011-ലാണ് സുമിത് ഡൽഹിയിൽ നിന്നും അഡലെയ്ഡിലേക്ക് താമസം മാറിയത്. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ പല സ്ത്രീകളും തങ്ങൾ നേരിട്ട കടുത്ത മാനസികാഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാകേണ്ടിയിരുന്ന ഹണിമൂൺ കാലയളവിനെ പ്രതി വേദനിപ്പിക്കുന്ന ഓർമയാക്കി മാറ്റിയെന്ന് ഒരു അതിജീവിത കോടതിയിൽ വിതുമ്പലോടെ പറഞ്ഞു.

NRI

ഓസ്ട്രേലിയിൽ കൃപാസനം ഉടമ്പടി ധ്യാനവും ഗ്രോട്ടോ വെഞ്ചരിപ്പും

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.

കൃപാസനം മാതാവിന്‍റെ ഗ്രോട്ടോ വെഞ്ചിരിപ്പ്

ക്വീൻസ്‌ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്‍റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.

ഉടമ്പടി ധ്യാനം

ബ്രിസ്ബെയ്ൻ നോർത്ത് സെന്‍റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.

NRI

ജോസ് പി. നരിക്കുഴി മെൽബണിൽ അന്തരിച്ചു

മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്‍റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.

ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).

മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).

പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.

International

ഒരാവേശത്തിന് "ഐഎസ് സ്വർഗം' തേടി പോയ സ്ത്രീകളെ കാത്തിരുന്നത്...

സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ക്യാമ്പുകളിൽ ഏഴ് വർഷത്തിലേറെ കുടുങ്ങിക്കഴിഞ്ഞ ഓസ്ട്രേലിയൻ വനിതകളും കുട്ടികളും 2026 മേയ് ഏഴിന് നാട്ടിലേക്കു മടങ്ങിയെത്തിയത് വലിയ പ്രതിസന്ധികളുടെ മധ്യത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ, നരകതുല്യമായ ജീവിതത്തിനു ശേഷം ഒടുവിൽ അവർ ഡമാസ്‌കസ് വഴി ഓസ്ട്രേലിയൻ മണ്ണിൽ വീണ്ടും കാലുകുത്തി.

നാലു സ്ത്രീകളും ഒമ്പത് കുട്ടികളും ഉൾപ്പെടുന്ന ഈ സംഘം മെൽബണിലും സിഡ്‌നിയിലും വ്യത്യസ്ത വിമാനത്താവളങ്ങളിൽ ഇറങ്ങി, എന്നാൽ അവരെ കാത്തിരുന്നത് ആശ്വാസത്തിന്‍റെ കൈകളായിരുന്നില്ല; പകരം നിയമത്തിന്‍റെ വളകളായിരുന്നു.

ഐഎസിന്‍റെ ഉദയവും തകർച്ചയും

2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധം ലോകചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഘർഷങ്ങളിലൊന്നാണ്. ബഷർ അൽ അസദ് സർക്കാരിനെതിരായ പ്രക്ഷോഭം ക്രമേണ ഒരു ബഹുമുഖ യുദ്ധമായി പരിണമിച്ചു. ഒരുഭാഗത്ത് ഭരണകൂടം, മറുഭാഗത്തു വിവിധ തീവ്രവാദ ഗ്രൂപ്പുകൾ. ഈ അരാജകത്വത്തിന്‍റെ നടുവിൽനിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകര സംഘടന ശക്തിപ്പെട്ടത്.

2014ൽ ഐഎസ് ‘ഖിലാഫത്ത്’ പ്രഖ്യാപിച്ചതോടെ ഓസ്ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ എല്ലായിടത്തുനിന്നും ആളുകൾ സിറിയയിലേക്ക് ഒഴുകിത്തുടങ്ങി. ചിലർ ഭർത്താക്കന്മാരുടെ പിന്നാലെയും; ചിലർ ‘ഇസ്‌ലാമിക് യൂട്ടോപ്പിയ’ എന്ന മിഥ്യാസ്വപ്നം തേടി സ്വന്തം നിലയ്ക്കും യാത്ര തിരിച്ചു. ഓൺലൈൻ പ്രചാരണങ്ങളും സോഷ്യൽ മീഡിയയും ഈ ആകർഷണത്തിൽ നിർണായക പങ്ക് വഹിച്ചു. ഇസ്‌ലാമിക ഭരണത്തിന്‍റെ സുന്ദരസ്വപ്നങ്ങൾ നെയ്ത് പറന്നെത്തിയവരെല്ലാം വൻ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിലേക്കാണ് ചിറകറ്റു വീണത്.

എന്നാൽ, ആ സ്വപ്നങ്ങളെല്ലാം വേഗം തകർന്നടിഞ്ഞു. 2019ഓടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ ഐഎസിന്‍റെ അവസാന കോട്ടകളും നിലംപൊത്തി. പുരുഷൻമാരിലേറെയും യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടു; ബാക്കിയുള്ളവർ അറസ്റ്റിലായി. നിരവധി സ്ത്രീകൾക്ക് ഭർത്താക്കൻമാരെയും ബന്ധുക്കളെയും നഷ്ടമായി. യുദ്ധഭൂമിയിൽ നിസഹായരായി അവർ നരകിച്ചു. ഒരു അഭയത്തിനായി അവർ ചുറ്റും അലഞ്ഞു. എന്നാൽ, യുദ്ധക്കെടുതിയിൽ തകർന്നഞ്ഞ മണ്ണിൽ അവർക്ക് എവിടെനിന്നും ഒരാശ്വാസം ലഭിച്ചില്ല.

അൽ-റോജ് ക്യാമ്പിലെ വർഷങ്ങൾ

ഒടുവിൽ ഗതികെട്ട സ്ത്രീകൾ കുട്ടികളുമായി ഉത്തരകിഴക്കൻ സിറിയയിൽ കുർദ് നേതൃത്വത്തിലുള്ള ‘സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്’ (SDF) നടത്തുന്ന ക്യാമ്പുകളിൽ അഭയം തേടി, പ്രത്യേകിച്ച് വടക്കുകിഴക്കൻ സിറിയയിലെ ‘അൽ-റോജ്’ ക്യാമ്പിൽ. എന്നാൽ, ക്യാമ്പ് ജീവിതം ഒരു ശിക്ഷ തന്നെയായിരുന്നു.

ഭക്ഷണത്തിന്‍റെയും ശുദ്ധജലത്തിന്‍റെയും മരുന്നിന്‍റെയും രൂക്ഷമായ ദൗർലഭ്യം, കടുത്ത ചൂടിലും തണുപ്പിലും കഴിയേണ്ടി വന്ന കുട്ടികൾ, ഒരു നിയമ പദവിയുമില്ലാതെ, ഒരു കോടതിയുടെ വിചാരണ പോലുമില്ലാതെ വർഷങ്ങൾ നീണ്ട തടങ്കൽ. Human Rights Watch ഉൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ ഈ ക്യാമ്പ് സാഹചര്യങ്ങൾ ലോകത്തെ അറിയിച്ച് അന്താരാഷ്‌ട്ര സമൂഹത്തോട് ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വർഷങ്ങൾ കടന്നുപോയിട്ടും; യാതൊരു മാറ്റവും ഉണ്ടായില്ല.

തിരിച്ചു ജന്മനാട്ടിലേക്കു മടങ്ങണമെന്ന ചിന്ത പലരിലും ശക്തമായി. എന്നാൽ, പലരുടെയും ജന്മനാടുകളെ അവരെ സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. ഭീകരസംഘടനകളിൽ ആകൃഷ്ടരായി രാജ്യം ഉപേക്ഷിച്ചു പോയവരെ തിരികെ സ്വീകരിക്കുന്നതിൽ ജനരോഷവും ശക്തമായിരുന്നു.

ഓസ്ട്രേലിയയുടെ സമീപനം

ഓസ്ട്രേലിയൻ ഭരണകൂടം വർഷങ്ങളോളം ഈ സ്ത്രീകളെ നാട്ടിലേക്കു കൊണ്ടുവരാൻ വിസമ്മതിച്ചിരുന്നു. “അവർ തെരഞ്ഞെടുത്ത വഴി അവർതന്നെ നേരിടണം” എന്നായിരുന്നു സർക്കാരിന്‍റെ അനൗദ്യോഗിക നിലപാട്.

2019ലും 2022ലും 2025ലും ചെറിയ ഗ്രൂപ്പുകൾ ഓസ്ട്രേലിയയിലേക്കു മടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ക്യാമ്പുകളിൽ കുടുങ്ങിക്കിടന്നു. 2025 ഏപ്രിലിൽ ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ “സ്വതന്ത്രരായി തിരിച്ചുവരുന്ന ആർക്കും ക്രിമിനൽ കേസ് ഉറപ്പാണ്” എന്നു പരസ്യമായി മുന്നറിയിപ്പ് നൽകി

എന്നിട്ടും അവർ മടങ്ങിയെത്തി. സർക്കാരിന്‍റെ സഹായമോ അനുവാദമോ കാക്കാതെ, ഈ സ്ത്രീകൾ സ്വന്തം ഉദ്യമത്തിൽ അൽ-റോജ് ക്യാമ്പ് വിട്ട് ഡമാസ്‌കസിലേക്കു യാത്ര ചെയ്തു. അവിടെനിന്നു ഫ്ലൈറ്റ് ക്രമീകരിച്ച് ഓസ്ട്രേലിയൻ മണ്ണിലേക്ക് അവർ കാലുകുത്തി.

വിമാനം ലാൻഡ് ചെയ്യും മുൻപേ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് സജ്ജമായിരുന്നു. ഗ്രൂപ്പിലെ ചിലരെ നേരിട്ട് അറസ്റ്റ് ചെയ്യുമെന്നും ബാക്കിയുള്ളവർ സജീവ അന്വേഷണത്തിന്‍റെ നിഴലിൽ തുടരുമെന്നും കമ്മിഷണർ ക്രിസ്സി ബാരറ്റ് അപ്പോൾ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നാല് സ്ത്രീകളിൽ മൂന്നു പേരെ വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. ഭീകരതയുമായും അടിമത്തവുമായും ബന്ധപ്പെട്ട കുറ്റങ്ങൾക്കു കേസ് ചുമത്തുകയും ചെയ്തു. നാലാമത്തെ സ്ത്രീയെ ഉടൻ ചോദ്യം ചെയ്യലിനും വിധേയമാക്കി.

കേസ് 1: യസീദി സ്ത്രീയെ അടിമയാക്കി

വിക്ടോറിയ സ്വദേശിനികളായ 54കാരി കൗഥർ അഹ്‌മദും അവരുടെ 31കാരി മകൾ സൈനബ് അഹ്‌മദും 2014ൽ സിറിയയിലെത്തി. ഐഎസ് ഭരണകാലത്ത് ഏറ്റവും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ യസീദി ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു സ്ത്രീയെ 10,000 ഡോളർ നൽകി വാങ്ങി തങ്ങളുടെ വീട്ടിൽ അടിമയായി പാർപ്പിച്ചു എന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം. അടിമയാക്കൽ, അടിമയെ കൈവശം വയ്ക്കൽ, അടിമയെ ഉപയോഗിക്കൽ എന്നിങ്ങനെ ഓരോ കുറ്റത്തിനും പരമാവധി 25 വർഷം തടവ് ലഭിക്കാം. രണ്ടു പേരും മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ഇപ്പോൾ കസ്റ്റഡിയിലാണ്.

കേസ് 2: ഐഎസ് അംഗത്വാരോപണം

എന്നാൽ, സിഡ്‌നിയിൽ ഇറങ്ങിയ 32കാരി ജനൈ സഫറിന്റെ കഥ വ്യത്യസ്തമാണ്. 2015ൽ ഭർത്താവിന്‍റെ അടുത്തെത്താൻ സിറിയയിലേക്കു പോയ അവർ ഐഎസിൽ അംഗമായെന്നാണ് ആരോപണം.

10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം. കോടതിയിൽ അവരുടെ അഭിഭാഷകൻ വാദിച്ചത്, സിറിയയിലെ ഭീകര സാഹചര്യങ്ങൾ അവരെ മാനസികമായി തകർത്തിരിക്കുന്നുവെന്നും PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ബാധിച്ചിട്ടുണ്ടെന്നുമാണ്. എന്നിട്ടും ജഡ്ജി ജാമ്യം നിരസിച്ചു. ജൂലൈ വരെ കസ്റ്റഡിയിൽ തുടരും.

ഇനിയും ക്യാമ്പിൽ

ഐഎസുമായി ബന്ധമുള്ള ആരെങ്കിലും തിരിച്ചു വരുന്നവർ “നിയമത്തിന്‍റെ പൂർണ ശക്തി അനുഭവിക്കേണ്ടി വരും” എന്നാണ് ഓസ്ട്രേലിയൻ സർക്കാർ വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന നിലപാട്.

എന്നാൽ ഇപ്പോഴും ഏഴ് ഓസ്ട്രേലിയൻ സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ ഏകദേശം 21 പേർ വടക്കുകിഴക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിയുകയാണ്. ഇപ്പോൾ മടങ്ങിയവർ നേരിടുന്ന കേസുകളുടെ ഗതി, ക്യാമ്പിൽ ബാക്കിയുള്ളവരുടെ തീരുമാനത്തെ നേരിട്ട് സ്വാധീനിക്കും. കടുത്ത ശിക്ഷ വന്നാൽ മടങ്ങാൻ ആരും തയാറാകില്ല.

അവരുടെ ക്യാമ്പ് ജീവിതം ഇനിയും നീളാനാണ് സാധ്യത. ഓസ്ട്രേലിയ ഇന്നു കൈക്കൊള്ളുന്ന തീരുമാനം, ആ 21 പേരുടെ ഭാവി കൂടി നിർണയിക്കുന്നതാണ്. ഈ കേസ് വെറുമൊരു ക്രിമിനൽ വിചാരണ മാത്രമല്ല, ഒരു രാജ്യംതന്നെ അഭിമുഖീകരിക്കുന്ന സങ്കീർണമായ ധാർമിക പ്രശ്നമായി മാറിയിരിക്കുന്നു.

NRI

പുരസ്കാര നിറവിൽ ഫാ.ഡോ. ജോൺ പുതുവയുടെ സംസ്കൃത സിനിമ "ഏകാകി'

കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്‍റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.

നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്‍റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.

കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്‍റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.

 

International

ഐഎസ് ബന്ധമുള്ള സ്ത്രീകളും കുട്ടികളും ഓസ്ട്രേലിയയിൽ മടങ്ങിയെത്തി

മെൽബൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന നാലു വനിതകളും ഒന്പതു കുട്ടികളും സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തി.

ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നു കരുതപ്പെടുന്ന മൂന്നു സ്ത്രീകളും എട്ടു കുട്ടികളും മെൽബണിലാണു വിമാനമിറങ്ങിയത്; മറ്റൊരു സ്ത്രീയും അവരുടെ കുട്ടിയും സിഡ്നിയിലും. ‌

ഇവർക്കു മടങ്ങിയെത്താൻ സഹായം നല്കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. ബന്ധുക്കളാണു യാത്രയ്ക്കാവശ്യമായ സഹായങ്ങൾ നടത്തിയത്.

മടങ്ങിയെത്തുന്നവരിൽ ചിലരെ അറസ്റ്റ് ചെയ്യുമെന്നും മറ്റുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്നും പോലീസ് അറിയിച്ചിരുന്നു. സിഡ്നിയിലെത്തിയ സ്ത്രീയെ പോലീസ് വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തു.

International

17000 കി.മീ. പറന്നെത്തി 100 കോടിയുടെ കവർച്ച; മോഷ്ടിച്ചതിൽ 42 കോടിയുടെ വാച്ചും, ലോകം ഞെട്ടിയ കേസിൽ വിചാരണ

17000 കിലോമീറ്റർ പറന്നെത്തി 100 കോടിയുടെ കവർച്ച; മോഷ്ടിച്ചതിൽ 42 കോടിയുടെ വാച്ചും. ലോകം അദ്ഭുതത്തോടെ കേട്ട വാർത്തയായിരുന്നു അത്.

2025 ഒക്‌ടോബർ 15ന് ഓസ്‌ട്രേലിയയിലെ കാൻബറയിൽ നടന്ന വന്പൻ മോഷണത്തെക്കുറിച്ച് അറിഞ്ഞവർ തലയിൽ കൈവച്ചുപോയി. ആഡംബര വസ്തുക്കൾ മോഷ്ടിക്കുന്നതിൽ സമർഥന്മാരായ നാലു ഫ്രഞ്ച് തസ്കരവീരന്മാർ നടത്തിയത് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും മോഷണമല്ല, 100 കോടിയിലേറെ രൂപയുടെ വൻ കവർച്ചയായിരുന്നു. പഴുതുകളില്ലാത്ത ആസൂത്രണത്തിനൊടുവിൽ ഫ്രാൻസിൽനിന്ന് വിമാനത്തിലെത്തിയായിരുന്നു കവർച്ച.

മോഷ്ടിക്കപ്പെട്ട വസ്തുക്കൾ

പോലീസ് നൽകിയ പട്ടിക പ്രകാരം 12 ആഡംബര വാച്ചുകൾ, 32 ഹാൻഡ്‌ ബാഗുകൾ, നാല് പാസ്‌പോർട്ടുകൾ, ആഭരണങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് റിച്ചാർഡ് മില്ലെ ആർഎം 88 (സ്മൈലി) - എന്ന ലിമിറ്റഡ് എഡിഷൻ വാച്ചാണ്. രാജ്യാന്തര വിപണിയിൽ ഈ വാച്ചിനു മാത്രം ഏകദേശം 42 കോടി രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. 70 വസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്.

പോലീസിനെ വട്ടംചുറ്റിച്ച തസ്കരന്മാർ

അന്വേഷണത്തിനിടയിൽ സംഭവസ്ഥലത്തിനു സമീപം കണ്ട ഒരു മിസ്‌തുബിഷി ഔട്ട്‌ലാൻഡർ വാഹനത്തെ കേന്ദ്രീകരിച്ചു നടത്തിയ നീക്കമാണ് ഒടുവിൽ പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.

2025 ഒക്ടോബർ ഏഴിന് ഓസ്‌ട്രേലിയയിലെത്തിയ ഫ്രഞ്ച് പൗരനാണ് വാഹനം വാടകയ്‌ക്കെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസിന്‍റെയും എഎഫ്‌പി ഈസ്റ്റേൺ കമാൻഡിന്‍റെയും സഹായത്തോടെ ഒക്ടോബർ 19ന് വെന്‍റ് വർത്ത്‌വില്ലിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ വച്ച് നാലു പേരെയും പോലീസ് സമർഥമായി പിടികൂടുകയായിരുന്നു.

മുഹമ്മദ് നൈമി (28), ഇലിയാസ് അബ്ദൾ ഖാദർ (30), ആന്‍റണി റെയ്മണ്ട് ക്രിസ്റ്റ്യൻ വിവോസിൻ (32), മുഹമ്മദ് സോഫിയാൻ ഒമർ അബ്ദൽകാദർ (37) എന്നിവരാണു പ്രതികൾ.

പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട ഹെർമിസ് ബാഗുകൾ ഉൾപ്പെടെയുള്ള ചില വസ്തുക്കൾ പോലീസ് വീണ്ടെടുത്തു. സംഘത്തിന് വോക്ലൂസിൽ നടത്തിയ മറ്റൊരു കവർച്ചയുമായും ബന്ധമുള്ളതായി സംശയിക്കുന്നു.

പ്രതികൾ ഓസ്‌ട്രേലിയയിൽ നിന്ന് ഫ്രാൻസിലേക്ക് അയച്ച ചില മോഷണവസ്തുക്കൾ ഫ്രഞ്ച് അധികൃതർ അവിടെവച്ച് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ട് മാത്രമാണ് ഇവർ ഓസ്‌ട്രേലിയയിലെത്തിയത്.

വിചാരണ

മാർച്ച് 26ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നാലുപേരും കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. അതിസമ്പന്നർ താമസിക്കുന്ന കാൻബറയിലെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയതായി ഇവർ കോടതിയിൽ ഏറ്റുപറഞ്ഞു.

മൂല്യത്തെച്ചൊല്ലി തർക്കം

മോഷണക്കുറ്റം സമ്മതിച്ചെങ്കിലും മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 100 കോടിയിലേറെ രൂപ വരുമെന്ന പോലീസിന്‍റെ കണക്ക് അംഗീകരിക്കാൻ പ്രതിഭാഗം തയാറായിട്ടില്ല. പ്രതികളിൽ ഒരാളായ വിവോസിന്‍റെ ഭിഭാഷക കാർലി ഹിച്ചിൻസ് ആണ് വസ്തുക്കളുടെ മൂല്യത്തെച്ചൊല്ലിയുള്ള തർക്കം കോടതിയിൽ ഉന്നയിച്ചത്. ഇതേത്തുടർന്ന്, മോഷണമുതലിന്‍റെ യഥാർഥ മൂല്യം നിശ്ചയിക്കുന്നതിനായി കേസ് ഡിസ്‌പ്യൂട്ടഡ് ഫാക്ട്‌സ് ഹിയറിംഗിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

തുടർ നടപടികൾ

മജിസ്‌ട്രേറ്റ് അലക്സാണ്ട്ര ബർട്ട് സുപ്രീംകോടതിയിലേക്ക് കേസ് കൈമാറി. വസ്തുക്കളുടെ മൂല്യം സംബന്ധിച്ച തർക്കത്തിൽ തീർപ്പുണ്ടാക്കിയ ശേഷമായിരിക്കും പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുക. പ്രതികൾ ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്.

NRI

ആര് വാഴും; നാട്ടിലെ ജനവിധി തത്സമയം കാണാൻ അവസരമൊരുക്കി ഐഒസി ഓസ്ട്രേലിയ

കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.

International

വാർത്തകൾക്ക് ഗൂഗിളും മെറ്റയും പണം നൽകണം; ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണം

മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം.

മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്‍റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം.

ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്‌ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്‍റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു.

‌വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.

എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.

 

 

 

NRI

അനീഷ് ജോൺ ക്വീൻസ്‌ലൻഡിൽ ഹോണററി ജസ്റ്റിസായി നിയമിതനായി

ബ്രിസ്ബെയ്ൻ: ക്വീൻസ്‌ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.

ക്വീൻസ്‌ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്‍റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.

15 വർഷത്തിലേറെയായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.

ഓസ്‌ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.

മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്‍റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.

അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്‌ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.

ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്‍റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.

അനീഷ് ജോണിന്‍റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.

ബിജു ജോസഫ്

District News

പമ്പാവാലി സ്വദേശി ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു

കണമല: പമ്പാവാലി കേരളപ്പാറ സ്വദേശി ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. പെരുമ്പ്രായിൽ വീട്ടിൽ ലിബിൻ ജോസ് തോമസ് (35) ആണ് മരിച്ചത്.

ഓസ്ട്രേലിയയിൽ ബെൻഡിഗോയ്ക്ക് സമീപം ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരേതനായ തോമസ് - മറിയാമ്മ (മോളി) ദമ്പതികളുടെ മകനാണ്.

ഭാര്യ അഞ്ജു തോമസിനും ഒരു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം ഓസ്ട്രേലിയയിൽ കിൽമോറിലായിരുന്നു താമസം. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ലിറ്റി, ജിൻസി.

Sports

രണ്ട് ഇറേനിയൻ വനിതാ ഫുട്ബോൾ താരങ്ങൾ കൂടി ഓസ്ട്രേലിയയിൽ അഭയം തേടി

സിഡ്നി: രാജ്യത്തേക്കു മടങ്ങിയാൽ പീഡനത്തിനും ശിക്ഷയ്ക്കും വിധേയരാകാമെന്ന ഭയത്തെത്തുടർന്ന് ഇറാന്‍റെ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ രണ്ടു താരങ്ങൾക്കൂടി ഓസ്ട്രേലിയയിൽ അഭയം തേടി.

ടീമിലെ താരം സോൽഫി, സപ്പോർട്ടിംഗ് സ്റ്റാഫംഗം സാറ സൊൽതാൻ മെഷ്ഖെ കാർ എന്നിവരാണ് അഭയം തേടിയത്.

ഇതോടെ ഓസ്ട്രേലിയയിൽ അഭയം തേടിയ ഇറാൻ വനിതാതാരങ്ങളുടെ എണ്ണം ഏഴായി. ഇവർക്ക് മാനുഷിക വീസ നൽകിയ സർക്കാർ അതീവസുരക്ഷയിൽ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.

രാജ്യത്ത് അഭയം തേടിയ ആറു താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫംഗവും ഹിജാബ് ഒഴിവാക്കി ഷോർട്സുകൾ ധരിച്ച് നിൽക്കുന്ന ഫോട്ടോ ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി ടോണി ബർക്ക് പുറത്തുവിട്ടിട്ടുണ്ട്.

ഏഴുപേർ ഒഴികെയുള്ള ഇറാൻ ടീമംഗങ്ങൾ ഇന്നലെ സ്വന്തം രാജ്യത്തേക്കു മടങ്ങി. ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ ഇറാൻ ടീം ഫിലിപ്പീൻസിനോട് 2–0ന് തോറ്റതോടെ പുറത്തായിരുന്നു.

അതേസമയം, മലേഷ്യൻ വിമാനത്തിൽ മടങ്ങിയ മറ്റു താരങ്ങൾ ഇറാനിലേക്കാണോ പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Sports

ഓസ്ട്രേലിയ ചേർത്തുപിടിച്ചു; താരങ്ങൾ മടങ്ങിയില്ല

മെൽബൺ: ഇറാനിലേക്കു മടങ്ങിയാൽ പീഡനത്തിനും ശിക്ഷയ്ക്കും വിധേയരാകാമെന്ന ഭയത്തെത്തുടർന്ന് ഇറാന്‍റെ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ അഞ്ചു താരങ്ങൾക്ക് ഓസ്ട്രേലിയ താത്കാലിക വീസ അനുവദിച്ചു.

ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ.

മനുഷ്യാവകാശപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. സഹ്‌റ സർബാലി അലീഷാ, മോന ഹമൂദി, സഹ്‌റ ഗാൻബാരി, ഫാത്തിമെ പസന്ദിദെ, ആതെഫെ റമസാനിസാദെ എന്നിവരാണ് വീസ ലഭിച്ച താരങ്ങൾ. വീസ ലഭിച്ചതോടെ ഇറാൻ താരങ്ങൾ ഹിജാബ് ഉപേക്ഷിച്ചും നാലുപേർ മുടി ബോബ് ചെയ്തും ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ദക്ഷിണകൊറിയയുമായുള്ള മത്സരത്തിനു മുന്നോടിയായി ദേശീയ ഗാനം ആലപിക്കാത്ത ഇറേനിയൻ ടീമിന്‍റെ നടപടി വിവാദമായിരുന്നു. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സംഭവം. താരങ്ങളുടെ നടപടി അപമാനത്തിന്‍റെ പരമാവധിയാണെന്ന് ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ വിമർശിച്ചിരുന്നു. ചില മാധ്യമങ്ങൾ ഇവരെ യുദ്ധകാല ദ്രോഹികളെന്നും വിശേഷിപ്പിച്ചു.

ഇതിനിടെയാണു തങ്ങൾ മടങ്ങിപ്പോകുന്നില്ലെന്നും അഭയം നൽകണമെന്നും അഭ്യർഥിച്ച് താരങ്ങൾ സർക്കാരിനെ സമീപിച്ചത്. അഭയം തേടിയ താരങ്ങളെ മടക്കിയയച്ചാൽ അതിരൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അവിടെ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

ഇവർക്ക് ഓസ്ട്രേലിയ അഭയം നൽകണമെന്നും തയാറല്ലെങ്കിൽ അഭയം നൽകാൻ അമേരിക്ക തയാറാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ട്രംപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസുമായി ചർച്ച നടത്തുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് ടീമംഗങ്ങൾക്ക് അഭയം നൽകിയതായി ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഫിലിപ്പീൻസിനോട് 2–0ന് തോറ്റതോടെ ഇറാന്‍റെ വനിതാ ടീം ഏഷ്യൻ കപ്പ് ടൂർണമെന്‍റിൽനിന്ന് പുറത്തായിരുന്നു.

International

ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അവരെ തിരിച്ചയയ്ക്കുന്നത് ഭീകരമായ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. 

ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്റ്റർ പ്രധാനമന്ത്രി– അങ്ങനെ ചെയ്യരുത്, അവർക്ക് അഭയം നൽകു. നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്ക് അഭയമൊരുക്കുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇറാനിയൻ ടീം.

Sports

പെർത്തിൽ ഇന്ത്യൻ വനിതകൾക്ക് മോശം തുടക്കം; രണ്ടുവിക്കറ്റ് നഷ്ടം

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് മോശം തുടക്കം. 54 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായി. സ്മൃതി മന്ഥാന (നാല്), ഷെഫാലി വർമ (35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടിന് 61 റൺസെന്ന നിലയിലാണ്. 18 റൺസുമായി പ്രതിക റാവലും റണ്ണൊന്നുമെടുക്കാതെ ജെമീമ റോഡ്രിഗസുമാണ് ക്രീസിൽ.

ഓസ്ട്രേലിയയ്ക്കു വേണ്ടി ലൂസി ഹാമിൽട്ടൺ, അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

എഎഫ്സി വനിതാ ഏഷ്യൻ കപ്പ്: ഇന്ന് തുടക്കം

സിഡ്നി: എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ 2026 ടൂർണമെന്‍റിന് ഇന്ന് തുടക്കം. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 21-ാം പതിപ്പ് മാർച്ച് 21ന് സിഡ്നിയിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും.

ഓസ്ട്രേലിയയും ഫിലിപ്പീൻസും തമ്മിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പെർത്തിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.

നാലിന് വിയറ്റ്നാമിനെതുരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പെർത്തിൽ രാവിലെ 10.30നാണ് മത്സരം. ഏഴിന് ജപ്പാനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

Sports

ഇന്ത്യൻ വനിതകളെ പിടിച്ചുകെട്ടി; ഓസീസിന് പരമ്പര

ഹൊബാർട്ട്: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം ഓസീസ് വിജയച്ചിരുന്നു.

നിർണായകമായ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 36.1 ഓവറിൽ അഞ്ചുവിക്കറ്റുകൾ നഷ്‌ടത്തിൽ ഓസീസ് മറികടന്നു. ജോർജിയാ വോളിന്‍റെ (101) സെഞ്ചുറിയും ലിച്ച്ഫീൽഡിന്‍റെ (80) അർധ സെഞ്ചുറിയുമാണ് ഓസീസ് ജയം അനായാസമാക്കിയത്.

സ്കോർ: ഇന്ത്യ 251/9. ഓസ്ട്രേലിയ 252/5 (36.1) ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസെടുത്തത്. പ്രതിക റാവൽ (52) , സ്‌മൃതി മന്ദാന (31) , ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (54) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ഓസീസിനായി ആഷ്‌ലീ ഗാർഡ്‌നറും അന്നബെൽ സതർലാൻഡും അലാന കിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജിയാ വോളിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

Sports

ഇന്ത്യക്ക് ആദ്യജയം

ഹോബര്‍ട്ട്: എഫ്‌ഐഎച്ച് പ്രൊ ലീഗ് ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യജയം. ലോക മൂന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയെ ഷൂട്ടൗട്ടില്‍ ഇന്ത്യ 3-1നു കീഴടക്കി.

നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.

ഒമ്പത് ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍, ഇന്ത്യ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്‍റ് മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 14ന് നെതര്‍ലന്‍ഡ്‌സിന് എതിരേയാണ്.

International

ഔദ്യോഗിക വസതിയിൽ ബോംബ് ഭീഷണി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ ഒഴിപ്പിച്ചു

സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിന്‍റെ വസതിക്ക് നേരെ ബോംബ് ഭീഷണി. കാൻബറയിലെ ഔദ്യോഗിക വസതിയായ ദ ലോഡ്‌ജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ആന്‍റണി ആൽബനീസിനെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു.

ചൊവ്വാഴ്‌ച വൈകുന്നേരം ആറോടെ ആയിരുന്നു പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനകൾക്കായി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചത്. തുടർന്ന് പാർലമെന്‍റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പരിശോധന നടത്തി.

പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് രാത്രി ഒൻപതോടെ ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പിന്നാലെ ആന്‍റണി ആൽബനീസ് ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.

Sports

വണ്‍ ഡേ മാറ്റുരയ്ക്കാന്‍ ഇന്ത്യ

ബ്രിസ്ബെയ്ന്‍: ട്വന്‍റി20 പരന്പര നേട്ടത്തിനുശേഷം ഇന്ത്യൻ വനിതാ ടീം ഓസ്ട്രേലിയയുമായുള്ള ആദ്യ ഏകദിന മത്സരത്തിന് ഇന്നിറങ്ങും.

സ്വന്തം നാട്ടിൽ നഷ്ടമായ ട്വന്‍റി20 പരന്പരയ്ക്ക് പകരംവീട്ടുന്നതോടൊപ്പം കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിലെ ചരിത്ര തോൽവി മറക്കാൻ ഏകദിന പരന്പര സ്വന്തമാക്കുകയാണ് ഓസീസ് ലക്ഷ്യം.

അതേസമയം മൂന്ന് മത്സരമടങ്ങിയ പരന്പര സ്വന്തമാക്കി ഓസീസ് പര്യടനം ആഘോഷമാക്കുകയാണ് ഹർമൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ഓപ്പണർ സ്മൃതി മന്ദാന, ഫോമിലുള്ള ജെമീമ റോഡ്രിഗസ് അടക്കമുള്ള താരങ്ങൾ ശോഭിച്ചാൽ ഇന്ത്യൻ ജയം അരികേ. അതേസമയം 61 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 49 ജയം ഓസീസ് നേടി. 12 ജയമാണ് ഇന്ത്യക്കുള്ളത്. എന്നാൽ സമീപകാല ഫോമിൽ ഇന്ത്യക്ക് ഓസീസിനെ പരാജയപ്പെടുത്തുക അസാധ്യമല്ല.

Sports

സ്മൃതിക്കും ജെമീമയ്ക്കും അർ‌ധ സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ എടുത്തത്.

സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്‍റെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. സ്മൃതി 82 റൺസാണെടുത്തത്. 55 പന്തിൽ എട്ട് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്.

ജെമീമ 59 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികൾ താരം അടിച്ചെടുത്തിരുന്നു. റിച്ചാ ഘോഷ് 18 റൺസെടുത്തു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ടി20; ടോസ് നേടി ഇന്ത്യൻ വനിതകൾ

അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഡ്ലേയ്ഡി ഓവലാണ് വേദി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയുമാണ് വിജ‍യിച്ചത്. ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഢി, ശ്രീ ചരണി, രേണുകാ സിംഗ് ഠാക്കൂർ.

ടീം ഓസ്ട്രേലിയ: ബെത് മൂണി (വിക്കറ്റ് കീപ്പർ), ജോജിയ വോൾ, ഫീബ ലിച്ച്ഫീൽഡ്. എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, ഗ്രെയ്സ് ഹാരിസ്, കിം ഗാർത്ത്, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ.

Sports

ടി20 ലോകകപ്പ്: ഓസ്ട്രേലിയയ്ക്ക് ടോസ്; ഒമാന് ബാറ്റിംഗ്

പല്ലേക്കലെ: ട്വന്‍റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ലോകകപ്പിൽ നിന്ന് പുറത്തായ ഇരു ടീമുകളും ആശ്വായ ജയം തേടിയാണ് കളിത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്‍റാണ് ഓസീസിനുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച ഒമാന് പോയിന്‍റൊനും നേടാൻ സാധിച്ചിട്ടില്ല.

ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ് , കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷോ, മാർകസ് സ്റ്റോയിനിസ്, സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.

ടീം ഒമാൻ‌: ആമിർ കലീം, ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), കരൺ‌ സോമാവലെ, ഹമദ് മിർസ, വസീം അലി, മുഹമ്മദ് നദീം, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ജിതൻ രാമാനന്ദി, ജയ് ഒഡേഡ്ര, ഷക്കീൽ അഹ്മദ്, ഷഫീക്ക് ജൻ.

NRI

പാത്രിയർക്കീസ് ബാവ ഓസ്‌ട്രേലിയ സന്ദർശിക്കുന്നു

മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.

ഈ സന്ദർശനം ഓസ്‌ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്‍റെയും ഐക്യത്തിന്‍റെയും നിമിഷമായിരിക്കുമെന്ന് ഓസ്‌ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.

ഇതിന്‍റെ ഭാഗമായി മെൽബണിലെ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.

Kerala

ഓസീസിനെ ചതിച്ച് മഴ; ലോകകപ്പിൽ നിന്ന് പുറത്ത്, രാജകീയമായി മുന്നേറി സിംബാബ്‌വെ

പല്ലേക്കലെ: ട്വന്‍റി 20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. സൂപ്പർ എട്ട് കാണാതെയാണ് ഓസീസ് പുറത്തായത്. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്‌വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായത്.

സിംബാബ്‌വെയും അയര്‍ലന്‍ഡും ഓരോ പോയിന്‍റ് വീതം പങ്കിട്ടതോടെ സിംബാബ്‌വെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.

പല്ലേക്കലെ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്ത കനത്ത മഴ ഒടുവിൽ ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെ അഞ്ച് പോയിന്‍റോടെ ശ്രീലങ്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ‌ ഇടംപിടിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്‌വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്‍റ് മാത്രമെ നേടാനാവു.

ഓസ്ട്രേലിയയ്ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ എട്ടിൽ എത്താതെ പുറത്തായി. സിംബാബ്‌വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്‌വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമായി.

Sports

വനിതാ ടി20: ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡിഎൽഎസ് രീതിയിൽ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

ഓസ്ട്രേലിയ ഉയർത്തിയ 134 റൺസ് വിജയയലക്ഷ്യം ഇന്ത്യ പിന്തുടരുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന നിലയിലായിരുന്നു. 16 റൺസെടുത്ത സ്മൃതി മന്ദാനയും ഒമ്പത് റൺസെടുത്ത ജെമീമ റോഡ്രിഗയുമായിരുന്നു ക്രീസിൽ. 11 പന്തിൽ 21 റൺസെടുത്ത ഷെഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

ഓവർ കുറച്ചെങ്കിലും മത്സരം പൂർത്തിയാക്കാനുള്ള ശ്രമവും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഡിഎൽഎസ് രീതി അനുസരിച്ച് 21 റൺസിന് ഇന്ത്യയെ വിജയി ആയി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.30 റൺസെടുത്ത ജോർജിയ വെയർഹാമിന്‍റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്‍റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

വനിതാ ടി20: ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 134 റൺസ് വിജയലക്ഷ്യം

സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.

30 റൺസെടുത്ത ജോർജിയ വെയർഹാമിന്‍റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്‍റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest News

Corehub Up